നിതിന്‍ ഗഡ്കരി
നിതിന്‍ ഗഡ്കരി

2024ന്റെ അവസാനത്തോടെ ഇന്ത്യയിലെ റോഡുകള്‍ അമേരിക്കയിലേത് പോലെയാകും: നിതിന്‍ ഗഡ്കരി

ഭൂമി ഏറ്റെടുക്കലും നിയമങ്ങളും അന്തിമമാക്കാനുള്ള ചുമതല സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും ഗഡ്കരി പറഞ്ഞു.
Updated on
1 min read

2024ന്റെ അവസാനത്തോടെ ഇന്ത്യയിലെ റോഡുകള്‍ അമേരിക്കയിലേത് പോലെയാകുമെന്ന അവകാശവാദവുമായി കേന്ദ്ര ഉപരിതല ഗതാതവകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. അമേരിക്ക സമ്പന്നമായതിനാല്‍ റോഡുകള്‍ നല്ലതല്ലെന്നും എന്നാല്‍ സമ്പത്ത് റോഡില്‍ നിന്ന് വരുന്നതിനാല്‍ അമേരിക്ക സമ്പന്നമായെന്നുമുള്ള ജോണ്‍ എഫ് കെന്നഡിയുടെ പ്രസ്താവനയും അദ്ദേഹം ചൂണ്ടിക്കാട്ടി. ഔട്ട്‌ലുക്കിന് നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യയിലെ റോഡുകളെ കുറിച്ചും പദ്ധതികളെ കുറിച്ചും ഗഡ്കരി സംസാരിച്ചത്.

നിതിന്‍ ഗഡ്കരി
സ്റ്റുഡിയോകളുമായി താത്കാലിക കരാറിലെത്തി ഹോളിവുഡ് തിരക്കഥാകൃത്തുക്കൾ; സമരം ഉടന്‍ അവസാനിച്ചേക്കും

''മഹാരാഷ്ട്രയിലെ മന്ത്രിയായിരുന്നപ്പോള്‍ മുംബൈ-പൂനെ എക്‌സ്പ്രസ് വേ നിര്‍മിക്കാനുള്ള അവസരം കിട്ടി. ആ സമയത്ത് ജോണ്‍ എഫ് കെന്നഡിയുടെ പ്രചോദനമാകുന്ന ഒരു പ്രസ്താവന എനിക്ക് എന്റെ മുന്‍ സെക്രട്ടറി പറഞ്ഞു തന്നു. അമേരിക്ക സമ്പന്നമായതിനാല്‍ റോഡുകള്‍ നല്ലതല്ലെന്നും എന്നാല്‍ സമ്പത്ത് റോഡില്‍ നിന്ന് വരുന്നതിനാല്‍ അമേരിക്ക സമ്പന്നമായെന്നും അദ്ദേഹം പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങള്‍, വെള്ളം, വൈദ്യുതി, ഗതാഗതം, ആശയവിനിമയം എന്നിവ എവിടെയുണ്ടോ അവിടെയൊക്കെ നമുക്ക് വ്യാപാരത്തിനും വ്യവസായത്തിനുമുള്ള അവസരം ലഭിക്കുന്നു. ഇതോടൊപ്പം തൊഴിലവസരവും വര്‍ധിക്കുന്നു.

ഹൈവേയ്ക്കും റോഡുകള്‍ക്കും വേണ്ടിയുള്ള ബജറ്റ് 2.8 ലക്ഷം കോടി രൂപയാണ്. ഇവിടെ പൊതു-സ്വകാര്യ നിക്ഷേപമുണ്ട്. നമുക്ക് വിഭവങ്ങളുടെ കുറവില്ല. 2024ന്റെ അവസാനത്തോട് കൂടി നമ്മുടെ ദേശീയ ഹൈവേ റോഡുകളും ശൃംഖലകളും അമേരിക്കയ്ക്ക് തുല്യമാകും''- അദ്ദേഹം പറഞ്ഞു.

നിതിന്‍ ഗഡ്കരി
നൈജറിലെ പട്ടാള അട്ടിമറി; ഫ്രഞ്ച് അംബാസഡറെയും സൈന്യത്തെയും പിൻവലിക്കുമെന്ന് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ

ഭൂമി ഏറ്റെടുക്കലും നിയമങ്ങളും അന്തിമമാക്കാനുള്ള ചുമതല സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്നും ഗഡ്കരി പറഞ്ഞു. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഇതിനോടകം തന്നെ സംസ്ഥാനങ്ങളുമായി ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വനം-പരിസ്ഥിതി മന്ത്രാലയങ്ങളുടെ അനുമതിയും ലഭിച്ചിട്ടുണ്ട്. 90 ശതമാനം ഭൂമി ഏറ്റെടുക്കാതെ പദ്ധതിയുമായി മുന്നോട്ട് പോകില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദ്വാരക എക്‌സ്പ്രസ് വേയുടെ ചെലവ് വര്‍ധനയെ കുറിച്ച് കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ (സിഎജി) നടത്തിയ പരാമര്‍ശങ്ങളെ കുറിച്ചും ഗഡ്കരി മറുപടി പറഞ്ഞു. പദ്ധതിക്ക് ഒരു കിലോമീറ്ററിന് 18 കോടി രൂപയാണ് ചിലവ് വരുന്നത്. റിങ് റോഡും പാലത്തിന്റെ വിലയും ഡിപിആര്‍ അന്തിമമാക്കിയതിന് ശേഷം തീരുമാനിക്കുമെന്ന് രേഖപ്പെടുത്തിയിരുന്നു. ഡിപിആര്‍ തയ്യാറാക്കാത്തതിനാല്‍ ചിലവ് അന്തിമമാക്കിയിട്ടില്ല. എന്നാല് ഒരു കിലോമീറ്ററിന് 18.2 കോടി ചിലവെന്നത് തെറ്റായി കണക്കാക്കിയതാണെന്നും ഗഡ്കരി വ്യക്തമാക്കി.

logo
The Fourth
www.thefourthnews.in