കങ്കണയെ തല്ലിയ സിഐഎസ്‌എഫ്  കോൺസ്റ്റബിളിനു സ്ഥലം മാറ്റം; ഇനി ബെംഗളൂരു വിമാനത്താവളത്തിൽ

കങ്കണയെ തല്ലിയ സിഐഎസ്‌എഫ്  കോൺസ്റ്റബിളിനു സ്ഥലം മാറ്റം; ഇനി ബെംഗളൂരു വിമാനത്താവളത്തിൽ

സസ്‌പെൻഷൻ കാലാവധി കഴിഞ്ഞാൽ കുൽവീന്ദർ കൗർ കെമ്പെ ഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡ്യൂട്ടിക്ക്‌ എത്തും 
Updated on
1 min read

നടിയും  ലോക്സഭാ അംഗവുമായ  കങ്കണ റണാവത്തിനെ  വിമാനത്താവളത്തിൽ വച്ച്  തല്ലിയ സിഐഎസ്എഫ്  കോൺസ്റ്റബിളിന്  സ്ഥലംമാറ്റം. അച്ചടക്ക നടപടിയുടെ ഭാഗമായി  നിലവിൽ  സസ്‌പെൻഷനിൽ കഴിയുന്ന വനിതാ കോൺസ്റ്റബിൾ  കുൽവീന്ദർ കൗറിനെ ബെംഗളൂരു അന്താരാഷ്ട്ര  വിമാനത്താവളത്തിലേക്കാണ് സ്ഥലംമാറ്റിയിരിക്കുന്നത്. സസ്‌പെൻഷൻ  കാലാവധിയും അന്വേഷണവും പൂർത്തിയാകുന്ന  മുറയ്ക്ക്‌ കുൽവീന്ദർ ഇവിടെ ചുമതലയേൽക്കും. 

കങ്കണയെ തല്ലിയ സിഐഎസ്‌എഫ്  കോൺസ്റ്റബിളിനു സ്ഥലം മാറ്റം; ഇനി ബെംഗളൂരു വിമാനത്താവളത്തിൽ
'ഹിംസയെ ന്യായീകരിക്കുന്നില്ല, ജോലിനഷ്ടപ്പെട്ടാല്‍ കങ്കണയെ തല്ലിയ ഉദ്യോഗസ്ഥയെ സഹായിക്കും'; ഗായകൻ വിശാല്‍ ദദ്‌ലാനി

ബെംഗളൂരു വിമാനത്താവളത്തിന്റെ രണ്ടു ടെർമിനലുകളിൽ ഏതിലാകും ഇവർ ചുമതലഏൽക്കുക എന്ന കാര്യം വ്യക്തമല്ല  .  കർണാടക സിഐഎസ്‌എഫിന്റെ പത്താം ബറ്റാലിയന്  ഒപ്പമാണ് കുൽവീന്ദർ കൗർ ചേരുക. ഈ ബറ്റാലിയനാണ് നിലവിൽ  അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സുരക്ഷ നോക്കുന്നത്.  വിമാനത്താവളത്തിന് പുറത്തും പരിസരങ്ങളിലും  സുരക്ഷാ  കാവൽ നിൽക്കുന്ന  ചുമതലയാകും  കുൽവീന്ദറിന് ലഭിക്കുക  എന്നാണ്  അറിയുന്നത്. യാത്രക്കാരുടെ സുരക്ഷാ  പരിശോധന  നടത്തുന്ന ' സെക്യൂരിറ്റി ചെക് ' വിഭാഗത്തിൽ  നിന്ന്  ഇവരെ പൂർണമായും  ഒഴിവാക്കിയേക്കും.

കങ്കണയെ തല്ലിയ സിഐഎസ്‌എഫ്  കോൺസ്റ്റബിളിനു സ്ഥലം മാറ്റം; ഇനി ബെംഗളൂരു വിമാനത്താവളത്തിൽ
കങ്കണയുടെ കരണത്തടിച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥ; സംഭവം ചണ്ഡിഗഡ് വിമാനത്താവളത്തിൽ

ചണ്ഡീഗഡ് വിമാനത്താവളത്തിൽ വച്ചായിരുന്നു  കങ്കണ റണാവത്ത് എംപിക്കെതിരെ  കുൽവീന്ദർ അതിക്രമം കാട്ടിയത്  . ഹിമാചൽ പ്രദേശിലെ  മണ്ഡി ലോക്സഭാ മണ്ഡലത്തിലെ  വിജയത്തിന് ശേഷം ഡൽഹിയിലേക്ക് പോകാൻ  എത്തിയതായിരുന്നു ബിജെപി എംപി. സുരക്ഷാ  പരിശോധനയ്‌ക്കിടെ വനിതാ സി ഐ എസ്‌ എഫ്  ഉദ്യോഗസ്ഥ കുൽവീന്ദർ കൗർ മുഖത്തടിച്ചതായി കങ്കണ  വെളിപ്പെടുത്തുകയായിരുന്നു. കർഷകരെ കുറിച്ച് നടത്തിയ പരാമർശത്തിന്റെ പേരിൽ തന്നെ മർദിച്ചു എന്നായിരുന്നു  കങ്കണ  പരാതിയിൽ പറഞ്ഞത്. 

കങ്കണയെ തല്ലിയ സിഐഎസ്‌എഫ്  കോൺസ്റ്റബിളിനു സ്ഥലം മാറ്റം; ഇനി ബെംഗളൂരു വിമാനത്താവളത്തിൽ
അതിരുവിടുന്ന വാക്പ്രയോഗങ്ങള്‍; തിരഞ്ഞെടുപ്പ് ഗോദയില്‍ അപമാനിക്കപ്പെടുന്ന വനിതാ നേതാക്കള്‍

പഞ്ചാബിലെ കർഷക സമരത്തിൽ  പങ്കെടുത്തവരെല്ലാം 100 രൂപ കൂലിക്ക് വന്നവരാണെന്ന കങ്കണയുടെ പരാമർശമായിരുന്നു പ്രകോപനം. പരാമർശം നേരത്തെ വിവാദമായിരുന്നു. തന്റെ അമ്മയും സമരത്തിൽ  പങ്കെടുത്തതാണെന്നും അപമാനിച്ചു സംസാരിച്ചതിനാലാണ് മുഖത്തടിച്ചതെന്നുമായിരുന്നു കുൽവീന്ദറിന്റെ വിശദീകരണം. കുൽവീന്ദറിനെതിരെയുള്ള വകുപ്പ് തല അന്വേഷണം  തുടരുകയാണ്. അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്യപ്പെട്ട ഇവരെ  അനുമോദിച്ചു നിരവധി വ്യക്തികളും സംഘടനകളും രംഗത്തുവന്നിരുന്നു. വിവിധ സ്ഥാപനങ്ങൾ  ജോലി വാഗ്ദാനവും നൽകിയിരുന്നു. 

logo
The Fourth
www.thefourthnews.in