പനീർശെൽവത്തിന് തിരിച്ചടി;
 എഐഡിഎംകെ ജനറൽ സെക്രട്ടറിയായി പളനി സാമിക്ക് തുടരാമെന്ന് കോടതി

പനീർശെൽവത്തിന് തിരിച്ചടി; എഐഡിഎംകെ ജനറൽ സെക്രട്ടറിയായി പളനി സാമിക്ക് തുടരാമെന്ന് കോടതി

ജൂലൈയിൽ നടന്ന ജനറൽ കൗൺസിൽ യോഗവും തിരഞ്ഞെടുപ്പും നിലനിൽക്കുമെന്ന് മദ്രാസ് ഹൈക്കോടതി
Updated on
1 min read

എഐഎഡിഎംകെയിലെ അധികാര തര്‍ക്കത്തില്‍ ഒ പനീര്‍ശെല്‍വത്തിന് വീണ്ടും തിരിച്ചടി. പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി എടപ്പാടി പളനിസാമിക്ക് തുടരാമെന്ന് മദ്രാസ് ഹൈക്കോടതി. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിനും ജനറല്‍ സെക്രട്ടറി തിരഞ്ഞെടുപ്പിനുമെതിരെ പനീര്‍ശെല്‍വം നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി.

കോടതിവിധിക്ക് പിന്നാലെ എടപ്പാടി പളനിസ്വാമിയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ദിവസങ്ങളായി നീണ്ടു നിന്ന അധികാര തര്‍ക്കം പരിഹരിക്കപ്പെട്ടതിന്റെ സന്തോഷത്തില്‍ പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകര്‍ ആഹ്ളാദ പ്രകടനം നടത്തി.

എഐഎഡിഎംകെയുടെ ഇടക്കാല ജനറല്‍ സെക്രട്ടറിയായി തമിഴ്നാട് മുന്‍ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെ നിയമിച്ചത് ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹര്‍ജികളാണ് മദ്രാസ് ഹൈക്കോടതി പരിഗണിച്ചത്. കോടതി വിധിക്കെതിരെ പനീര്‍ശെല്‍വം പക്ഷം ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചേക്കും.

പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട എടപ്പാടി പളനിസാമിക്ക് പദവിയില്‍ തുടരാമെന്ന് കഴിഞ്ഞ മാസം സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവ് ശരിവച്ച സുപ്രീംകോടതി ഹൈക്കോടതി ഉത്തരവില്‍ ഇടപെടുന്നില്ലെന്നും വ്യക്തമാക്കി. എന്നാല്‍ പാര്‍ട്ടിയുടെ ജനറല്‍ കൗണ്‍സില്‍ യോഗം പാസ്സാക്കിയ പ്രമേയങ്ങളുടെ നിയമസാധുത സംബന്ധിച്ച് തീരുമാനമെടുക്കാന്‍ സുപ്രീംകോടതി മദ്രാസ് ഹൈക്കോടതിക്ക് വിടുകയായിരുന്നു.

പനീർശെൽവത്തിന് തിരിച്ചടി;
 എഐഡിഎംകെ ജനറൽ സെക്രട്ടറിയായി പളനി സാമിക്ക് തുടരാമെന്ന് കോടതി
അധികാരത്തർക്കം; പനീര്‍ശെല്‍വത്തിന് തിരിച്ചടി; പളനിസാമിക്ക് ജനറല്‍ സെക്രട്ടറിയായി തുടരാമെന്ന് സുപ്രീംകോടതി

2022 ജൂലൈ 11 ന് ചേര്‍ന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് പാര്‍ട്ടിയുടെ ഇടക്കാല ജനറല്‍ സെക്രട്ടറിയായി എടപ്പാടി പളനിസാമിയെ തിരഞ്ഞെടുത്തത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പനീര്‍ശെല്‍വത്തെ പുറത്താക്കുകയും ചെയ്തു. ജയലളിതയുടെ മരണ ശേഷം ജനറല്‍ സെക്രട്ടറി സ്ഥാനം ഒഴിവാക്കി കോ-ഓര്‍ഡിനേറ്റര്‍, ഡെപ്യൂട്ടി കോ-ഓര്‍ഡിനേറ്റര്‍ എന്നീ പദവികള്‍ നിലനിര്‍ത്തി പാര്‍ട്ടി ഭരണഘടനയില്‍ മാറ്റങ്ങള്‍ വരുത്തിയിരുന്നു.

logo
The Fourth
www.thefourthnews.in