ചത്ത എലിയെ കടിച്ചുപിടിച്ച്‌ കർഷകർ; കാവേരി വിഷയത്തില്‍ അസ്വാഭാവിക സമരരീതിയുമായി തമിഴ് കര്‍ഷകര്‍

ചത്ത എലിയെ കടിച്ചുപിടിച്ച്‌ കർഷകർ; കാവേരി വിഷയത്തില്‍ അസ്വാഭാവിക സമരരീതിയുമായി തമിഴ് കര്‍ഷകര്‍

കാവേരി വിഷയം കർഷകരുടെ നിത്യജീവിതത്തെ ബാധിക്കുമെന്നതുകൊണ്ടാണ് ഈ പ്രതിഷേധരീതി പ്രസക്തമാകുന്നത്
Updated on
1 min read

കാവേരി പ്രശ്നത്തിൽ കർണാടക സർക്കാരിനും കേന്ദ്ര സർക്കാരിനുമെതിരെ അസ്വാഭാവിക സമരരീതിയുമായി ട്രിച്ചിയിലെ കർഷകർ. ചത്ത എലിയെ വായയിൽ കടിച്ചുപിടിച്ചാണ് കർഷകർ പ്രതിഷേധം അറിയിക്കുന്നത്. പ്രശ്നം ആളുകളുടെ നിത്യജീവിതത്തെ തന്നെ ബാധിക്കുന്നതരത്തിൽ മാറുമെന്നതുകൊണ്ട് കൂടിയാണ് ഈ പ്രതിഷേധരീതിയെന്നു കര്‍ഷകര്‍ പറയുന്നു.

നാഷണൽ സൗത്ത് ഇന്ത്യൻ റിവർ ഇന്റർലിങ്കിങ് ഫാർമേഴ്‌സ് അസോസിയേഷൻ തമിഴ്നാട് യൂണിറ്റ് പ്രസിഡന്റ് അയകുന്നാണ് ട്രിച്ചിയിലെ സമരങ്ങൾക്ക് നേതൃത്വം നൽകുന്നത്. കാവേരി തീരങ്ങളിൽ കൃഷിചെയ്യുന്ന പ്രധാന ധാന്യവിള കുറുവയാണ്. അത് വളരെ ചെറിയ കാലയളവിൽ മാത്രം കൃഷിചെയ്യുന്നതുകൊണ്ട് കാവേരി പ്രശ്നം വലിയതോതിൽ ബാധിക്കാൻ സാധ്യതയുള്ളതായാണ് വിലയിരുത്തപ്പെടുന്നത്.

ചത്ത എലിയെ കടിച്ചുപിടിച്ച്‌ കർഷകർ; കാവേരി വിഷയത്തില്‍ അസ്വാഭാവിക സമരരീതിയുമായി തമിഴ് കര്‍ഷകര്‍
കാവേരി ബന്ദ്: പ്രതിഷേധക്കടലായി ബെംഗളൂരു; ആത്മാഹുതിക്ക് ശ്രമിച്ച് കര്‍ഷകന്‍

അതേ സമയം തമിഴ്നാടിന് വെള്ളം നൽകരുത് എന്നാവശ്യപ്പെട്ട് കർണാടകയിലെ മാണ്ഡ്യയിൽ കർഷകർ സമരത്തിലാണ്. സെപ്റ്റംബർ 13 മുതൽ 5000 ക്യൂബിക് ഫീറ്റ് പെർ സെക്കന്റ് (cusecs) വെള്ളം പതിനഞ്ച് ദിവസത്തേക്ക് തമിഴ്‌നാടിന് നൽകണം എന്നാവശ്യപ്പെട്ട് കാവേരി വാട്ടർ മാനേജ്‌മന്റ് അതോറിറ്റി (CWMA) പുറത്തിറക്കിയ ഉത്തരവിനെ തുടർന്നാണ് നിലവിലെ പ്രശ്നങ്ങൾ ആരംഭിക്കുന്നത്. തമിഴ്‌നാടിന് ലഭിക്കേണ്ട ജലത്തിന്റെ അളവ് 5000 ൽ നിന്ന് 7200 ക്യൂബിക് ഫീറ്റ് പെർ സെക്കന്റിലേക്ക് വർധിപ്പിക്കണം എന്ന ആവശ്യം കോടതി തള്ളുകയും ചെയ്തിരുന്നു.

ചത്ത എലിയെ കടിച്ചുപിടിച്ച്‌ കർഷകർ; കാവേരി വിഷയത്തില്‍ അസ്വാഭാവിക സമരരീതിയുമായി തമിഴ് കര്‍ഷകര്‍
കാവേരി ബന്ദ് തുടങ്ങി; ബെംഗളുരുവില്‍ ഇന്ന് സ്‌കൂളുകള്‍ക്ക് അവധി, കനത്ത സുരക്ഷയില്‍ നഗരം, ബുധനാഴ്ച രാത്രിവരെ നിരോധനാജ്ഞ

കർണാടകയിൽ കാവേരി വിഷയത്തിൽ ആരും രാഷ്ട്രീയം കാണരുതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ രാഷ്ട്രീയപ്പാർട്ടികളോട് ആവശ്യപ്പെട്ടു. "ബിജെപിയും ജെഡിഎസും രാഷ്ട്രീയം കളിക്കുകയാണ്, ബന്ദിന് ആഹ്വാനം ചെയ്യാൻ അവർക്ക് എല്ലാവിധ അവകാശങ്ങളുമുണ്ട്, എന്നാൽ ആളുകളുടെ മൗലികാവകാശത്തെ അത് ബാധിക്കരുത്" എന്ന് സുപ്രീംകോടതി പറഞ്ഞത് സിദ്ധരാമയ്യ ഓർമപ്പെടുത്തി.

കാവേരി വിഷയത്തിൽ സുപ്രീം കോടതിയും കാവേരി വാട്ടർ മാനേജ്‌മന്റ് അതോറിറ്റിയും (CWMA) ചേർന്ന് സ്ഥിരമായ ഒരു പരിഹാരത്തിലേക്കെത്തണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു.

logo
The Fourth
www.thefourthnews.in