മല്ലികാർജുൻ ഖാർഗെ, ശശി തരൂര്‍
മല്ലികാർജുൻ ഖാർഗെ, ശശി തരൂര്‍

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്: പ്രചാരണം ഊര്‍ജിതമാക്കി തരൂരും ഖാര്‍ഗെയും

തരൂര്‍ ഇന്ന് ഉത്തര്‍പ്രദേശില്‍, ഖാർഗെയുടെ പ്രചാരണം കൊൽക്കത്തയിലും അസമിലും
Updated on
1 min read

കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ പ്രചാരണം ശക്തമായി ശശി തരൂരും മല്ലികാര്‍ജുന്‍ ഖാര്‍ഗെയും. തരൂർ ഇന്ന് ഉത്തർപ്രദേശിലാണ് പ്രചാരണം നടത്തുന്നത്. ലഖ്‌നൗവിലുള്ള പിസിസി ആസ്ഥാനത്തെത്തി പ്രധാന നേതാക്കളുമായി കൂടിക്കാഴ്ച നടത്താനാണ് ശ്രമം. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളിലെ സാഹചര്യം ആവര്‍ത്തിക്കാനുള്ള സാധ്യതയേറെയാണ്. തെലങ്കാന, മഹാരാഷ്ട്ര പിസിസികള്‍ തരൂരിനെതിരെ പരസ്യ നിലപാടെടുത്തിരുന്നു. ഖാർഗെ ഇന്ന് കൊൽക്കത്തയിലും അസമിലും പ്രചാരണം നടത്തും. അസമിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ നേതാക്കളെയും അദ്ദേഹം കാണും.

തെലങ്കാന പിസിസിയാണ് തരൂരിനെതിരെ ആദ്യ രംഗത്തെത്തിയത്. തിരഞ്ഞെടുപ്പില്‍നിന്ന് പിന്മാറണമെന്നും ആവശ്യപ്പെട്ടിരുന്നു. പിന്നാലെ മുംബൈയിലെത്തിയ തരൂരിനെ സ്വീകരിക്കാന്‍ പ്രമുഖ നേതാക്കളാരും എത്തിയിരുന്നില്ല. അതേസമയം, സാധാരണ പ്രവര്‍ത്തകര്‍ വലിയ സ്വീകരണം ഒരുക്കിയിരുന്നു. മഹാരാഷ്ട്ര പി സി സി ഓഫീസില്‍ തരൂര്‍ വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെ വിജയാശംസയുമായി മുന്‍ എംപി പ്രിയ ദത്ത് എത്തിയിരുന്നു. പ്രതീക്ഷിച്ചതിലും വലിയ സ്വീകരണമാണ് മുംബൈയിൽ ലഭിച്ചതെന്നാണ് തരൂരിന്റെ അഭിപ്രായം. കേരള പിസിസി ആസ്ഥാനത്തെത്തിയപ്പോഴും സമാന സ്വീകരണമാണ് തരൂരിന് ലഭിച്ചത്. മുതിര്‍ന്ന നേതാക്കള്‍ വിട്ടുനിന്നപ്പോള്‍ സാധാരണ നേതാക്കള്‍ വലിയ വരവേല്‍പ്പൊരുക്കി.

മല്ലികാർജുൻ ഖാർഗെ, ശശി തരൂര്‍
അധ്യക്ഷ തിരഞ്ഞെടുപ്പ് : നേതൃത്വത്തിന്റെ നടപടികളില്‍ അതൃപ്തി പ്രകടമാക്കി അണികള്‍, തരൂരിനെ അനുകൂലിച്ച് പ്രമേയം

തരൂരിനെതിരെ പാര്‍ട്ടിയില്‍ ഉയരുന്ന വികാരം മുതലാക്കിയാണ് ഖാര്‍ഗെയുടെ പ്രചാരണം. താൻ രാഷ്ട്രീയത്തിലേക്ക് പൊട്ടിവീണതല്ലെന്ന് ഖാർഗെ കഴിഞ്ഞ ദിവസം തരൂരിനെ ലക്ഷ്യമാക്കി പറഞ്ഞിരുന്നു. രാഷ്ട്രീയത്തിൽ അനുഭവസമ്പത്തുണ്ട്. പാർട്ടിയെ സ്നേഹിക്കുന്ന വലിയൊരു വിഭാഗത്തിന്‍റെ പിന്തുണ തനിക്കുണ്ട്. പാർട്ടിയുടെ താഴെ തട്ടിൽ നിന്നും ഉയർന്നുവന്ന നേതാവാണ്. എടുത്തുചാടി രാഷ്ട്രീയത്തിലെത്തിയതല്ല. സോണിയ ഗാന്ധിയുടെ നേതൃത്വം തനിക്ക് മികച്ച അവസരങ്ങൾ നൽകിയെന്നും ഖാർഗെ കൂട്ടിച്ചേർത്തു.

അതേസമയം, ഹൈക്കമാന്‍ഡിന്‍റെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് ഭാരവാഹികൾ പ്രചാരണം നടത്തുന്നതുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ അദ്ദേഹം തയാറായില്ല. നേതാക്കൾ സ്വമേധയാ തനിക്ക് പിന്തുണ നൽകുന്നതാണെന്നും അതിന് താന്‍ എന്ത് ചെയ്യുമെന്നുമായിരുന്നു ഖാര്‍ഗെയുടെ പ്രതികരണം.

logo
The Fourth
www.thefourthnews.in