ബംഗാള്‍ തദ്ദേശ തിരഞ്ഞെടുപ്പ്: 
വോട്ടർമാർ ബഹിഷ്കരിച്ചിട്ടും പോളിങ് 95%, അന്വേഷണത്തിന് ഉത്തരവിട്ട് കല്‍ക്കട്ട ഹൈക്കോടതി

ബംഗാള്‍ തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടർമാർ ബഹിഷ്കരിച്ചിട്ടും പോളിങ് 95%, അന്വേഷണത്തിന് ഉത്തരവിട്ട് കല്‍ക്കട്ട ഹൈക്കോടതി

മുന്‍ മന്ത്രി ഗൗതം ദേവിന്റെ മകന്‍ സപ്തര്‍ഷി ദേവ് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കോടതിയുടെ ഇടപെടല്‍
Updated on
1 min read

പശ്ചിമ ബംഗാളിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ രാജർഹാട്ട് മണ്ഡലത്തിൽ വോട്ടർമാർ വിട്ടുനിന്നിട്ടും പോളിങ് ശതമാനം ഉയർന്നതിൽ അന്വേഷണം നടത്താൻ കൽക്കട്ട ഹൈക്കോടതിയുടെ നിർദേശം. ത്രിതല പഞ്ചായത്തിലേക്ക് ജൂലൈ എട്ടിന് നടന്ന വോട്ടെടുപ്പ് രാജർഹട്ടിലെ ജംഗ്ര ഹതിയാര രണ്ടാം നമ്പർ പഞ്ചായത്ത് ബൂത്തിലെ നിരവധി വോട്ടർമാർ ബഹിഷ്‌കരിച്ചിരുന്നു. എന്നിട്ടും ബൂത്തിലെ പോളിങ് ശതമാനം 95 ശതമാനം ആയതാണ് സംശയങ്ങൾക്ക് ഇടയാക്കിയത്. മുൻ മന്ത്രി ഗൗതം ദേവിന്റെ മകൻ സപ്തർഷി ദേവ് നൽകിയ പരാതിയെ തുടർന്നാണ് കോടതിയുടെ ഇടപെടൽ.

ഹർജിക്കാരുടെ ആരോപണത്തിൽ അന്വേഷണം നടത്താനും ഓഗസ്റ്റ് മൂന്നിന് അടുത്ത വാദം കേൾക്കുമ്പോൾ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാനും ജസ്റ്റിസ് സിൻഹ അധികൃതരോട് ആവശ്യപ്പെട്ടു

സപ്തർഷി ദേവ് നൽകിയ പരാതിയെ തുടർന്നാണ് കൽക്കട്ട ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. വിഷയത്തിൽ വിശദമായ അന്വേഷണം നടത്താൻ ഡയറക്ടർ ജനറലിനോടും ഇൻസ്‌പെക്ടർ ജനറലിനോടും ജസ്റ്റിസ് അമൃത സിൻഹ ആവശ്യപ്പെട്ടിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് രാജർഹട്ടിലെ ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർക്കും സമൻസ് അയച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷന് നിരവധി പരാതികൾ ലഭിച്ചിട്ടുണ്ടെങ്കിലും നടപടി ഒന്നും എടുത്തിരുന്നില്ല, തുടർന്നാണ് കോടതിയുടെ ഇടപെടൽ. ഹർജിക്കാരുടെ ആരോപണത്തിൽ അന്വേഷണം നടത്താനും ഓഗസ്റ്റ് മൂന്നിന് അടുത്ത വാദം കേൾക്കുമ്പോൾ കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കാനും ജസ്റ്റിസ് സിൻഹ അധികൃതരോട് ആവശ്യപ്പെട്ടു.

ബംഗാള്‍ തദ്ദേശ തിരഞ്ഞെടുപ്പ്: 
വോട്ടർമാർ ബഹിഷ്കരിച്ചിട്ടും പോളിങ് 95%, അന്വേഷണത്തിന് ഉത്തരവിട്ട് കല്‍ക്കട്ട ഹൈക്കോടതി
പശ്ചിമബംഗാൾ തദ്ദേശഭരണ തിരഞ്ഞെടുപ്പ് അക്രമം: മരണം 19, റീപോളിങ്ങിനിടയിലും സംഘര്‍ഷം

വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് പലയിടത്തുമായി നടന്ന ആക്രമണങ്ങളിൽ ഇരുപതിലധികം പേരാണ് കൊല്ലപ്പെട്ടത്. പലയിടത്തും ബാലറ്റ് പെട്ടികൾ നശിപ്പിക്കുകയും ബോംബേറുകള്‍ ഉണ്ടാകുകയും ചെയ്തിരുന്നു. അക്രമങ്ങൾ മൂലം പലയിടങ്ങളിലും വോട്ടെടുപ്പ് തടസപ്പെട്ടിരുന്നു. തുടർന്ന് ജൂലൈ പത്തിന് 697 ബൂത്തുകളിൽ റീപോളിങും നടന്നു.

ലോക്സഭാ തിരഞ്ഞെടുപ്പ് പടിവാതിക്കൽ എത്തിനിൽക്കെ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പ്, ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിനെന്നപോലെ പ്രതിപക്ഷമായ ബിജെപിക്കും നിർണായകമായിരുന്നു. അതിനാൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പരമാവധി നേട്ടം കൊയ്യാൻ എല്ലാ പാർട്ടികളും കിണഞ്ഞ് പരിശ്രമിച്ചിരുന്നു. എന്നാൽ തൃണമൂലിന് ക്ഷതമേല്പിക്കാൻ ബിജെപിക്കോ മറ്റ് പാർട്ടികൾക്കോ സാധിച്ചിട്ടില്ല. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 47.8 ശതമാനമായിരുന്ന വോട്ടുവിഹിതം 51.14 ശതമാനമായി ഉയർത്താൻ സാധിച്ചത് തൃണമൂലിന് വലിയ ആത്മവിശ്വാസമാണ് നൽകിയിരിക്കുന്നത്.

അതേസമയം, 2021 നിയമസഭാ തിരഞ്ഞെടുപ്പിനേക്കാൾ വൻ ഇടിവാണ് ഇത്തവണ ബിജെപിയുടെ വോട്ട് വിഹിതത്തിൽ ഉണ്ടായത്. നിയമസഭാ തിരഞ്ഞെടുപ്പിൽ 38 ശതമാനമായിരുന്ന വോട്ട് വിഹിതം 22.88 ശതമാനമായാണ് കുറഞ്ഞത്.

logo
The Fourth
www.thefourthnews.in