തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയുടെ സഹോദരനെ അറസ്റ്റ് ചെയ്തെന്ന വാർത്ത നിഷേധിച്ച് ഇ ഡി

തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയുടെ സഹോദരനെ അറസ്റ്റ് ചെയ്തെന്ന വാർത്ത നിഷേധിച്ച് ഇ ഡി

അശോക് കുമാറിനെ കൊച്ചിയിൽ വച്ച് ഇ ഡി അറസ്റ്റ് ചെയ്തതായി കഴിഞ്ഞ ദിവസം വാർത്തകൾ പ്രചരിച്ചതിന് പിന്നാലെയാണ് ഭാഗം വ്യക്തമാക്കി പ്രസ്താവനയിറക്കിയത്
Updated on
2 min read

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയുടെ സഹോദരൻ അശോക് കുമാറിനെ അറസ്റ്റ് ചെയ്തെന്ന വാർത്ത നിഷേധിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ്. വാർത്ത തെറ്റാണെന്നും അശോക് കുമാറിനെ കസ്റ്റഡിയിലെടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് ഇ ഡി ഇറക്കിയ പ്രസ്താവനയിൽ പറയുന്നു. അശോക് കുമാറിനെ കൊച്ചിയിൽ വച്ച് ഇഡി അറസ്റ്റ് ചെയ്തതായി കഴിഞ്ഞ ദിവസം വാർത്തകൾ പ്രചരിച്ചതിന് പിന്നാലെയാണ് ഭാഗം വ്യക്തമാക്കി പ്രസ്താവനയിറക്കിയത്.

ജൂണിലും ജൂലൈയിലുമായി നാല് തവണ അശോക് കുമാറിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നതായി ഇ ഡി പ്രസ്താവനയിൽ പറയുന്നു. എന്നാൽ ഒരിക്കൽ പോലും അദ്ദേഹം ഹാജരായിട്ടില്ല. നിസാരകാരണങ്ങൾ ചൂണ്ടിക്കാട്ടി ഒഴിയുകയായിരുന്നു. സമാനരീതിയിൽ അശോക് കുമാറിന്റെ ഭാര്യ നിർമലയും ഭാര്യാമാതാവ് പി ലക്ഷ്മിയും ഹാജരായിട്ടില്ല. ഇവർക്ക് മൂന്നുപേർക്കും കുറ്റകൃത്യത്തിൽ പങ്കുള്ളതായാണ് തെളിവുകൾ സൂചിപ്പിക്കുന്നതെന്നും പ്രസ്താവനയിൽ ഇ ഡി ചൂണ്ടിക്കാട്ടുന്നു.

തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയുടെ സഹോദരനെ അറസ്റ്റ് ചെയ്തെന്ന വാർത്ത നിഷേധിച്ച് ഇ ഡി
സെന്തിൽ ബാലാജി ജുഡീഷ്യൽ കസ്റ്റഡിയിൽ; കുറ്റപത്രം സമർപ്പിച്ചു

സെന്തിൽ ബാലാജിയെ അറസ്റ്റ് ചെയ്ത ഇ ഡി സംഘം തന്നെയാണ് അശോക് കുമാറിനെയും അറസ്റ്റ് ചെയ്തതെന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന വാർത്ത. നേരത്തെ സെന്തിൽ ബാലാജിയുടെ വീട് റെയ്ഡ് ചെയ്തപ്പോൾ അശോക് കുമാറിന്റെയും വീട് ഇ ഡി റെയ്ഡ് ചെയ്തിരുന്നു. ഈ മാസം പത്തിന് അശോകിന്റെ ഭാര്യ നിർമലയുടെ സ്വത്തുക്കളും ഇ ഡി മരവിപ്പിച്ചു. നിർമലയുടെ പേരിൽ കരൂരിലുള്ള 30 കോടിയിലധികം രൂപ വിലമതിക്കുന്ന 2.49 ഏക്കർ ഭൂമിയുടെ ക്രയവിക്രയമാണ് മരവിപ്പിച്ചത്.

തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയുടെ സഹോദരനെ അറസ്റ്റ് ചെയ്തെന്ന വാർത്ത നിഷേധിച്ച് ഇ ഡി
ജയലളിതയുടെ വിശ്വസ്തനിൽ നിന്ന് ഡിഎംകെയുടെ നേതൃനിരയിലേക്ക്: ആരാണ് സെന്തിൽ ബാലാജി ?

അതേസമയം, സെന്തിൽ ബാലാജിക്കെതിരെ ഇ ഡി ശനിയാഴ്ച കുറ്റപത്രം സമർപ്പിച്ചു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സെന്തിലിനെതിരെ 3000 പേജുള്ള കുറ്റപത്രമാണ് അന്വേഷണ ഏജൻസി സമർപ്പിച്ചത്. കുറ്റപത്രത്തിൽ സെന്തിൽ ബാലാജിയുടെ പേര് മാത്രമാണുള്ളത്. നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് ബാലാജി. സ്റ്റാലിൻ മന്ത്രിസഭയിലെ വൈദ്യുതി - എക്സൈസ് വകുപ്പ് മന്ത്രി സെന്തിൽ ബാലാജിയെ ജൂണിലാണ് ഇ ഡി അറസ്റ്റ് ചെയ്തത്. ജയലളിത മന്ത്രിസഭയിൽ 2011-15 കാലത്ത് ഗതാഗത മന്ത്രിയായിരിക്കെ ജോലി നൽകുന്നതിന് കോഴ ആവശ്യപ്പെട്ടുവെന്നതായിരുന്നു കേസ്. വാഗ്ദാനം ചെയ്ത ശേഷവും ജോലി ലഭിക്കാതിരുന്ന ചിലർ 2018ൽ നൽകിയ മൂന്ന് പരാതികളുടെ അടിസ്ഥാനത്തിൽ 2021 സെപ്റ്റംബറിലാണ് ഇഡി കള്ളപ്പണം വെളുപ്പിക്കൽ കേസ് രജിസ്റ്റർ ചെയ്തത്.

logo
The Fourth
www.thefourthnews.in