37 വര്‍ഷത്തിന് ശേഷം കശ്മീരില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ജമാഅത്തെ ഇസ്ലാമിക്ക് ആഗ്രഹം; യുഎപിഎ പിന്‍വലിക്കാന്‍ ബിജെപിയുമായി ചര്‍ച്ച

37 വര്‍ഷത്തിന് ശേഷം കശ്മീരില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ജമാഅത്തെ ഇസ്ലാമിക്ക് ആഗ്രഹം; യുഎപിഎ പിന്‍വലിക്കാന്‍ ബിജെപിയുമായി ചര്‍ച്ച

അനുച്ഛേദം 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരില്‍ നടക്കാന്‍ പോകുന്ന ആദ്യ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് നിരോധിത സംഘടന ജമാഅത്തെ ഇസ്ലാമി ജമ്മു കശ്മീര്‍
Updated on
2 min read

അനുച്ഛേദം 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരില്‍ നടക്കാന്‍ പോകുന്ന ആദ്യ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് നിരോധിത സംഘടന ജമാഅത്തെ ഇസ്ലാമി ജമ്മു കശ്മീര്‍. സംഘടനയ്ക്ക് എതിരായ യുഎപിഎ നിരോധനം നീക്കിയാല്‍ തിരഞ്ഞെടുപ്പിന്റെ പാതയില്‍ മുന്നോട്ടുപോകാന്‍ തയാറാണെന്നും അതിനായി കാത്തിരിക്കുകയാണെന്നും ജമാഅത്തെ ഇസ്ലാമി ജമ്മു കശ്മീര്‍ നേതാക്കള്‍ അറിയിച്ചു. എന്നാല്‍, സംഘടനയുടെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല. ഡല്‍ഹിയില്‍ ബിജപി നേതൃത്വുമായി ജമാഅത്തെ ഇസ്ലാമി ജമ്മു കശ്മീര്‍ നേതാക്കള്‍ ചര്‍ച്ച നടത്തി എന്നാണ് സൂചന. 2019-ലാണ് സംഘടനയെ യുഎപിഎ പ്രകാരം നിരോധിച്ചത്.

ജമ്മു കശ്മീര്‍ നിയമസഭയിലേക്ക് സെപ്റ്റംബറില്‍ തിരഞ്ഞെടുപ്പ് നടക്കും എന്നാണ് സൂചന. തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍ 1998-ല്‍ തീവ്ര നയങ്ങളില്‍ നിന്ന് പിന്‍മാറിയതിന് ശേഷം ജമാ അത്തെ ഇസ്ലാമി ജമ്മു കശ്മീര്‍ സ്വീകരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട നയവ്യതിയാനമായിരിക്കും ഇത്.

യുഎപിഎ പിന്‍വലിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപി നേതൃത്വവുമായി ആശയ വിനിമയം നടത്താന്‍ എട്ടംഗ സമിതിയെ ജമാഅത്തെ ഇസ്ലാമി നിയോഗിച്ചിട്ടുണ്ട്. 1987-ന് മുന്‍പുള്ള സംഘടനയുടെ യഥാര്‍ഥ നിലപാടുകളിലേക്ക് മടങ്ങിപ്പോകാന്‍ തങ്ങള്‍ ആഗ്രഹിക്കുന്നതായാണ് ഇവരുടെ നേതാക്കള്‍ വ്യക്തമാക്കുന്നത്. 1987-ലാണ് ഇവര്‍ അവസാനമായി തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്.

37 വര്‍ഷത്തിന് ശേഷം കശ്മീരില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ജമാഅത്തെ ഇസ്ലാമിക്ക് ആഗ്രഹം; യുഎപിഎ പിന്‍വലിക്കാന്‍ ബിജെപിയുമായി ചര്‍ച്ച
രാജ്യം കൂടുതല്‍ ഉദാരവത്കരണത്തിലേക്കോ?; അന്താരാഷ്ട്ര നിക്ഷേപങ്ങൾക്ക് അനുകൂലമായ നയങ്ങൾ വേണമെന്ന് നിതി ആയോഗ് യോഗത്തില്‍ പ്രധാനമന്ത്രി

അപ്‌നി പാര്‍ട്ടി നേതാവ് അല്‍താഫ് ബുഖാരിയാണ് ബിജെപിയുമായുള്ള മധ്യസ്ഥ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ഉന്നത നേതൃത്വുമായി താന്‍ ആശയവിനിമയം നടത്തിയതായി അദ്ദേഹം സ്ഥിരീകരിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാനുള്ള ജമാഅത്തെ ഇസ്ലാമിയുടെ നീക്കങ്ങളെ പിഡിപിയും നാഷണല്‍ കോണ്‍ഫറന്‍സും പിന്തുണച്ചിട്ടില്ല.

എന്താണ് ജമാഅത്തെ ഇസ്ലാമി ജമ്മു കശ്മീര്‍?

ജമാഅത്തെ ഇസ്ലാമി ഹിന്ദില്‍ നിന്ന് വ്യത്യസ്ത നിലപാടോടെ പ്രവര്‍ത്തിച്ചുവരുന്ന സംഘടനയാണ് ജമാഅത്തെ ഇസ്ലാമി ജമ്മു കശ്മീര്‍. 1945-ല്‍ ജമാഅത്തെ ഇസ്ലാമി ഹിന്ദ് എന്ന പേരില്‍ സ്ഥാപിതമായ സംഘടന പിന്നീട് പിരിയുകയായിരുന്നു. കശ്മീരിന്റെ തനത് സ്വഭാവം നശിപ്പിക്കാന്‍ ഇന്ത്യന്‍ ഭരണകൂടം ശ്രമിക്കുകയാണ് എന്നായിരുന്നു സംഘടനയുടെ നിലപാട്.

1972-ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചുകൊണ്ടാണ് ജമാഅത്തെ ഇസ്ലാമി മുഖ്യാധാരയിലേക്ക് കടന്നുവരുന്നത്. ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് ഇവരെ പരോക്ഷമായി പിന്തുണയ്ക്കുകയും ചെയ്തിരുന്നു. ബിജെപിയുടെ ആദ്യ രൂപമായ ജനസംഘവും ആദ്യകാലങ്ങളില്‍ ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തനങ്ങളെ പിന്തുണച്ചിരുന്നു. നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ഷെയ്ഖ് അബ്ദുള്ളയെ പ്രതിരോധിക്കാനാണ് ജനസംഘവും കോണ്‍ഗ്രസും ജമാഅത്തെ ഇസ്ലാമിയെ പരോക്ഷമായി സഹായിച്ചുവന്നത്.

37 വര്‍ഷത്തിന് ശേഷം കശ്മീരില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ജമാഅത്തെ ഇസ്ലാമിക്ക് ആഗ്രഹം; യുഎപിഎ പിന്‍വലിക്കാന്‍ ബിജെപിയുമായി ചര്‍ച്ച
പശ്ചിമ ബംഗാള്‍ പിടിക്കാന്‍ വിഭജന തന്ത്രം? പുതിയ വടക്കു - കിഴക്കന്‍ സംസ്ഥാനമാക്കണം, ചര്‍ച്ചയാക്കി ബിജെപി

1972-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇവര്‍ അഞ്ച് സീറ്റ് നേടി. 1975-ലെ ഉപതിരഞ്ഞെടുപ്പില്‍ ഷെയ്ഖ് അബ്ദുള്ളയും കോണ്‍ഗ്രസും തമ്മില്‍ ധാരണയിലെത്തുകയും ജമാഅത്തെ ഇസ്ലാമി ഒറ്റ സീറ്റില്‍ ഒതുങ്ങുകയും ചെയ്തു. 1975-ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ, ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ദിരാ ഗാന്ധി കൂച്ചുവിലങ്ങിട്ടു. സംഘടനയുടെ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പൂട്ടി. ജമാഅത്തെയുമായി ബന്ധമുണ്ടായിരുന്ന നൂറുകണക്കിന് സര്‍ക്കാര്‍ ജീവനക്കാരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു.

അടിയന്തരാവസ്ഥയ്ക്ക് ശേഷം തിരിച്ചുവരവിന് ശ്രമിച്ച സംഘടനയ്ക്ക് പഴയതുപോല ജനകീയ അടിത്തറ രൂപപ്പെടുത്താന്‍ സാധിച്ചില്ല. വിദ്യാലയങ്ങളില്‍ ഇസ്ലാമിക വിദ്യാഭ്യാസം നിര്‍ബന്ധമാക്കണമെന്ന സമരം ഉയര്‍ത്തി ജമാഅത്തെയുടെ വിദ്യാര്‍ഥി സംഘടന നടത്തിയ സമരങ്ങള്‍ കശ്മീരിലെ കലുഷിതമാക്കി. 1990-കളില്‍ ജമാഅത്തെ ഇസ്ലാമി കശ്മീരിലെ ഒരു വിഭാഗം സായുധ നീക്കങ്ങളിലേക്ക് കടന്നു. പിന്നീട് ഈ വിഭാഗം ഭീകര സംഘടനയായ ഹിസ്ബുള്‍ മുജാഹിദീനുമായി ബന്ധം സ്ഥാപിച്ചു. ശേഷം, കശ്മീരില്‍ നടന്ന പല ഭീകരാക്രമണങ്ങള്‍ക്കും പിന്നില്‍ ജമാഅത്തെ ഇസ്ലാമിക്ക് പങ്കുണ്ടെന്ന് ആരോപിച്ചാണ് 2019-ല്‍ ബിജെപി സര്‍ക്കാര്‍ സംഘടനയെ നിരോധിച്ചത്.

logo
The Fourth
www.thefourthnews.in