'ഞങ്ങൾ നിശബ്ദമായി സഹിച്ചു, പലരും ആത്മഹത്യ ചെയ്തു'; തമിഴ് സീരിയൽ രംഗത്തെ ലൈംഗികചൂഷണം തുറന്നുപറഞ്ഞ് നടി കുട്ടി പത്മിനി

'ഞങ്ങൾ നിശബ്ദമായി സഹിച്ചു, പലരും ആത്മഹത്യ ചെയ്തു'; തമിഴ് സീരിയൽ രംഗത്തെ ലൈംഗികചൂഷണം തുറന്നുപറഞ്ഞ് നടി കുട്ടി പത്മിനി

ഡോക്ടർ, അഭിഭാഷകർ, ഐടി തുടങ്ങിയ തൊഴിൽരംഗം പോലെ ഒരു ജോലിയല്ലേ അഭിനയവും. പിന്നെ എങ്ങനെയാണ് ഇത് മാത്രം മാംസക്കച്ചവടത്തിന്റെ മേഖലയാകുന്നത്, '' കുട്ടി പത്മിനി ചോദിക്കുന്നു
Updated on
1 min read

ഹേമ കമ്മിറ്റി റിപ്പോർട്ട് മലയാള ചലച്ചിത്രരംഗത്തുണ്ടാക്കിയ കൊടുങ്കാറ്റ് തമിഴിലേക്കും വ്യാപിക്കുന്നു. തമിഴ് സീരിയൽ രംഗത്തെ ലൈംഗിക ചൂഷണങ്ങളെക്കുറിച്ചാണ് പുതിയ തുറന്നുപറച്ചിൽ. മുതിർന്ന നടിയും സീരിയൽ നിർമാതാവുമായ കുട്ടി പത്മിനിയാണ് തുറന്നടിക്കുന്നത്. പലതും സഹിച്ചാണ് തമിഴ് ടെലിവിഷൻ സീരിയൽ രംഗത്ത് സ്ത്രീകൾ നിലനിൽക്കുന്നതെന്നും അതിനു കഴിയാത്ത പലരും ആത്മഹത്യ ചെയ്തെന്നും കുട്ടി താരം പറയുന്നു.

'ഞങ്ങൾ നിശബ്ദമായി സഹിച്ചു, പലരും ആത്മഹത്യ ചെയ്തു'; തമിഴ് സീരിയൽ രംഗത്തെ ലൈംഗികചൂഷണം തുറന്നുപറഞ്ഞ് നടി കുട്ടി പത്മിനി
'കുറ്റകരമായ മൗനം, സാമൂഹിക ഉത്തരവാദിത്തം നിറവേറ്റുന്നതിൽ നേതൃത്വം പരാജയം'; ആഷിഖ് അബു ഫെഫ്കയിൽനിന്ന് രാജിവെച്ചു

''സംവിധായകർ, ടെക്നീഷ്യന്മാർ തുടങ്ങിയവരൊക്കെ ലൈംഗികമായ ആവശ്യങ്ങളും ഉപാധികളും നടിമാർക്കു മുന്നിൽ വയ്ക്കുന്നത് സാധാരണമാണ്. ഡോക്ടർ, അഭിഭാഷകർ, ഐടി തുടങ്ങിയ തൊഴിൽരംഗം പോലെ ഒരു ജോലിയല്ലേ അഭിനയവും, പിന്നെ എങ്ങനെയാണ് ഇത് മാത്രം മാംസക്കച്ചവടത്തിന്റെ മേഖലയാകുന്നത്,'' കുട്ടി പത്മിനി ചോദിക്കുന്നു.

ബാലതാരമായിരിക്കെ ഹിന്ദി സിനിമ സെറ്റിൽ മോശം അനുഭവമുണ്ടായി. പ്രതികരിച്ചപ്പോൾ സിനിമയിൽനിന്ന് തന്നെ പുറത്താക്കി
കുട്ടി പത്മിനി

തെളിയിക്കാനുള്ള കഷ്ടപ്പാട് ആലോചിച്ചാണ് പല സ്ത്രീകളും ലൈംഗിക ചൂഷണത്തെക്കുറിച്ച് പരാതിപ്പെടാത്തതെന്ന് നടി പറയുന്നു. എല്ലാം സഹിക്കാൻ തയ്യാറാകുന്നവർക്കു വൻ സാമ്പത്തികനേട്ടമുണ്ടാക്കാനാകുമെന്നതാണ് സിനിമ, സീരിയൽ രംഗത്തെ സാഹചര്യം. ബാലതാരമായിരിക്കെ ഹിന്ദി സിനിമ സെറ്റിൽ തനിക്കും മോശം അനുഭവമുണ്ടായി. തന്റെ അമ്മ വിഷയം പുറത്തുപറഞ്ഞതോടെ സിനിമയിൽനിന്ന് ഒഴിവാക്കുകയായിരുന്നുവെന്നും താരം പറഞ്ഞു.

തമിഴ് സിനിമ, സീരിയൽ രംഗത്തെ ലൈംഗികപീഡനങ്ങളെക്കുറിച്ച് തുറന്നുപറച്ചിലുകൾ നടത്തിയ ചിന്മയിക്കും ശ്രീറെഡ്ഡിക്കും ജോലിയിൽ നേരിടേണ്ടിവന്ന വിലക്കുകളെക്കുറിച്ചും കുട്ടി പത്മിനി സംസാരിച്ചു. നടൻ രാധാ രവിക്കെതിരെ ആരോപണമുന്നയിച്ചവരെ പിന്തുണച്ചതോടെ ചിന്മയിയെ പൂർണമായി വിലക്കി. സിനിമ, സീരിയൽ രംഗത്തെ സംഘടനകളിലൊന്നും അംഗത്വം പുതുക്കി നൽകിയില്ല. ശ്രീ റെഡ്ഡിക്കും ഇതേ അവസ്ഥയാണ് നേരിടേണ്ടി വന്നതെന്നും കുട്ടി പത്മിനി പറയുന്നു.

കുട്ടി പത്മിനി
കുട്ടി പത്മിനി

തമിഴ് സിനിമയിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്ന വെളിപ്പെടുത്തലുമായി താര കൂട്ടായ്മ 'നടികർ സംഘ'ത്തിന്റെ ജനറൽ സെക്രട്ടറി വിശാൽ കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു. തമിഴ് സിനിമയിൽ 80 ശതമാനം നടിമാരും ചതിക്കുഴിയിൽ പെടുന്നുണ്ട്. 20 ശതമാനം പേർക്ക് മാത്രമേ നേരിട്ട് അവസരം ലഭിക്കുന്നുള്ളൂ. ചില നടികൾക്ക് സുരക്ഷാപ്രശ്നങ്ങൾ കാരണം ബൌൺസർമാരെ വെയ്ക്കേണ്ട അവസ്ഥയാണെന്നും വിശാൽ പറഞ്ഞിരുന്നു.

തമിഴിലും ഹേമ കമ്മിറ്റിക്ക് സമാനമായ കമ്മിറ്റി രൂപീകരിച്ച് അന്വേഷണം നടക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും വിശാൽ ചൂണ്ടിക്കാട്ടിയിരുന്നു.

logo
The Fourth
www.thefourthnews.in