ഹെൽമെറ്റില്ലാതെ അഭിമുഖം; നടൻ പ്രശാന്തിന്  പിഴ ചുമത്തി ചെന്നൈ ട്രാഫിക് പോലീസ്

ഹെൽമെറ്റില്ലാതെ അഭിമുഖം; നടൻ പ്രശാന്തിന് പിഴ ചുമത്തി ചെന്നൈ ട്രാഫിക് പോലീസ്

അന്ധഗൻ എന്ന തമിഴ് ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് അവതാരകയ്ക്കൊപ്പം ഹെൽമെറ്റില്ലാതെ യാത്ര ചെയ്തത്.
Updated on
1 min read

ഹെൽമെറ്റില്ലാതെ ബൈക്കിൽ സഞ്ചരിച്ച് അഭിമുഖം നൽകിയ നടൻ പ്രശാന്തിന്‌ ചെന്നൈ ട്രാഫിക് പോലീസിന്റെ പിഴ. അന്ധഗൻ എന്ന തമിഴ് ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് അവതാരകയ്ക്കൊപ്പം ഹെൽമെറ്റില്ലാതെ യാത്ര ചെയ്തത്. അഭിമുഖം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതോടെ വിമർശനവുമായി ആളുകൾ രം​ഗത്തെത്തി. എക്സ് പ്ലാറ്റ്ഫോമിൽ ചെന്നൈ ട്രാഫിക് പോലീസിനെ ടാഗ് ചെയ്ത് കമന്റുകൾ വന്നതോടെയാണ് വീഡിയോ പോലീസിന്റെ ശ്രദ്ധയിൽ പെട്ടത്. ഹെൽമെറ്റ് ധരിക്കാതെ നടനു പിന്നിലിരുന്നു യാത്ര ചെയ്ത അവതാരകയ്ക്കും ട്രാഫിക് പോലീസ് പിഴ ഈടാക്കിയിട്ടുണ്ട്.

അഭിമുഖത്തിന് വേണ്ടി മാത്രമാണ് ഹെൽമെറ്റില്ലാതെ യാത്ര ചെയ്തതെന്നും വാഹനമോടിക്കുമ്പോൾ നിങ്ങൾ നിർബന്ധമായും ഹെൽമെറ്റ് ധരിക്കണമെന്നും സംഭവത്തിൽ പ്രതികരിച്ചുകൊണ്ട് പ്രശാന്ത് പറഞ്ഞു. 'ഇരുചക്ര വാഹനമോടിക്കുമ്പോൾ ഹെൽമെറ്റ് ധരിക്കണമെന്ന് എപ്പോഴും വാദിക്കുന്ന ആളാണ് ഞാൻ. അഭിമുഖത്തിനിടെ ഹെൽമെറ്റ് ധരിച്ചാൽ സംസാരിക്കുന്നതു കേൾക്കുകയില്ല എന്നത് കൊണ്ടാണ് ഒഴിവാക്കിയത്. എപ്പോഴും സുരക്ഷയ്ക്ക് പ്രാധാന്യം നൽകണം. ഹെൽമെറ്റ് ധരിക്കൂ, സുരക്ഷിതരാകൂ.' പ്രശാന്ത് പറഞ്ഞു.

ഹെൽമെറ്റില്ലാതെ അഭിമുഖം; നടൻ പ്രശാന്തിന്  പിഴ ചുമത്തി ചെന്നൈ ട്രാഫിക് പോലീസ്
‘പഞ്ചാബി ഹൗസ്’ നിർമാണത്തിലെ പിഴവ്; നഷ്ടപരിഹാരമായി ഹരിശ്രീ അശോകന് ലഭിക്കുക 17.83 ലക്ഷം

രണ്ടായിരം രൂപയാണ് പ്രശാന്തിന് പിഴ ചുമത്തിയിരിക്കുന്നത്. സംഭവത്തെക്കുറിച്ച് താരം പ്രതികരിച്ചത് ഇപ്രകാരമാണ്. ഞങ്ങൾ ബൈക്കിൽ ഒരു അഭിമുഖം ചെയ്തത് നിങ്ങൾ കണ്ടുകാണും. ഹെൽമെറ്റ് ധരിക്കാതെയിരുന്നതു ശ്രദ്ധിച്ചു കാണുമല്ലോ. ആദ്യ ബൈക്ക് അനുഭവത്തെ കുറിച്ച് പ്രശാന്ത് അഭിമുഖത്തിൽ വളരെ രസകരമായി വിവരിക്കുന്നുണ്ട്. ബൈക്ക് ഓടിക്കണമെന്ന ആഗ്രഹം പറഞ്ഞപ്പോൾ പിതാവ് ത്യാഗരാജൻ പുതിയൊരു ആർ എക്സ് 100 വാങ്ങി നൽകി. ഡ്രൈവിങ് പഠിക്കുന്നതിനിടയിൽ പലകുറി വീഴുകയും ബൈക്കിന്റെ ഗിയറെല്ലാം ഒടിഞ്ഞു പോവുകയുമൊക്കെ ചെയ്തു. എങ്കിലും മൂന്നു ദിവസം കൊണ്ട് ബൈക്ക് ഓടിക്കാൻ പഠിച്ചിരുന്നു. മൂന്നാം നാൾ ബൈക്ക് ഓടിക്കാൻ പഠിച്ചോ എന്ന് ചോദിച്ചപ്പോൾ, പഠിച്ചു എന്ന് മറുപടി നൽകി. നാലാമത്തെ ദിവസം ആ ബൈക്ക് വിൽക്കുകയും ചെയ്തു. പിന്നെ ബൈക്ക് ഓടിക്കണമെന്ന മോഹം പറഞ്ഞിട്ടില്ലെന്നും പ്രശാന്ത് തമാശ രൂപേണ പറയുന്നു. പക്ഷേ ബൈക്ക് വാങ്ങിക്കൊടുത്തില്ലെങ്കിലും കഴിഞ്ഞ പിറന്നാൾ ദിനത്തിൽ പിതാവ് ത്യാഗരാജൻ പ്രശാന്തിന്‌ സമ്മാനമായി നൽകിയ ബി എം ഡബ്ള്യുവിന്റെ ചിത്രങ്ങൾ സാമൂ​ഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു. 1.60 കോടി രൂപ വില വരുന്ന കാറിന്റെ താക്കോൽ പിതാവിൽ നിന്ന് വാങ്ങുന്ന വീഡിയോ പ്രശാന്ത് പങ്കുവെച്ചിരുന്നു.

logo
The Fourth
www.thefourthnews.in