'മഴവിൽ കണ്ണിലൂടെ മലയാള സിനിമ' പുരസ്കാരം സ്വന്തമാക്കുമ്പോൾ എഴുത്തുകാരൻ ഓർമ

'മഴവിൽ കണ്ണിലൂടെ മലയാള സിനിമ' പുരസ്കാരം സ്വന്തമാക്കുമ്പോൾ എഴുത്തുകാരൻ ഓർമ

ക്വീർ ആക്ടിവിസ്റ്റും എഴുത്തുകാരനുമായ അന്തരിച്ച കിഷോർ കുമാറിൻ്റെ പുസ്‌തകമാണ് സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് അർഹമായത്
Updated on
1 min read

മികച്ച സിനിമ ഗ്രന്ഥത്തിനുള്ള സംസ്ഥാന പുരസ്കാരം 'മഴവിൽ കണ്ണിലൂടെ മലയാള സിനിമ' എന്ന പുസ്തകം അർഹമായപ്പോൾ അതു കാണാൻ എഴുത്തുകാരൻ ജീവിച്ചിരിപ്പില്ല. ക്വീർ ആക്ടിവിസ്റ്റും എഴുത്തുകാരനുമായിരുന്ന കിഷോർ കുമാറിൻ്റെ പുസ്‌തകമാണ് പുരസ്കാരചരിത്രത്തിൽ മഴവിൽ നിറമേറ്റിയത്. അവാർഡ് പ്രഖ്യാപനത്തിനു കാത്തുനിൽക്കാതെ നാല് മാസം മുൻപാണ് കിഷോർ കുമാർ മരണത്തിന്റെ വഴി തിരഞ്ഞടുത്തത്.

കിഷോർ കുമാർ
കിഷോർ കുമാർ

പുരസ്കാരം ലിംഗഭേദങ്ങൾക്കപ്പുറമുള്ള സിനിമ കാഴ്ചകളുടെ ക്വീർ വായനക്കും ഓർമയായ കലാകാരനുമുള്ള അംഗീകാരം കൂടിയായി മാറി. എൽജിബിടിക്യൂ സമൂഹത്തിനുവേണ്ടി പ്രവർത്തിക്കുന്ന 'ക്വീയറള' സംഘടനയുടെ സ്ഥാപകാംഗമാണ് കോഴിക്കോട് പൊക്കുന്ന് സ്വദേശിയായ കിഷോർ. ഗേ പുരുഷൻ കാണുന്ന മലയാള സിനിമയുടെ കാഴ്ചാനുഭവമാണ് പുസ്തകത്തിലുള്ളത്.

ജെൻഡർ, സെക്ഷ്വാലിറ്റി കാഴ്ച‌പ്പാടിൽ ചലിച്ചിത്ര കാഴ്ചകളുടെ വായനയും വിലയിരുത്തലുമാണ് ഈ പുസ്തകം പങ്കുവെയ്ക്കുന്നത്. ക്വിയർ ഭാവനകളുടെ തലത്തിൽ ചലച്ചിത്ര കാഴ്ച‌കളെ അപഗ്രഥിക്കുന്ന അപൂർവപുസ്തകങ്ങളിലൊന്നാണിത്. 'രണ്ട് പുരുഷൻമാർ ചുംബിക്കുമ്പോൾ-മലയാളി ഗേയുടെ ആത്മകഥയും എഴുത്തുകളും' എന്ന പുസ്‌തകവും കിഷോറിൻ്റേതാണ്.

'മഴവിൽ കണ്ണിലൂടെ മലയാള സിനിമ' പുരസ്കാരം സ്വന്തമാക്കുമ്പോൾ എഴുത്തുകാരൻ ഓർമ
നൃത്തരൂപം ചോര്‍ത്തിയെന്ന് ആരോപണം; പകര്‍പ്പ് അവകാശ ലംഘനം ചൂണ്ടിക്കാട്ടി മേതില്‍ ദേവികയ്ക്ക് നോട്ടിസ്

കോഴിക്കോട് എൻഐടിയിൽനിന്ന് എൻജിനീയറിങും കാൺപൂർ ഐഐടിയിൽനിന്ന് കംപ്യൂട്ടർ എൻജിനിയറിങ്ങിൽ എം ടെക്കും പൂർത്തിയാക്കിയ കിഷോർ അമേരിക്കയിൽ ദീർഘകാലം ജോലിചെയ്തു. 15 വർഷമായി കേരളത്തിലെ ക്വീർ ആക്ടിവിസ്റ്റും മനുഷ്യാവകാശ പ്രവർത്തകനുമായിരുന്നു.

'മഴവിൽ കണ്ണിലൂടെ മലയാള സിനിമ' പുരസ്കാരം സ്വന്തമാക്കുമ്പോൾ എഴുത്തുകാരൻ ഓർമ
ആന്തരിക സംഘർഷങ്ങളുടെ ആട്ടവും ഒരു നാട്ടിൻപുറത്തെ വെള്ളക്കയും

'കാ ബോഡി സ്കേപ്പ്' സിനിമയുടെ സഹസംവിധായകനായി പ്രവർത്തിച്ചു. സാഹിത്യ അക്കാദമിയുടെ “കേൾ ക്കാത്ത ശബ്ദങ്ങൾ' സമാഹാരത്തിൽ കിഷോറിന്റെ കഥയുമുണ്ടായിരുന്നു.

logo
The Fourth
www.thefourthnews.in