റെനില്‍ വിക്രമസിംഗെ 
WORLD

റെനില്‍ വിക്രമസിംഗെ ശ്രീലങ്കയുടെ പുതിയ പ്രസിഡന്റ്

വെബ് ഡെസ്ക്

ശ്രീലങ്കയുടെ പുതിയ പ്രസിഡന്റായി യുഎന്‍പി നേതാവ് റെനില്‍ വിക്രമസിംഗെ തെരഞ്ഞെടുക്കപ്പെട്ടു. 225 അംഗ സഭയില്‍, 134 എംപിമാരാണ് വിക്രമസിംഗെയെ അനുകൂലിച്ചത്. സ്വതന്ത്ര സ്ഥാനാര്‍ഥി ഡാലസ് അലെഹപെരുമയ്ക്ക് 82 വോട്ടുകള്‍ ലഭിച്ചു. അതേസമയം, ഇടതുപക്ഷ നേതാവ് അനുര കുമാര ദിസനായകെയ്ക്ക് മൂന്ന് വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. 2024 നവംബര്‍ വരെയാണ് പുതിയ പ്രസിഡന്റിന്റെ കാലാവധി.

സാമ്പത്തിക പ്രതിസന്ധിക്കു പിന്നാലെ രൂക്ഷമായ ജനകീയ പ്രക്ഷോഭങ്ങളെ നേരിടാനാവാതെ ഗോതബായ രജപക്‌സെ അധികാരമൊഴിഞ്ഞതിനെ തുടര്‍ന്ന് ആക്ടിങ് പ്രസിഡന്റിന്റെ ചുമതല വഹിക്കുകയായിരുന്നു വിക്രമസിംഗെ. പാര്‍ലമെന്റിലെ പ്രബലരായ ശ്രീലങ്ക പൊതുജന പെരുമന (എസ്എല്‍പിപി)യുടെ പിന്തുണയോടെയാണ് വിക്രമസിംഗെ മത്സരിച്ചത്.

44 വര്‍ഷത്തിനുശേഷം, ആദ്യമായാണ് പാര്‍ലമെന്റ് അംഗങ്ങള്‍ പ്രസിഡന്റിനെ നേരിട്ട് തെരഞ്ഞെടുക്കുന്നത്. 1982, 1988, 1994, 1999, 2005, 2010, 2015, 2019 വര്‍ഷങ്ങളില്‍ ജനകീയ വോട്ടെടുപ്പിലൂടെയായിരുന്നു ദ്വീപുരാജ്യം പ്രസിഡന്റിനെ തെരഞ്ഞെടുത്തത്.

സീറോ - മലബാർ സഭ പിളർത്താനുള്ള വിമത നീക്കത്തിനെതിരെ ജാഗ്രത പുലർത്തണം; കുർബാന അർപ്പണ രീതിക്കെതിരെയുള്ള പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് സര്‍ക്കുലര്‍

'ഫയല്‍ കൈവശം ഉണ്ടായിരുന്നത് ആറ് ദിവസം മാത്രം'; എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ആരോപണം തള്ളി കണ്ണൂര്‍ കളക്ടറുടെ റിപ്പോര്‍ട്ട്

'അഞ്ച് കോടി വേണം, അല്ലെങ്കില്‍ ബാബാ സിദ്ധിഖിയെക്കാള്‍ മോശം സ്ഥിതിയാകും'; സല്‍മാന്‍ ഖാന് വീണ്ടും വധഭീഷണി

ഹമാസ് തലവൻ യഹിയ സിൻവാർ കൊല്ലപ്പെട്ടതായി സൂചന; ഡിഎൻഎ പരിശോധനയിലൂടെ സ്ഥിരീകരിക്കാൻ ഐഡിഎഫ്

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ