രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവ്; തീരുമാനിച്ച് 'ഇന്ത്യ' സഖ്യം

രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവ്; തീരുമാനിച്ച് 'ഇന്ത്യ' സഖ്യം

നേരത്തെ, രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസിന്റെ ലോക്‌സഭാ കക്ഷി നേതാവായി പാര്‍ലമെന്ററി പാര്‍ട്ടി യോഗം തിരഞ്ഞെടുത്തിരുന്നു
Updated on
1 min read

രാഹുല്‍ ഗാന്ധിയെ ലോക്‌സഭ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്ത് ഇന്ത്യ സഖ്യം. ന്യൂഡല്‍ഹിയില്‍ എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന മുന്നണി നേതാക്കളുടെ യോഗത്തിലാണ് തീരുമാനം. രാഹുല്‍ പ്രതിപക്ഷ നേതാവാകുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അറിയിച്ചു. രാഹുല്‍ ഗാന്ധിയെ പ്രതിപക്ഷ നേതാവായി മുന്നണി യേഗം തിരഞ്ഞെടുത്തത് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി പ്രോടേം സ്പീക്കര്‍ ഭര്‍തൃഹരി മഹ്താബിന് കത്ത് നല്‍കി. നേരത്തെ, രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസിന്റെ ലോക്‌സഭകക്ഷി നേതാവായി പാര്‍ലമെന്ററി പാര്‍ട്ടി യോഗം തിരഞ്ഞെടുത്തിരുന്നു.

രാഹുല്‍ ഗാന്ധി പ്രതിപക്ഷ നേതാവ്; തീരുമാനിച്ച് 'ഇന്ത്യ' സഖ്യം
സന്ദേഹിയായ രാഷ്ട്രീയക്കാരനില്‍നിന്ന് മോദിയെ വിറപ്പിച്ച ജനകീയ നേതാവിലേക്ക്; രാഹുലിന്റെ രാഷ്ട്രീയ പരിണാമം

രാഹുല്‍ ഗാന്ധി ആദ്യമായാണ് പ്രതിപക്ഷ നേതാവ് സ്ഥാനത്തെത്തുന്നത്. 2014-ലും 2019-ലും സീറ്റെണ്ണം ഗണ്യമായി കുറഞ്ഞ കോണ്‍ഗ്രസിന് ഔദ്യോഗിക പ്രതിപക്ഷ നേതാവ് സ്ഥാനം ലഭിച്ചിരുന്നില്ല. പത്ത് ശതമാനത്തില്‍ കൂടുതല്‍ സീറ്റില്ലാത്ത പാര്‍ട്ടിക്ക് ലോക്‌സഭയില്‍ പ്രതിപക്ഷ നേതൃസ്ഥാനം ലഭിക്കാത്തത് കൊണ്ടായിരുന്നു ഇത്. 2014-ല്‍ സോണിയാ ഗാന്ധിയും 2019-ല്‍ അധിര്‍ രഞ്ജന്‍ ചൗധരിയുമായിരുന്നു കോണ്‍ഗ്രസിന്റെ ലോക്‌സഭാ കക്ഷി നേതാവ്.

രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും അടക്കമുള്ള പ്രതിപക്ഷ നേതാക്കള്‍ ഇന്നാണ് ലോക്‌സഭയില്‍ സത്യപ്രതിജ്ഞ ചെയ്തത്. ഇന്ത്യ സഖ്യത്തിലെ മറ്റു നേതാക്കളെ പോലെ ഭരണഘടന ഉയര്‍ത്തിപ്പിടിച്ചാണ് രാഹുല്‍ ഗാന്ധിയും സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞ ചെയ്യാനെത്തിയ രാഹുലിനെ വലിയ ആവേശത്തോടെയാണ് പ്രതിപക്ഷം സ്വീകരിച്ചത്. സത്യപ്രതിജ്ഞയ്ക്ക് ശേഷം ജയ് ഹിന്ദ്, ജയ് സംവിധാന്‍ എന്ന മുദ്രാവാക്യമുയര്‍ത്തി. രാഹുലിന്റെ സത്യപ്രതിജ്ഞ വേളയില്‍, പ്രതിപക്ഷ എംപിമാര്‍ ജയ് ഇന്ത്യ, ഭാരത് ജോഡോ തുടങ്ങി മുദ്രാവാക്യങ്ങള്‍ മുഴക്കി.

logo
The Fourth
www.thefourthnews.in