കെജ്‌രിവാള്‍ ജയിലില്‍ 
തുടരും, ജാമ്യം തടഞ്ഞ്
ഡല്‍ഹി ഹൈക്കോടതി

കെജ്‌രിവാള്‍ ജയിലില്‍ തുടരും, ജാമ്യം തടഞ്ഞ് ഡല്‍ഹി ഹൈക്കോടതി

ജൂൺ 25ന് ഹർജിയിൽ കോടതി വിധി പറയുമെന്നും അതുവരെ കീഴ്‌ക്കോടതി ഉത്തരവ് നടപ്പാക്കരുതെന്നുമാണ് വെള്ളിയാഴ്ച കോടതി നിര്‍ദേശം
Updated on
1 min read

മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം നൽകിയ റോസ് അവന്യു കോടതി ഉത്തരവ് താത്കാലികമായി സ്റ്റേ ചെയ്ത് ഡൽഹി ഹൈക്കോടതി. ജാമ്യം നൽകിയതിനെതിരെയുള്ള അന്വേഷണ ഏജൻസിയുടെ അപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി നടപടി. ജൂൺ 25ന് ഹർജിയിൽ കോടതി വിധി പറയുമെന്നും അതുവരെ കീഴ്‌ക്കോടതി ഉത്തരവ് നടപ്പാക്കരുതെന്നുമാണ് വെള്ളിയാഴ്ച കോടതി നിര്‍ദേശം.

മൂന്നുമാസം മുൻപാണ് ഡൽഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് കെജ്‌രിവാളിനെ ഇ ഡി അറസ്റ്റ് ചെയ്തത്

കഴിഞ്ഞ ദിവസമാണ് (ജൂൺ 20) എ എ പി നേതാവിന് ഡൽഹി റോസ് അവന്യു കോടതി ജാമ്യം നൽകിയത്,. ഇതിന് പിന്നാലെയാണ് ഇഡി ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ സുധിർ കുമാർ ജെയിൻ, രവീന്ദർ ദുദേജ എന്നിവരാണ് ഇഡിയുടെ അപേക്ഷ പരിഗണിച്ചത്. ജാമ്യം അനുവദിച്ച നടപടി സ്റ്റേ ചെയ്യണമെന്നായിരുന്നു ഇ ഡി യുടെ പ്രധാന ആവശ്യം.

മൂന്നുമാസം മുൻപാണ് ഡൽഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് കെജ്‌രിവാളിനെ ഇ ഡി അറസ്റ്റ് ചെയ്യുന്നത്. തുടർന്ന് അദ്ദേഹത്തെ തീഹാർ ജയിലിൽ കസ്റ്റഡിയിലേക്ക് അയച്ചു. മാർച്ച് 21ന് അറസ്റ്റ് ചെയ്യപ്പെട്ട കെജ്‌രിവാളിന് ലോക്സഭാ തിരഞ്ഞെടുപ്പ് പരിഗണിച്ചാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ജൂൺ രണ്ടിന് കീഴടങ്ങണമെന്നായിരുന്നു നിർദേശം.

logo
The Fourth
www.thefourthnews.in