കോയമ്പത്തൂർ സ്‌ഫോടനം: എൻഐഎ റെയ്ഡില്‍ ബോംബ് നിർമാണ സാമഗ്രികള്‍ പിടിച്ചെടുത്തു

കോയമ്പത്തൂർ സ്‌ഫോടനം: എൻഐഎ റെയ്ഡില്‍ ബോംബ് നിർമാണ സാമഗ്രികള്‍ പിടിച്ചെടുത്തു

സ്ഫോടനത്തില്‍ കൊല്ലപ്പെട്ട മുബിന്‍റെ വീട്ടിലായിരുന്നു റെയ്ഡ്
Updated on
1 min read

കോയമ്പത്തൂർ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് എൻഐഎ നടത്തിയ റെയ്ഡില്‍ ബോംബ് നിർമാണ സാമഗ്രികള്‍ പിടിച്ചെടുത്തു. കാർ ഉടമയുടെ വീട്ടിൽ നിന്നാണ് ഇവ കണ്ടെത്തിയത്.

മുബീന്റെ വീട്ടുപരിസരത്ത് എൻഐഎ സംഘം നടത്തിയ പരിശോധനയിൽ പൊട്ടാസ്യം നൈട്രേറ്റ്, ബ്ലാക്ക് പൗഡർ, ക്രാക്കർ ഫ്യൂസ്, നൈട്രോ ഗ്ലിസറിൻ, റെഡ് ഫോസ്ഫറസ്, അലുമിനിയം പൗഡർ അടക്കം 109 ഓളം സാധനങ്ങളാണ് കണ്ടെത്തിയത്. ഇസ്‌ലാമിക പ്രത്യയശാസ്ത്രത്തെക്കുറിച്ചും ജിഹാദിനെക്കുറിച്ചുമുള്ള വിശദാംശങ്ങളടങ്ങിയ പുസ്തകങ്ങളും സംഘം കണ്ടെത്തിയതായും എഫ്ഐആറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

സ്ഫോടനത്തിന് പിന്നില്‍ അന്തർ സംസ്ഥാന, രാജ്യാന്തര ബന്ധമുണ്ടെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടത്. ആഭ്യന്തര മന്ത്രാലയത്തിലെ കൗണ്ടർ ടെററിസം ആൻഡ് കൗണ്ടർ റാഡിക്കലൈസേഷൻ വിഭാഗം ഉത്തരവിറക്കിയതിനെ തുടർന്നാണ് കേസ് എൻഐഎ ഏറ്റെടുത്തത്.

കോയമ്പത്തൂർ സ്‌ഫോടനം: എൻഐഎ റെയ്ഡില്‍ ബോംബ് നിർമാണ സാമഗ്രികള്‍ പിടിച്ചെടുത്തു
കോയമ്പത്തൂർ സ്ഫോടനം: പ്രതികൾക്കെതിരെ യുഎപിഎ ചുമത്തി, പ്രതികളില്‍ ചിലര്‍ കേരളത്തിലെത്തിയെന്ന് അന്വേഷണസംഘം

സംഭവത്തില്‍ ആറുപേരെ തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തതിരുന്നു. ഇവർക്കതരിരെ യുഎപിഎയും ചുമത്തി. ഒക്ടോബർ 23നാണ് കോയമ്പത്തൂർ ഉക്കടം കോട്ടമേടിലെ ഈശ്വരൻ കോവിൽ വീഥിയിലെ സംഗമേശ്വരർ ക്ഷേത്രത്തിന് സമീപം കാർ പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തിൽ കാർ ഡ്രൈവറായിരുന്ന ഉക്കടം ജിഎം നഗർ ജമേഷ മുബിൻ കൊല്ലപ്പെട്ടിരുന്നു. എഞ്ചിനീയറിംഗ് ബിരുദധാരിയായ മുബിനെ 2019ൽ തീവ്രവാദ ബന്ധത്തിന്റെ പേരിൽ എൻഐഎ ചോദ്യം ചെയ്തിട്ടുണ്ട് .

logo
The Fourth
www.thefourthnews.in