അനന്ത്നാഗ് ഏറ്റുമുട്ടൽ മൂന്നാം ദിവസം; ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ കൂടി കൊല്ലപ്പെട്ടു

അനന്ത്നാഗ് ഏറ്റുമുട്ടൽ മൂന്നാം ദിവസം; ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ കൂടി കൊല്ലപ്പെട്ടു

വനമേഖലയിൽ നിലയുറപ്പിച്ച ഭീകരരുടെ സ്ഥാനം കണ്ടെത്താൻ ഡ്രോണുകളുപയോ​ഗിച്ച് തിരച്ചിൽ തുടരുകയാണ്
Updated on
1 min read

ജമ്മു കശ്മീരിലെ അനന്ത്നാ​ഗ് ജില്ലയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സൈനികൻ കൂടി കൊല്ലപ്പെട്ടു. ബുധനാഴ്ച ആരംഭിച്ച ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോ​ഗസ്ഥരുടെ എണ്ണം ഇതോടെ അഞ്ചായി. ഇന്ന് രാവിലെ വനമേഖലയിൽ നിന്ന് സ്ഫോടനങ്ങളും കനത്ത വെടിയൊച്ചയും കേട്ടിരുന്നു. വനമേഖലയിൽ നിലയുറപ്പിച്ച ഭീകരരുടെ സ്ഥാനം കണ്ടെത്താൻ ഡ്രോണുകളുപയോ​ഗിച്ച് തിരച്ചിൽ തുടരുകയാണ്.

അനന്ത്നാഗ് ഏറ്റുമുട്ടൽ മൂന്നാം ദിവസം; ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ കൂടി കൊല്ലപ്പെട്ടു
കുനോയിലെ ചീറ്റകൾ ചത്തത് റേഡിയോ കോളറിലെ അണുബാധ മൂലമല്ല: പ്രോജക്ട് ചീറ്റ മേധാവി

ഏറ്റുമുട്ടലിനിടെ കാണാതായ സൈനികനെയാണ് ഇന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. നിലവിൽ ഡ്രോൺ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ ഭീകരർ ഒളിച്ചിരിക്കുന്നതായി കരുതുന്ന ഭൂപ്രദേശത്ത് സൈന്യം മോർട്ടാർ ഷെല്ലുകൾ പ്രയോഗിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. പ്രദേശത്ത് സുരക്ഷാസേനയെ വിന്യസിച്ചിട്ടുണ്ട്. ഡ്രോണുകൾക്ക് പുറമേ ക്വാഡ്‌കോപ്റ്ററുകളും ഉപയോഗിക്കുന്നുണ്ട്.

അനന്ത്നാഗ് ഏറ്റുമുട്ടൽ മൂന്നാം ദിവസം; ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ കൂടി കൊല്ലപ്പെട്ടു
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 11 ജില്ലകളില്‍ യെല്ലോ അലർട്ട്

ബുധനാഴ്ച രാവിലെ കശ്മീരിലെ കോക്കർനാഗിലെ ഗഡോളിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ കരസേനയുടെ രാഷ്ട്രീയ റൈഫിൾസ് യൂണിറ്റ് 19ലെ കമാൻഡിങ് ഓഫീസർ കേണൽ മൻപ്രീത് സിങ്, മേജർ ആശിഷ് ധോഞ്ചക്, ജമ്മു കശ്മീർ പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ഹുമയൂൺ ഭട്ട് എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയില്‍ ഒരു സൈനികൻ കൂടി കൊല്ലപ്പെട്ടതായി റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു. ഇന്നലെയും ഇന്നും കൊല്ലപ്പെട്ട സൈനികരുടെ വിവരങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

അനന്ത്നാഗ് ഏറ്റുമുട്ടൽ മൂന്നാം ദിവസം; ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ കൂടി കൊല്ലപ്പെട്ടു
മണിപ്പൂർ കലാപം: ഏറ്റെടുക്കാൻ ആളില്ലാതെ 96 മൃതദേഹങ്ങൾ

കേണൽ മൻപ്രീത് സിങ്ങിന്റെയും മേജർ ആശിഷ് ധോൻചാക്കിന്റെയും മൃതശരീരം ഇന്ന് രാവിലെ പാനിപ്പത്തിലെ അവരുടെ വസതികളിൽ എത്തിച്ചു. ഡെപ്യൂട്ടി സൂപ്രണ്ട് ഹുമയൂൺ ഭട്ടിന്റെ സംസ്‌കാരം ബുധനാഴ്ച ബുദ്ഗാമിലെ വസതിയിൽ നടന്നു. വിമാനമാർഗമാണ് ഇന്ത്യൻ സൈന്യം ഇന്നലെ മൃതദേഹം ശ്രീനഗറിലെത്തിച്ചത്.

അനന്ത്നാഗ് ഏറ്റുമുട്ടൽ മൂന്നാം ദിവസം; ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ കൂടി കൊല്ലപ്പെട്ടു
പാകിസ്താനും ശ്രീലങ്കയ്ക്കും ഒരേ സ്‌കോര്‍; എന്നിട്ടും എന്തുകൊണ്ട് പാകിസ്താന്‍ തോറ്റു?, കാരണമിതാ

ലഷ്‌കറിലുള്ള ദ റെസിസ്റ്റൻസ് ഫ്രണ്ട് സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്നാണ് നിഗമനം. മൂന്ന് ഭീകരർ പ്രദേശത്ത് ഒളിച്ചിരിക്കുന്നതായി സുരക്ഷാസേന സംശയിക്കുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ജമ്മു നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാഴാഴ്ച പാകിസ്താൻ വിരുദ്ധ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടിരുന്നു.

logo
The Fourth
www.thefourthnews.in