'കേരളത്തില്‍ ന്യൂനപക്ഷങ്ങള്‍ ബിജെപിയുടെ അവസരം;   2026ല്‍ സംസ്ഥാനത്ത് അധികാരത്തിലെത്തും': പ്രകാശ് ജാവദേക്കര്‍

'കേരളത്തില്‍ ന്യൂനപക്ഷങ്ങള്‍ ബിജെപിയുടെ അവസരം; 2026ല്‍ സംസ്ഥാനത്ത് അധികാരത്തിലെത്തും': പ്രകാശ് ജാവദേക്കര്‍

കേരളത്തില്‍ ന്യൂനപക്ഷങ്ങള്‍ ബിജെപിയ്ക്ക് വോട്ട് ചെയ്യില്ലെന്ന തെറ്റായ ധാരണ സൃഷ്ടിച്ചത് എല്‍ഡിഎഫും യുഡിഎഫും
Updated on
2 min read

2024 ലോക്സഭാ തിരഞ്ഞെടുപ്പിനായി കേരളത്തില്‍ ബിജെപിയുടെ തയ്യാറെടുപ്പ്, ക്രിസ്ത്യന്‍ സഭാ നേതൃത്വവുമായുള്ള അടുപ്പം, ന്യൂനപക്ഷ പ്രീണന ആരോപണം, മോദി ഭരണം നല്‍കുന്ന വിജയപ്രതീക്ഷ തുടങ്ങി കേരളത്തില്‍ ബിജെപിയുടെ പ്രതീക്ഷകളും നിലപാടുകളും പങ്കുവച്ച് സംഘടനാ ചുമതലയുള്ള മുതിര്‍ന്ന നേതാവ് പ്രകാശ് ജാവദേക്കര്‍. ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ബിജെപി പ്രതീക്ഷകള്‍ അദ്ദേഹം പങ്കുവച്ചത്.

'കേരളത്തില്‍ ന്യൂനപക്ഷങ്ങള്‍ ബിജെപിയുടെ അവസരം;   2026ല്‍ സംസ്ഥാനത്ത് അധികാരത്തിലെത്തും': പ്രകാശ് ജാവദേക്കര്‍
ആലഞ്ചേരി, പാംപ്ലാനി: പിതാക്കന്‍മാരും ഗോള്‍വല്‍ക്കറും

'' മത പുരോഹിതര്‍ പറഞ്ഞാല്‍ ജനം കേള്‍ക്കും. അവര്‍ സാധാരണക്കാരുടെ സുഹൃത്തും വഴികാട്ടിയും തത്വചിന്തകരുമാണ്. അതുകൊണ്ടുതന്നെ അവരുടെ വാക്കുകള്‍ക്ക് വലിയ പ്രധാന്യമുണ്ട്'' - ക്രിസ്ത്യന്‍ സഭാ നേതൃത്വവുമായുള്ള ബിജെപി കൂട്ടുകെട്ടും വിവാദവും സംബന്ധിച്ച് പ്രകാശ് ജാവദേക്കര്‍ സംസാരിക്കുന്നു. എല്‍ഡിഎഫും യുഡിഎഫും ന്യൂനപക്ഷ പ്രീണനം നടത്തുന്നുവെന്ന് ആരോപിച്ച ബിജെപിയും അതേ പാതയല്ലേ പിന്തുടരുതെന്ന ചോദ്യത്തിന് തന്ത്രപരമായായിരുന്നു ജാവദേക്കറിന്റെ മറുപടി. തുല്യതയോടെയുള്ള പരിഗണന എന്നതാണ് പാര്‍ട്ടി ലക്ഷ്യമിടുന്നതെന്ന് പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ ഇപ്പോള്‍ ബിജെപിക്ക് അവസരമാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ എല്‍ഡിഎഫിനോ യുഡിഎഫിനോ എതിരെ ന്യൂനപക്ഷ പ്രീണനം എന്ന ആരോപണം അദ്ദേഹം ആവര്‍ത്തിച്ചില്ല.

'കേരളത്തില്‍ ന്യൂനപക്ഷങ്ങള്‍ ബിജെപിയുടെ അവസരം;   2026ല്‍ സംസ്ഥാനത്ത് അധികാരത്തിലെത്തും': പ്രകാശ് ജാവദേക്കര്‍
'ക്രിസ്ത്യൻ യുവതികളെ പ്രലോഭിപ്പിച്ച് മതം മാറ്റുന്നു'; ഇസ്‌ലാമോഫോബിയയ്ക്ക് കാരണങ്ങളുണ്ടെന്ന് കര്‍ദിനാള്‍ ജോർജ് ആലഞ്ചേരി

ക്രൈസ്തവര്‍ ബിജെപിയിലേക്ക് തിരിയുന്നത് സ്വാഭാവിക പ്രക്രിയയാണെന്നും ആയിരക്കണക്കിന് ബിജെപി പ്രവര്‍ത്തകരുടെ പ്രവര്‍ത്തന മികവ് അതിന് കാരണമായിട്ടുണ്ടെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. വിചാരധാരയില്‍ അധിഷ്ഠിതമായതിനേക്കാള്‍, രാജ്യം ഒന്നാണെന്ന തത്വശാസ്ത്രമാണ് ബിജെപിയെ നയിക്കുന്നത്. ജനസംഘകാലം മുതല്‍ പാര്‍ട്ടി പിന്തുരുന്നത് അതാണെന്നും പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. കേരളത്തില്‍ ആരോട് ചോദിച്ചാലും മോദി തിരിച്ചുവരുമെന്ന പ്രതീക്ഷയാകും അവര്‍ പങ്കുവയ്ക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിലെ രാഷ്ട്രീയം ഇരു പാര്‍ട്ടികള്‍ കേന്ദ്രീകരിച്ചാണ് രണ്ട് മുന്നണികള്‍ക്കും ശക്തമായ സംഘടനാ സംവിധാനവും അടിത്തറയുമുണ്ട്. ബിജെപി അവരെ വിലകുറച്ചു കാണില്ല

പ്രകാശ് ജാവദേക്കര്‍

''കേരളത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ 1.5 ലക്ഷത്തിലേറെ ക്രിസ്ത്യന്‍ വീടുകള്‍ സന്ദര്‍ശിച്ചു കഴിഞ്ഞു. ഈദ് ദിനത്തില്‍ മുസ്ലീം വീടുകളും സന്ദര്‍ശിക്കും''- ജാവദേക്കര്‍ വ്യക്തമാക്കി. ബിജെപി ആഗ്രഹിക്കുന്നത് രാജ്യത്തെ ഒന്നാമത്തെ പാര്‍ട്ടിയാകാനാണ്. അല്ലാതെ ഏറ്റവും വലിയ മതാധിഷ്ടിത പാര്‍ട്ടി എന്നതല്ല ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ രാഷ്ട്രീയം ഇരു മുന്നണികള്‍ കേന്ദ്രീകരിച്ചാണ്. രണ്ട് മുന്നണികള്‍ക്കും ശക്തമായ സംഘടനാ സംവിധാനവും അടിത്തറയുമുണ്ട്. ബിജെപി അവരെ വിലകുറച്ചു കാണില്ല. എന്നാല്‍ മോദിയുടെ സദ്ഭരണം ബിജെപിക്ക് വിജയ പ്രതീക്ഷയാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

2024 ല്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ അഞ്ച് സീറ്റുകളെങ്കിലും ബിജെപി നേടും 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലേറും

പ്രകാശ് ജാവദേക്കര്‍

'കേരളത്തില്‍ ന്യൂനപക്ഷങ്ങള്‍ ബിജെപിയുടെ അവസരം;   2026ല്‍ സംസ്ഥാനത്ത് അധികാരത്തിലെത്തും': പ്രകാശ് ജാവദേക്കര്‍
ഇന്ത്യയിൽ ക്രൈസ്തവർ സുരക്ഷിതർ; കേരളത്തിൽ ബിജെപിക്കും സാധ്യതയുണ്ടെന്ന് മാര്‍ ജോർജ് ആലഞ്ചേരി

ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് അഞ്ച് സീറ്റുകളെങ്കിലും ബിജെപി നേടും. 2026ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി കേരളത്തില്‍ അധികാരത്തിലെത്തുമെന്നും ജാവദേക്കര്‍ വ്യക്തമാക്കി. കേരളത്തില്‍ ന്യൂനപക്ഷങ്ങള്‍ ബിജെപിയ്ക്ക് വോട്ട് ചെയ്യില്ലെന്ന തെറ്റായ ധാരണ സൃഷ്ടിച്ചത് എല്‍ഡിഎഫും യുഡിഎഫുമാണ്. അത് ശരിയല്ല. ക്രൈസ്ത്രവരും മുസ്ലീം മത വിശ്വാസികളും മോദി അവര്‍ക്കു വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ബോധ്യപ്പെട്ടവരാണെന്നും അദ്ദേഹം പറഞ്ഞു.

ന്യൂനപക്ഷങ്ങള്‍ ബിജെപിയ്ക്ക് വോട്ട് ചെയ്യില്ലെന്ന തെറ്റായ ധാരണ സൃഷ്ടിച്ചത് എല്‍ഡിഎഫും യുഡിഎഫുമാണ് അത് ശരിയല്ല

മറ്റ് പാര്‍ട്ടികളില്‍ നിന്നുള്ള മികച്ച നേതാക്കള്‍ വരും ദിവസങ്ങളില്‍ ബിജപിയിലേക്ക് ചേക്കേറുന്നത് കാണാമെന്ന് പ്രകാശ് ജാവദേക്കര്‍ അവകാശപ്പെട്ടു. മോദിയേയും പിണറായിയേയും താരതമ്യം ചെയ്യുന്ന നടപടികളേയും അദ്ദേഹം തള്ളി.

logo
The Fourth
www.thefourthnews.in