കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യ , ചൈന സേനാ പിന്മാറ്റം തിങ്കളാഴ്ച പൂര്‍ത്തിയാകും

കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യ , ചൈന സേനാ പിന്മാറ്റം തിങ്കളാഴ്ച പൂര്‍ത്തിയാകും

കിഴക്കന്‍ ലഡാക്ക് അതിര്‍ത്തിയില്‍ 2020 ജൂണിന് മുന്‍പുള്ള സാഹചര്യം പുനഃസ്ഥാപിക്കും
Updated on
1 min read

കിഴക്കന്‍ ലഡാക്കിലെ ഗോഗ്ര - ഹോട്ട് സ്പ്രിംങ് മേഖലയില്‍ നിന്ന് ഇന്ത്യയും ചൈനയും സൈന്യത്തെ പിന്‍വലിക്കുന്ന നടപടി തിങ്കളാഴ്ച പൂര്‍ത്തിയാകും. വിദേശകാര്യമന്ത്രാലയമാണ് തിങ്കളാഴ്ചയോടെ നടപടികള്‍ പൂര്‍ത്തീകരിക്കുമെന്ന് അറിയിച്ചത്. സെപ്റ്റംബര്‍ എട്ടിനാണ് ഇരുരാജ്യങ്ങളും മേഖലയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുന്ന നടപടികള്‍ക്ക് തുടക്കമിട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങും കൂടിക്കാഴ്ച നടത്തുന്നതിന് മുന്നോടിയായാണ് വേഗത്തില്‍ സൈനിക പിന്‍മാറ്റം പൂര്‍ത്തിയാക്കുന്നതെന്നാണ് സൂചന. അടുത്തയാഴ്ച ഉസ്ബസ്ക്കിസ്താനിലെ ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയില്‍ ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യ അവകാശപ്പെടുന്ന പൂര്‍വസ്ഥിതി പൂര്‍ണമായും അംഗീകരിക്കുന്നില്ലെന്ന് ചൈന

മേഖലയില്‍ സൃഷ്ടിച്ച എല്ലാ താല്‍ക്കാലിക സൈനിക ഘടനകളിലും മാറ്റം വരുത്തുമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. 2020 ജൂണിന് മുന്‍പുള്ള സ്ഥിതി പുനഃസ്ഥാപിക്കും. നിയന്ത്രണരേഖകള്‍ ഇരുപക്ഷവും ബഹുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. പട്രോളിങ്ങ് പോയിന്റ് 15ല്‍ നിന്നും സൈന്യത്തെ ഇന്ത്യ പിന്‍വലിച്ചു.

നയതന്ത്ര ചര്‍ച്ചകളിലൂടെ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളെ അംഗീകരിക്കുമെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയവും അറിയിച്ചു. അതിര്‍ത്തി പ്രദേശങ്ങളില്‍ സമാധാനം പുലരേണ്ട ആവശ്യകത മനസിലാക്കിയാണ് തീരുമാനം. എന്നാല്‍ ഇന്ത്യ അവകാശപ്പെടുന്ന പൂര്‍വസ്ഥിതി പൂര്‍ണമായും അംഗീകരിക്കുന്നില്ലെന്നും ചൈന വ്യക്തമാക്കി

കിഴക്കന്‍ ലഡാക്കില്‍ ഇന്ത്യ , ചൈന സേനാ പിന്മാറ്റം തിങ്കളാഴ്ച പൂര്‍ത്തിയാകും
ഇന്ത്യ-ചൈന അതിർത്തിയിൽ സൈനിക പിന്മാറ്റം തുടങ്ങി

2020 ജൂണിൽ ഗാല്‍വാനില്‍ നടന്ന സംഘർഷത്തെ തുടർന്നാണ് ഇരു രാജ്യങ്ങളും ഗോഗ്ര ഹോട്സ്പറിങ്‌സ് മേഖലയിൽ സൈനികരെ നിയോഗിച്ചത്. സംഘർഷത്തിൽ ഇരുപതോളം ഇന്ത്യൻ സൈനികർക്ക് ജീവൻ നഷ്ടമായിരുന്നു. 40 ചൈനീസ് പട്ടാളക്കാർ കൊല്ലപ്പെട്ടതായാണ് കണക്കുകൾ. നേരത്തെ നടത്തിയ ചര്‍ച്ചകളെ തുടര്‍ന്ന് പാംഗോങ് തടാകത്തിന്റെ തീരത്ത് നിന്ന് ഇരുരാജ്യങ്ങളുടെയും സൈന്യം പിന്‍മാറിയിരുന്നു.

logo
The Fourth
www.thefourthnews.in