ബാബരി മസ്ജിദ് കേസ്: പരിഹാരം കണ്ടെത്താൻ ആശ്രയിച്ചത് ദൈവത്തിനെയെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

ബാബരി മസ്ജിദ് കേസ്: പരിഹാരം കണ്ടെത്താൻ ആശ്രയിച്ചത് ദൈവത്തിനെയെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

വിശ്വാസമുണ്ടെങ്കിൽ ദൈവം വഴികാട്ടിയാകുമെന്നും ജന്മനാടായ പൂനെയിലെ കൻഹെർസറിൽ ഞായറാഴ്ച സംസാരിക്കവെ ചീഫ് ജസ്റ്റിസ് പറഞ്ഞു
Published on

ബാബരി മസ്ജിദ് കേസിൽ പ്രശ്നപരിഹാരം കണ്ടെത്തുന്നതിന് ദൈവത്തെ ആശ്രയിച്ചതായി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. കേസിലൊരു പരിഹാരം കാണിച്ചുതരണമെന്ന് ദൈവത്തോട് പറഞ്ഞു. വിശ്വാസമുണ്ടെങ്കിൽ ദൈവം വഴികാട്ടിയാകുമെന്നും ജന്മനാടായ പൂനെയിലെ കൻഹെർസറിൽ ഇന്നലെ സംസാരിക്കവെ ചീഫ് ജസ്റ്റിസ് പറഞ്ഞു.

അയോധ്യയിലെ ബാബരി മസ്ജിദ് പൊളിച്ചതുമായി ബന്ധപ്പെട്ട കേസിൽ മൂന്നു മാസം നീണ്ട വാദം നടന്നിരുന്ന സമയത്തെക്കുറിച്ചായിരുന്നു ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് സംസാരിച്ചത്. "പ്രശ്നപരിഹാരം കണ്ടെത്താനാകാത്ത കേസുകളിൽ പലപ്പോഴും ഞങ്ങൾക്കു വിധി പറയേണ്ടി വരാറുണ്ട്. അയോധ്യ കേസ് അങ്ങനെയൊന്നായിരുന്നു. മൂന്നുമാസത്തോളം തന്റെ മുൻപിലുണ്ടായിരുന്ന കേസിൽ പരിഹാരം കണ്ടെത്താൻ ഞാൻ ദൈവത്തോട് പ്രാർഥിക്കുകയായിരുന്നു,''ചന്ദ്രചൂഡ് പറഞ്ഞു.

ബാബരി മസ്ജിദ് കേസ്: പരിഹാരം കണ്ടെത്താൻ ആശ്രയിച്ചത് ദൈവത്തിനെയെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്
പിൻഗാമിയായി ജസ്റ്റിസ് സഞ്ജിവ് ഖന്ന? കേന്ദ്രത്തിന് ശിപാർശ ചെയ്ത് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലം, രാമന്റെ ജന്മസ്ഥലമാണെന്ന് അവകാശപ്പെട്ട് 1992 ഡിസംബർ ആറിന് സംഘപരിവാർ തകർത്തിരുന്നു. അവിടെ രാമക്ഷേത്രം നിർമിക്കണമെന്നായിരുന്നു അവരുടെ ആവശ്യം. ഒടുവിൽ, 2019 നവംബർ ഒൻപതിന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച്, ബാബരി മസ്ജിദ് നിലനിന്നിടത്ത് രാമക്ഷേത്രം പണിയാൻ ഉത്തരവിടുകയായിരുന്നു. പകരമായി പള്ളിക്ക് അഞ്ചേക്കർ സ്ഥലം നൽകുകയും ചെയ്തു. അന്ന് ജസ്റ്റിസായിരുന്ന ഡി വൈ ചന്ദ്രചൂഡും ബെഞ്ചിൽ അംഗമായിരുന്നു.

നവംബർ പത്തിന് ചീഫ് ജസ്റ്റിസ് പദവിയിൽനിന്ന് ഡി വൈ ചന്ദ്രചൂഡ് വിരമിക്കുകയാണ്. ജസ്റ്റിസ് സഞ്ജിവ് ഖന്നയാകും പകരക്കാരനാകുക. അതുസംബന്ധിച്ചുള്ള ശിപാർശ ഡി വൈ ചന്ദ്രചൂഡ് കേന്ദ്രസർക്കാരിന് നൽകിയിരുന്നു.

logo
The Fourth
www.thefourthnews.in