'ആരോപണം അടിസ്ഥാനരഹിതം'; 25 കോടി പിഴ അടച്ചെന്ന വാർത്ത നിഷേധിച്ച് പൃഥ്വിരാജ്

'ആരോപണം അടിസ്ഥാനരഹിതം'; 25 കോടി പിഴ അടച്ചെന്ന വാർത്ത നിഷേധിച്ച് പൃഥ്വിരാജ്

വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പൃഥ്വിരാജ്
Updated on
1 min read

അനധികൃത പണമിടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സ്വീകരിച്ച നടപടികൾക്ക് 25 കോടി പിഴ അടച്ചെന്ന വാർത്ത നിഷേധിച്ച് പൃഥ്വിരാജ്. ഇതുമായി ബന്ധപ്പെട്ട് ഒരു പിഴയും അടയ്‌ക്കേണ്ടി വന്നിട്ടില്ലെന്നും പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചു. തനിക്കെതിരെ വ്യാജ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു

പൃഥ്വിരാജിന്റെ പോസ്റ്റിന്റെ പൂർണരൂപം

വർത്തമാനകാലത്ത് അതിവേഗം ഇല്ലാതായിക്കൊണ്ടിരിക്കുന്നു മാധ്യമ ധാർമികത എന്നതിനാൽ സാധാരണഗതിയിൽ ഇത്തരം വ്യാജആരോപണങ്ങളേയും വാർത്തകളേയും ഞാൻ അത് അർഹിക്കുന്ന അവഗണനയോടെ തള്ളിക്കളയാറാണുള്ളത്. എന്നാൽ തീർത്തും വസ്തുതാവിരുദ്ധവും വ്യക്തിപരമായി അധിക്ഷേപകരവുമായ ഒരു "കള്ളം", വാർത്ത എന്ന പേരിൽ പടച്ചുവിടുന്നത് എല്ലാ മാധ്യമധർമത്തിന്റേയും പരിധികൾ ലംഘിക്കുന്നതാണ്. ഈ വിഷയത്തിൽ നിയമത്തിന്റെ ഏതറ്റം വരെ പോകാനും ഞാൻ ഒരുക്കമാണ്. സിവിലും ക്രിമിനലുമായ എല്ലാ നിയമനടപടികളും സ്വീകരിക്കും.

PS: ഇനിയും വ്യക്തത വേണ്ടവർക്ക്: ഞാൻ ഈ കാര്യത്തിൽ ഒരു തരത്തിലുള്ള പിഴയും അടക്കേണ്ടിവന്നിട്ടില്ല.

'ആരോപണം അടിസ്ഥാനരഹിതം'; 25 കോടി പിഴ അടച്ചെന്ന വാർത്ത നിഷേധിച്ച് പൃഥ്വിരാജ്
എല്ലാം ഒത്തുവന്നപ്പോള്‍ നായകൻ പിന്മാറി; പ്രതിസന്ധികൾ മറികടന്ന് നല്ല നിലാവുള്ള രാത്രിയുമായി മർഫി ദേവസി
logo
The Fourth
www.thefourthnews.in