ഫെമ ലംഘനം: അനില്‍ അംബാനിക്കു പിന്നാലെ ടിന അംബാനിയും ഇഡിക്ക് മുന്നിൽ

ഫെമ ലംഘനം: അനില്‍ അംബാനിക്കു പിന്നാലെ ടിന അംബാനിയും ഇഡിക്ക് മുന്നിൽ

ഇന്നലെയാണ് ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്റ്റിന് അനുസൃതമായി അനില്‍ അംബാനി മൊഴി രേഖപ്പെടുത്തിയത്
Updated on
1 min read

വിദേശ വിനിമയചട്ടം ലംഘിച്ച കേസില്‍ പ്രമുഖ വ്യവസായി അനില്‍ അംബാനിയുടെ ഭാര്യയും മുതിര്‍ന്ന നടിയുമായ ടിന അംബാനി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റിനുമുന്നിൽ (ഇഡി ) ഹാജരായി. വിദേശ നാണ്യ വിനിമയ നിയമ ലംഘനവുമായി ബന്ധപ്പെട്ട കേസില്‍ മൊഴി രേഖപ്പെടുത്താനാണ് ടിന അംബാനിയെ വിളിപ്പിച്ചതെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചത്. അനില്‍ അംബാനിയെ ചോദ്യം ചെയ്തതിന് പിന്നാലെയാണ് ടിന ഇഡി ഓഫീസിലെത്തിയത്.

ഫെമ ലംഘനം: അനില്‍ അംബാനിക്കു പിന്നാലെ ടിന അംബാനിയും ഇഡിക്ക് മുന്നിൽ
ഫെമ ലംഘനം: ഷവോമിക്കും മൂന്ന് ബാങ്കുകൾക്കും കാരണം കാണിക്കൽ നോട്ടീസ് അയച്ച് ഇ ഡി

ഇന്നലെയാണ് ഫെമ കേസില്‍ അനില്‍ അംബാനിയുടെ മൊഴി രേഖപ്പെടുത്തിയത്. തുടര്‍ നടപടിക്കായി ശനിയാഴ്ച അദ്ദേഹം ഫെഡറല്‍ ഏജന്‍സിക്കു മുന്‍പാകെ ഹാജരാകുമെന്നാണ് റിപ്പോര്‍ട്ട്.

വിദേശത്തുള്ള നിക്ഷേപവും വെളിപ്പെടുത്താത്ത സ്വത്തുക്കള്‍ കൈവശം വച്ചുവെന്ന കേസിലാണ് ദമ്പതികള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചത്. കൂടാതെ ജേഴ്‌സി, ബ്രിട്ടീഷ് വിര്‍ജിന്‍ ഐലാന്‍ഡ്‌സ്, സൈപ്രസ് എന്നിവിടങ്ങളിലെ ചില ഓഫ് ഷോര്‍ കമ്പനികളുമായി അനില്‍ അംബാനിക്കു ബന്ധമുണ്ടെന്ന ആരോപണവും ഇഡിയുടെ അന്വേഷണത്തിലാണ്.

യെസ് ബാങ്ക് പ്രമോട്ടര്‍ റാണാ കപൂറുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ 2020 ല്‍ അനിലിനെ ഇഡി ചോദ്യം ചെയ്തിരുന്നു. കൂടാതെ 2006 -2007 ,2010-2011 കാലയളവില്‍ രണ്ട് സ്വിസ് ബാങ്ക് അക്കൗണ്ടുകളിലായി 814 കോടി രൂപയിലേറെ നിക്ഷേപിച്ചതില്‍ നികുതി വെട്ടിപ്പു ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം ആദായ നികുതി വകുപ്പ് അനില്‍ അംബാനിക്കെതിരെ നോട്ടീസ് അയച്ചിരുന്നു. നികുതിയായി 420 കോടി രൂപയും പലിശയുമാണ് ആദായ നികുതി വകുപ്പ് ആവശ്യപ്പെട്ടത്. ബോംബെ ഹൈക്കോടതിയില്‍ നിന്ന് മാര്‍ച്ചിലാണ് ഇതിനെതിരെ അനില്‍ അംബാനി ഇടക്കാല സ്റ്റേ നേടിയത്.

logo
The Fourth
www.thefourthnews.in