വീണ്ടും 'ഇന്ത്യ'-എന്‍ഡിഎ പോര്; ബംഗാളില്‍ മമതയെ സിപിഎം സഹായിക്കുമോ?

വീണ്ടും 'ഇന്ത്യ'-എന്‍ഡിഎ പോര്; ബംഗാളില്‍ മമതയെ സിപിഎം സഹായിക്കുമോ?

ലോക്‌സഭ തിരഞ്ഞെടുപ്പിലേറ്റ ക്ഷീണം മാറ്റാന്‍ ബിജെപിയും മികച്ച പ്രകടനം ആവര്‍ത്തിക്കാന്‍ ഇന്ത്യ സഖ്യവും വീണ്ടും പോരാട്ടത്തിനിറങ്ങുമ്പോള്‍, പാര്‍ട്ടി പ്രവര്‍ത്തകരും ആവേശത്തിലാണ്
Updated on
2 min read

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ആവേശം ചോരുന്നതിന് മുന്‍പ്, രാജ്യത്ത് എന്‍ഡിഎയും ഇന്ത്യ സഖ്യവും തമ്മില്‍ വീണ്ടും ഏറ്റുമുട്ടലിന് കളമൊരുങ്ങുന്നു. ജൂലൈ 10-ന് നടക്കുന്ന നിയമസഭ ഉപതിരഞ്ഞെടുപ്പുകളില്‍ ഇരുമുന്നണികളും വീണ്ടും പോരിനിറങ്ങും. തമിഴ്‌നാട്, ബംഗാള്‍, ഉത്തരാഖണ്ഡ്, പഞ്ചാബ്, ബിഹാര്‍, മധ്യപ്രദേശ് സംസ്ഥാനങ്ങളിലെ 13 നിയമസഭ മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച് വിജയിച്ച എംഎല്‍എമാര്‍ രാജിവച്ച സീറ്റുകളിലും ജനപ്രതിനിധികള്‍ മരിച്ച മണ്ഡലങ്ങളിലുമാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്.

ലോക്‌സഭ തിരഞ്ഞെടുപ്പിലേറ്റ ക്ഷീണം മാറ്റാന്‍ ബിജെപിയും മികച്ച പ്രകടനം ആവര്‍ത്തിക്കാന്‍ ഇന്ത്യ സഖ്യവും വീണ്ടും പോരാട്ടത്തിനിറങ്ങുമ്പോള്‍, പാര്‍ട്ടി പ്രവര്‍ത്തകരും ആവേശത്തിലാണ്. ഉപതിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയങ്ങളിലേക്കും തന്ത്രങ്ങള്‍ മെനയുന്നതിലേക്കും പാര്‍ട്ടി നേതൃത്വങ്ങള്‍ ഇതിനോടകംതന്നെ നീങ്ങിക്കഴിഞ്ഞു. ബംഗാളിലെ റായ്ഗഞ്ച്, ബഗ്ദ, മണികട്‌ല, തമിഴ്‌നാട്ടിലെ വിക്രംവണ്ടി, ഉത്തരാഖണ്ഡിലെ ബദ്രിനാഥ്, മംഗലൗര്‍, പഞ്ചാബിലെ ജലന്ധര്‍, ഹിമാചല്‍പ്രദേശിലെ ദെഹ്‌റ, ഹമിര്‍പുര്‍, നാലാഘര്‍ എന്നീ മണ്ഡലങ്ങളാണ് ശ്രദ്ധേയ മണ്ഡലങ്ങള്‍.

വീണ്ടും 'ഇന്ത്യ'-എന്‍ഡിഎ പോര്; ബംഗാളില്‍ മമതയെ സിപിഎം സഹായിക്കുമോ?
ബിജെപി ചായ്‌വ് തിരിച്ചടിയായി, ദളിതരും മുസ്ലീങ്ങളും കൈവിട്ടു; ഒടുവില്‍ 'മോദി വിമര്‍ശകൻ' ആകാശിനെ തിരിച്ചുവിളിച്ച് മായാവതി

ഇതില്‍ ഏറ്റവും പ്രധാനം ബംഗാളിലെ ഉപതിരഞ്ഞെടുപ്പുകളാണ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യം പരസ്പരം മത്സരിച്ച ബംഗാളില്‍, മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിനും ബിജെപിക്കും മാത്രമാണ് നേട്ടമുണ്ടാക്കാന്‍ സാധിച്ചത്. വരാന്‍ പോകുന്ന ഉപതിരഞ്ഞെടുപ്പുകളില്‍ സിപിഎമ്മും കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമോ എന്ന ചോദ്യം ഉയര്‍ന്നിട്ടുണ്ട്. 42 ലോക്‌സഭ സീറ്റുകളില്‍ തൃണമൂല്‍ 29-ലും ബിജെപി 12 ഇടത്തുമാണ് ജയിച്ചത്. നാല് സീറ്റിലാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ്. തിരിച്ചുവരവ് പ്രതീക്ഷിച്ച് കോണ്‍ഗ്രസുമായി വീണ്ടും കൈകോര്‍ത്ത് മത്സരിച്ച സിപിഎമ്മിന് കനത്ത തിരിച്ചടിയാണ്‌ ഇത്തവണയും ഏറ്റുവാങ്ങേണ്ടി വന്നത്. തൃണമൂല്‍ കോണ്‍ഗ്രസുമായി സീറ്റുകളുടെ കാര്യത്തില്‍ പിണങ്ങിയ കോണ്‍ഗ്രസിനും വമ്പന്‍ തോല്‍വി ഏറ്റുവാങ്ങേണ്ടിവന്നു. ഇതില്‍ ഏറ്റവും വലിയ തോല്‍വി, ബഹ്‌റാംപുരില്‍ കോണ്‍ഗ്രസ് നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയുടേത് ആയിരുന്നു. മമതയുമായി പലതവണ കൊമ്പുകോര്‍ത്ത അധിറിന്റെ പ്രസ്താവനകള്‍ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കിയിരുന്നു. കേന്ദ്രനേതൃത്വം ഇടപെട്ട് വിഷയം ശമിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അധിര്‍ വഴങ്ങിയില്ല. തുടര്‍ന്ന് തൃണമൂലിന്റെ യൂസുഫ് പത്താനോട് അധിര്‍ രഞ്ജന്‍ ചൗധരി 85,022 വോട്ടിന് പരാജയപ്പെട്ടു.

മമത ബാനര്‍ജി
മമത ബാനര്‍ജി

2021-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ മൂന്നിടത്ത് ബിജെപിയും ഒരിടത്ത് തൃണമൂലും ജയിച്ച സീറ്റുകളിലാണ് ബംഗാളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. തൃണമൂലിന്റെ സിറ്റിങ് എംഎല്‍എയായിരുന്ന സധന്‍ പാണ്ഡെ മരിച്ചതിനെ തുടര്‍ന്നാണ് മണിക്ടലയില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ഭാര്യയെയാണ് ഇവിടെ ടിഎംസി രംഗത്തിറക്കിയിരിക്കുന്നത്. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ മേധാവി കല്യാണ്‍ ചൗബേയാണ് ബിജെപി സ്ഥാനാര്‍ഥി. 2021-ലും ചൗബേ തന്നെയായിരുന്നു ബിജെപി സ്ഥാനാര്‍ഥി. പാണ്ഡേയുടെ വിജയത്തെ ചോദ്യ ചെയ്ത ചൗബേ കല്‍ക്കട്ട ഹൈക്കോടതിയെ സമീപിച്ചിരുന്നു. 2022-ലാണ് പാണ്ഡെ മരിച്ചത്. എന്നാല്‍, വിഷയം കോടതിയുടെ പരിഗണനയിലായിരുന്നതിനാല്‍ ഉടനടി ഉപതിരഞ്ഞെടുപ്പ് നടത്താന്‍ സാധിച്ചിരുന്നില്ല. ഏപ്രിലിലാണ് ചൗബേ തന്റെ പരാതി പിന്‍വലിച്ചത്. തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കുന്നത്.

വീണ്ടും 'ഇന്ത്യ'-എന്‍ഡിഎ പോര്; ബംഗാളില്‍ മമതയെ സിപിഎം സഹായിക്കുമോ?
'അവിടെ പരീക്ഷകൾ കുളമാക്കി ഇവിടെ പഠിക്കാൻ സീറ്റില്ല'; സർക്കാരുകള്‍ക്കെതിരെ പാർട്ടി വിദ്യാര്‍ഥി സംഘടനകള്‍ സമരത്തിന്

മറ്റൊരു പ്രധാനപ്പെട്ട മണ്ഡലം റായ്ഗഞ്ചാണ്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയിച്ചത് ബിജെപിയുടെ കൃഷ്ണ കല്യാണിയായിരുന്നു. എന്നാല്‍, ബിജെപിയില്‍ നിന്ന് രാജിവച്ച അദ്ദേഹം തൃണമൂല്‍ ടിക്കറ്റില്‍ ലോക്‌സഭയിലേക്ക് മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന്, ടിഎംസി അദ്ദേഹത്തെ വീണ്ടും ഇതേ സീറ്റില്‍ മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ബാഗ്ദ മണ്ഡലത്തിലും സമാന സാഹചര്യമാണ്. ബിജെപിയില്‍ നിന്ന് മത്സരിച്ചു ജയിച്ച ബിശ്വജിത് ദാസ് മറുകണ്ടം ചാടി തൃണമൂലിലെത്തി ലോക്‌സഭയിലേക്ക് മത്സരിച്ചു പരാജയപ്പെട്ടു. തുടര്‍ന്ന് ബാഗ്ദ നിയമസഭ മണ്ഡലത്തില്‍ ടിഎംസി രാജ്യസഭ എംപി മമത ബാല താക്കൂറിന്റെ മകള്‍ മധുപര്‍മ താക്കബറിന് തൃണമൂല്‍ സീറ്റ് നല്‍കുകയായിരുന്നു.

ഹിമാചലിലെ ദെഹ്‌റ സീറ്റില്‍ മത്സരിക്കുന്നത് മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിങ് സുഖുവിന്റെ ഭാര്യ കമലേഷ് താക്കൂറാണ്. 2022 നിയമസഭ തിരഞ്ഞെടുപ്പില്‍ ഇവിടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച ഹോഷ്യാര്‍ സിങ് ചംബ്യാല്‍ ആണ് വിജയിച്ചത്. രാജ്യസഭ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയെ പിന്തുണച്ച ഇദ്ദേഹം, എംഎല്‍എ സ്ഥാനം രാജിവച്ചിരുന്നു. തുടര്‍ന്ന് ബിജെപിയില്‍ ചേര്‍ന്നു. തുടര്‍ന്നാണ് ഈ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ചാംബ്യാലിന് തന്നെ ബിജെപി സീറ്റ് നല്‍കിയിട്ടുണ്ട്.

ഉത്തരാഖണ്ഡിലെ ബദ്രിനാഥില്‍ കോണ്‍ഗ്രസ് എംഎല്‍എ രാജേന്ദ്ര ഭംണ്ഡാരി രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. തമിഴ്‌നാട്ടിലെ വിക്രംവണ്ടിയില്‍ ഡിഎംകെയുടെ സിറ്റിങ് എംഎല്‍എ ആയിരുന്ന എം പുഗഴേന്തി മരിച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഇവിടെ ഡിഎംകെയും എഐഎഡിഎകെയും തമ്മിലാണ് പോരാട്ടം. ബിജെപിയും സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടുണ്ട്.

വീണ്ടും 'ഇന്ത്യ'-എന്‍ഡിഎ പോര്; ബംഗാളില്‍ മമതയെ സിപിഎം സഹായിക്കുമോ?
പരീക്ഷാ തട്ടിപ്പ്, ഓഹരി കുംഭകോണം, പ്രോ ടേം സ്പീക്കര്‍; മോദിയുടെ നെഞ്ചിടിപ്പേറ്റാന്‍ പ്രതിപക്ഷ ആവനാഴിയിലെ അമ്പുകള്‍

പഞ്ചാബിലെ ജലന്ധറില്‍ എഎപി എംഎല്‍എ രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. അതേസമയം, രാജ്യം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിച്ചിട്ടില്ല. ഇവിടെ പതിമൂന്നോളം സീറ്റുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കാനുള്ളത്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ചതിന്റെ ആത്മവിശ്വാസത്തില്‍ സഖ്യമായി മത്സരിക്കാനാണ് എസ്പിയും കോണ്‍ഗ്രസും തീരുമാനിച്ചിരിക്കുന്നത്. ലോക്‌സഭയില്‍ തകര്‍ന്നടിഞ്ഞതിന്റെ ക്ഷീണം മാറ്റാനാണ് ബിജെപി ശ്രമം.

logo
The Fourth
www.thefourthnews.in