ജോലി സ്ഥലത്ത് ജീൻസും ടി ഷർട്ടും വേണ്ട; ഉത്തരവുമായി ബിഹാർ വിദ്യാഭ്യാസ വകുപ്പ്

ജോലി സ്ഥലത്ത് ജീൻസും ടി ഷർട്ടും വേണ്ട; ഉത്തരവുമായി ബിഹാർ വിദ്യാഭ്യാസ വകുപ്പ്

ഓഫീസ് സംസ്കാരത്തിനും തൊഴിൽ അന്തരീക്ഷത്തിനും വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്
Updated on
1 min read

സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ജോലിസ്ഥലങ്ങളിൽ ജീൻസും ടി ഷർട്ടും പോലുള്ള കാഷ്വൽ വസ്ത്രങ്ങൾ ധരിക്കരുതെന്ന് ജീവനക്കാരോട് ആവശ്യപ്പെട്ട് ബിഹാർ സർക്കാർ. ഓഫീസ് സംസ്കാരത്തിനും തൊഴിൽ അന്തരീക്ഷത്തിനും വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. എല്ലാ ഉദ്യോഗസ്ഥരും ജീവനക്കാരും ഔദ്യോഗിക വേഷത്തിൽ മാത്രമേ ഓഫീസിൽ വരാൻ പാടുള്ളൂവെന്നും വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ (അഡ്മിനിസ്‌ട്രേഷൻ) ബുധനാഴ്ച പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.

ജോലി സ്ഥലത്ത് ജീൻസും ടി ഷർട്ടും വേണ്ട; ഉത്തരവുമായി ബിഹാർ വിദ്യാഭ്യാസ വകുപ്പ്
മണിപ്പൂര്‍: വാഹനം പോലീസ് തടഞ്ഞു, ഹെലികോപ്റ്ററിൽ രാഹുല്‍ ഗാന്ധി ചുരാചന്ദ്പൂരിൽ, ദുരിതാശ്വാസ ക്യാംപ് സന്ദര്‍ശിച്ചു

വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരും ജീവനക്കാരും ഓഫീസിന്റെ അന്തസ്സിനും സംസ്‌കാരത്തിന് വിരുദ്ധമായി അനൗപചാരിക വേഷം ധരിച്ച് ഓഫീസിലെത്തുന്നത് പതിവാണെന്ന് ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു. ''വകുപ്പിലെ ഉദ്യോഗസ്ഥരും ജീവനക്കാരും ഓഫീസ് സംസ്‌കാരത്തിന് വിരുദ്ധമായ വസ്ത്രം ധരിച്ച് ഓഫീസുകളിലെത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഉദ്യോഗസ്ഥരോ മറ്റ് ജീവനക്കാരോ ഓഫീസിൽ കാഷ്വൽ ധരിക്കുന്നത് ഓഫീസിലെ തൊഴിൽ സംസ്കാരത്തിന് എതിരാണ്. അതിനാൽ, എല്ലാ ഉദ്യോഗസ്ഥരും ജീവനക്കാരും ഔദ്യോഗിക വസ്ത്രങ്ങൾ ധരിച്ച് മാത്രമേ വിദ്യാഭ്യാസ വകുപ്പ് ഓഫീസുകളിൽ വരാവൂ. കാഷ്വൽ വസ്ത്രങ്ങൾ, പ്രത്യേകിച്ച് ജീൻസ്, ടി-ഷർട്ട് എന്നിവ വിദ്യാഭ്യാസ വകുപ്പിന്റെ ഓഫീസുകളിൽ ധരിക്കാൻ പാടില്ല''- വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ (അഡ്മിനിസ്‌ട്രേഷൻ) സുബോധ് കുമാർ ചൗധരി പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.

ജോലി സ്ഥലത്ത് ജീൻസും ടി ഷർട്ടും വേണ്ട; ഉത്തരവുമായി ബിഹാർ വിദ്യാഭ്യാസ വകുപ്പ്
തക്കാളിക്ക് തൊട്ടാൽ പൊള്ളുന്ന വില, കാരണമെന്ത്?

ഏപ്രിലിൽ, സരൺ ജില്ലയിലെ സർക്കാർ ഓഫീസുകളിൽ ജീൻസും ടി ഷർട്ടും ധരിക്കുന്നത് ജില്ലാ മജിസ്‌ട്രേറ്റ് വിലക്കിയതിന് പിന്നാലെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി. 2019 ൽ, ബിഹാർ സർക്കാർ, സംസ്ഥാന സെക്രട്ടേറിയറ്റിൽ ജീൻസും ടി ഷർട്ടും ധരിക്കുന്നത് നിരോധിച്ചിരുന്നു. ഓഫീസ് പെരുമാറ്റച്ചട്ടങ്ങൾ പാലിക്കുക എന്നതായിരുന്നു ലക്ഷ്യം. ഓഫീസിൽ ലളിതവും സൗകര്യപ്രദവും ഇളം നിറത്തിലുള്ളതുമായ വസ്ത്രങ്ങൾ ധരിക്കാൻ സർക്കാർ ജീവനക്കാരോട് ആവശ്യപ്പെട്ടിരുന്നു. വ്യത്യസ്‌ത നിറത്തിലും തരത്തിലുമുള്ള വസ്ത്രങ്ങൾ ധരിച്ചെത്തുന്ന ജീവനക്കാരെ കാണുമ്പോൾ അരോചകമായി തോന്നുന്നുവെന്ന് ചൂണ്ടിക്കാട്ടി ബിഹാർ പൊതുഭരണ വകുപ്പും സർക്കുലർ ഇറക്കിയിരുന്നു.

ജോലി സ്ഥലത്ത് ജീൻസും ടി ഷർട്ടും വേണ്ട; ഉത്തരവുമായി ബിഹാർ വിദ്യാഭ്യാസ വകുപ്പ്
രാഹുല്‍ ഗാന്ധിയെ തടഞ്ഞ് മണിപ്പൂര്‍ പോലീസ്, ജനങ്ങള്‍ അക്രമാസക്തരെന്ന് മുന്നറിയിപ്പ്
logo
The Fourth
www.thefourthnews.in