വനിത സുഹൃത്തിനെ കോക്പിറ്റിൽ കയറ്റിയ സംഭവം: പൈലറ്റ് അടക്കം മുഴുവന്‍ ജീവനക്കാരെയും മാറ്റി നിര്‍ത്താന്‍ നിർദേശം

വനിത സുഹൃത്തിനെ കോക്പിറ്റിൽ കയറ്റിയ സംഭവം: പൈലറ്റ് അടക്കം മുഴുവന്‍ ജീവനക്കാരെയും മാറ്റി നിര്‍ത്താന്‍ നിർദേശം

അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ജോലിയില്‍ പ്രവേശിപ്പിക്കേണ്ടെന്നാണ് തീരുമാനം
Updated on
1 min read

എയര്‍ ഇന്ത്യ വിമാനത്തിന്റെ കോക്ക്പിറ്റില്‍ വനിത സുഹൃത്തിനെ കയറ്റിയ സംഭവത്തില്‍ നടപടിയുമായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ. സംഭവത്തിൽ മുഴുവൻ ജീവനക്കാരെയും ജോലിയിൽ നിന്ന് മാറ്റിനിർത്താൻ ഡിജിസിഎ എയര്‍ ഇന്ത്യയ്ക്ക് നിർദേശം നല്‍കി. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ജോലിയില്‍ പ്രവേശിപ്പിക്കേണ്ടെന്നാണ് തീരുമാനം.

വനിത സുഹൃത്തിനെ കോക്പിറ്റിൽ കയറ്റിയ സംഭവം: പൈലറ്റ് അടക്കം മുഴുവന്‍ ജീവനക്കാരെയും മാറ്റി നിര്‍ത്താന്‍ നിർദേശം
പൈലറ്റിനൊപ്പം 'പെൺസുഹൃത്തും കോക്പിറ്റിൽ, മദ്യവും ഭക്ഷണവും വിളമ്പാൻ ആവശ്യപ്പെട്ടു': അന്വേഷണത്തിന് ഉത്തരവിട്ട് ഡിജിസിഎ

മറ്റ് ജീവനക്കാർക്ക് നടപടിയിൽ പങ്കുണ്ടെന്ന് പ്രഥമദൃഷ്ട്യാ തെളിവില്ലെങ്കിലും അന്വേഷണം അവസാനിക്കുന്നതുവരെ അവരും മാറിനില്‍ക്കണമെന്നാണ് ഡിജിസിഎയുടെ നിർദേശം. പൈലറ്റിനെയും ജോലിയിൽ നിന്ന് മാറ്റിനിർത്തിയിട്ടുണ്ട്. സംഭവത്തില്‍ പൈലറ്റിന് തന്റെ ഭാഗം വിശദീകരിക്കാന്‍ അവസരം നല്‍കുമെന്നും ഡിജിസിഎ അറിയിച്ചു.

വനിത സുഹൃത്തിനെ കോക്പിറ്റിൽ കയറ്റിയ സംഭവം: പൈലറ്റ് അടക്കം മുഴുവന്‍ ജീവനക്കാരെയും മാറ്റി നിര്‍ത്താന്‍ നിർദേശം
യാത്രക്കാർക്ക് പുതിയ മാർഗ നിർദേശവുമായി എയർ ഇന്ത്യ; വിമാനത്തിനുള്ളിൽ അമിത മദ്യപാനത്തിന് വിലക്ക്

കഴിഞ്ഞ ഫെബ്രുവരി 27ന് ദുബായില്‍ നിന്നും ഡല്‍ഹിയിലേക്ക് വന്ന എയര്‍ ഇന്ത്യ വിമാനത്തിലായിരുന്നു വിവാദ സംഭവം. സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന് കാട്ടി ക്യാബിന്‍ ക്രൂ ആണ് പരാതി നല്‍കിയത്. മൂന്ന് മണിക്കൂറോളം യുവതി കോക്പിറ്റിൽ ചെലവഴിച്ചെന്നാണ് പരാതിയിലെ ആരോപണം. മാര്‍ച്ച് മൂന്നിനാണ് വനിതാ കാബിന്‍ ക്രൂ പരാതി നല്‍കിയത്. ഇക്കണോമി ക്ലാസിൽ യാത്ര ചെയ്യുന്ന പെൺ സുഹൃത്തിനെ ബിസിനസ് ക്ലാസിലേക്ക് മാറ്റാൻ പൈലറ്റ് ആവശ്യപ്പെട്ടുവെന്നും ബിസിനസ് ക്ലാസിൽ സീറ്റ് ലഭിക്കാത്തതിനെത്തുടർന്ന് കോക്പിറ്റിലേക്ക് കൊണ്ടുവരാൻ ആവശ്യപ്പെട്ടെന്നും പരാതിയിൽ പറയുന്നു.

കോക്ക് പിറ്റിലേക്ക് സുഹൃത്തിനെ ക്ഷണിച്ചത് സുരക്ഷാ മാനദണ്ഡങ്ങളുടെ വീഴ്ചയും നിയമലംഘനവുമാണെന്ന് ഉദ്യോഗസ്ഥര്‍ നേരത്തെ പറഞ്ഞിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്.

logo
The Fourth
www.thefourthnews.in