തലച്ചോറിനെ നശിപ്പിക്കുന്ന രോഗാവസ്ഥ; 'പ്രൈമറി അമീബിക്ക് മെനിഞ്ചോ എന്‍സിഫലൈറ്റിസ്' അറിയേണ്ടതെല്ലാം

വെബ് ഡെസ്ക്

ആലപ്പുഴ പാണാവള്ളിയില്‍ അപൂര്‍വ്വരോഗം ബാധിച്ച് പതിനഞ്ച് വയസുകാരന്‍ മരിച്ചു. പ്രൈമറി അമീബിക്ക് മെനിഞ്ചോ എന്‍സിഫലൈറ്റിസ് രോഗം ബാധിച്ചാണ് വിദ്യാര്‍ത്ഥി മരിച്ചത്.

ബ്രെയിന്‍ ഈറ്റര്‍ എന്നാണ് ഈ രോഗം അറിയപ്പെടുന്നത്

പരാദസ്വഭാവമില്ലാതെ ജലത്തില്‍ സ്വതന്ത്രമായി ജീവിക്കുന്ന അമീബ വിഭാഗത്തില്‍പ്പെടുന്ന ഈ രോഗാണുക്കള്‍ നീര്‍ച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴിയാണ് ബാധിക്കുന്നത്

മലിനമായ നീര്‍ച്ചാലിലോ കുളത്തിലോ കുളിക്കുന്നത് വഴി അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ മനുഷ്യന്റെ ശരീരത്തില്‍ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുകയും ഇത് എന്‍സെഫലൈറ്റിസ് ഉണ്ടാക്കാനിടയാക്കുകയും ചെയ്യുന്നു

പനി, തലവേദന, ഛര്‍ദി, അപസ്മാരം എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍

വളരെ വളരെ വിരളമായി പതിനായിരക്കണക്കിന് പേരില്‍ ഒരാള്‍ക്കായിരിക്കും ഈ രോഗം ബാധിക്കുക

ഇതിന് മുന്‍പ് സംസ്ഥാനത്ത് 5 പേര്‍ക്കാണ് ഈ രോഗം ബാധിച്ചത്

2016ല്‍ ആലപ്പുഴ ജില്ലയില്‍ തിരുമല വാര്‍ഡില്‍ ഒരു കുട്ടിക്കും ഇതേ രോഗം ബാധിച്ചിരുന്നു. 2019ലും 2020ലും മലപ്പുറത്തും 2020ല്‍ കോഴിക്കോടും 2022ല്‍ തൃശൂരിലും രോഗ ബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

100 ശതമാനത്തിനടുത്താണ് ഈ രോഗത്തിന്റെ മരണസാധ്യത

മലിനമായ വെള്ളത്തില്‍ മുങ്ങി കുളിക്കുന്നതും, മുഖവും വായും ശുദ്ധമല്ലാത്ത വെള്ളത്തില്‍ കഴുകുന്നതും രോഗം വരുവാന്‍ കാരണമാകുന്നതിനാല്‍ അത് പൂര്‍ണമായും ഒഴിവാക്കുക

മഴ തുടങ്ങുമ്പോള്‍ ഉറവ എടുക്കുന്ന നീര്‍ചാലുകളില്‍ കുളിക്കുന്നതും ഒഴിവാക്കുക. മലിനജലം കെട്ടിക്കിടക്കുന്ന സാഹചര്യം ഒഴിവാക്കേണ്ടതാണ്