സൽമാൻ ചിസ്തിയെ പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടു പോവുന്നു
സൽമാൻ ചിസ്തിയെ പോലീസ് അറസ്റ്റ് ചെയ്ത് കൊണ്ടു പോവുന്നു

'നൂപുര്‍ ശര്‍മയുടെ തലയെടുക്കുന്നവര്‍ക്ക് വീട് വാഗ്ദാനം'; അജ്മീര്‍ ദര്‍ഗ പുരോഹിതന്‍ അറസ്റ്റില്‍

വീഡിയോയിലൂടെയാണ് ഇയാള്‍ നൂപുര്‍ ശര്‍മയെ ആക്രമിക്കാന്‍ ആഹ്വാനം ചെയ്തത്
Updated on
1 min read

പ്രവാചക നിന്ദാ പരാമര്‍ശം നടത്തിയ മുന്‍ ബിജെപി വക്താവ് നുപൂര്‍ ശര്‍മയെ ആക്രമിക്കാന്‍ ആഹ്വാനം ചെയ്ത അജ്മീര്‍ ദര്‍ഗ പുരോഹിതന്‍ പിടിയില്‍. നൂപുര്‍ ശര്‍മയുടെ തല വെട്ടുന്നവര്‍ക്ക് തന്റെ വീട് നല്‍കാമെന്ന വാഗ്ദാനം നല്‍കിയ സല്‍മാന്‍ ചിസ്തി എന്ന പുരോഹിതനാണ് അറസ്റ്റിലായത്.

വീഡിയോയിലൂടെയാണ് സല്‍മാന്‍ ചിസ്തി നൂപുര്‍ ശര്‍മക്കെതിരെ ആക്രമണത്തിന് ആഹ്വാനം ചെയ്തത്. വീഡിയോ പുറത്തു വന്നതിനു പിന്നാലെ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ഇയാള്‍ക്കായി തിരച്ചില്‍ നടത്തിയിരുന്നു.

പ്രവാചകനെ നിന്ദിച്ചതിന് നൂപുര്‍ ശര്‍മയെ വകവരുത്തണമെന്നാണ് ഇയാള്‍ വീഡിയോയില്‍ പറയുന്നത്. 'എല്ലാ മുസ്ലിം രാജ്യങ്ങളോടും നിങ്ങള്‍ മറുപടി പറയണം. അജ്മീറില്‍ നിന്നാണ് ഞാന്‍ സംസാരിക്കുന്നത്. ഹുസൂര്‍ ഖ്വാജാ ബാബയുടെ ദര്‍ബാറില്‍ നിന്നുമുള്ള സന്ദേശമാണിത്'. സല്‍മാന്‍ ചിസ്തി വീഡിയോയില്‍ പറയുന്നു.

അതേ സമയം വീഡിയോയെ അജ്മീര്‍ ദര്‍ഗാ ദിവാന്‍ സൈനുല്‍ ആബിദീന്‍ അലി ഖാന്‍ അപലപിച്ചു. ഇത് സല്‍മാന്‍ ചിസ്തിയുടെ മാത്രം അഭിപ്രായമാണെന്നും ദര്‍ഗയില്‍ നിന്നുള്ള സന്ദേശമല്ലെന്നും വ്യക്തമാക്കിയ അദ്ദേഹം ദര്‍ഗ സാമൂഹിക ഐക്യത്തിന്റെ പ്രതീകമാണെന്നും കൂട്ടിച്ചേര്‍ത്തു.

സല്‍മാന്‍ ചിസ്തിക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നാണ് രാജസ്ഥാന്‍ പോലീസിന്‍റെ പ്രതികരണം.

logo
The Fourth
www.thefourthnews.in