സൗമ്യ വിശ്വനാഥന്‍ കൊലക്കേസ്: നാല് പ്രതികള്‍ക്ക് ജീവപര്യന്തം

സൗമ്യ വിശ്വനാഥന്‍ കൊലക്കേസ്: നാല് പ്രതികള്‍ക്ക് ജീവപര്യന്തം

ഡല്‍ഹി സാകേത് കോടതിയുടേതാണ് വിധി
Updated on
1 min read

ഡല്‍ഹിയില്‍ മലയാളി മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥനെ കൊലപ്പെടുത്തിയ കേസില്‍ നാല് പ്രതികള്‍ക്ക് ജീവപര്യന്തം തടവ്. ഒന്നു മുതല്‍ നാലുവരെയുള്ള പ്രതികളായ രവി കപൂര്‍, അമിത് ശുക്ല, അജയ് കുമാര്‍, ബൽജീത് മാലിക്ക് എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. അഞ്ചാം പ്രതി അജയ് സേത്തിയ്ക്ക് മൂന്ന് വര്‍ഷം കഠിന തടവും ഏഴ് ലക്ഷം രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. സൗമ്യയുടെ കൊലപാതകം നടന്ന് കൃത്യം 15 വര്‍ഷം പിന്നിടുമ്പോഴാണ് പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ചുകൊണ്ടുള്ള വിധി പുറത്തുവരുന്നത്. ഡല്‍ഹി സാകേത് കോടതിയുടേതാണ് വിധി. ഹൈഡ്‌ലൈന്‍സ് ടുഡേയിൽ പ്രോഗ്രാം പ്രൊഡ്യുസർ ആയിരുന്ന സൗമ്യ 2008 സെപ്റ്റംബര്‍ 30ന് പുലര്‍ച്ചെ ജോലി കഴിഞ്ഞു മടങ്ങവേ ആണ് കൊല ചെയ്യപ്പെട്ടത്.

സൗമ്യ വിശ്വനാഥനെ വസന്ത്കുഞ്ചിന് സമീപം കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതാണ് കേസിന്റെ തുടക്കം. ആദ്യം അപകടമരണമാണെന്നായിരുന്നു നിഗമനമെങ്കിലും മൃതദേഹ പരിശോധനയില്‍ തലയ്ക്കു വെടിയേറ്റതായി കണ്ടെത്തി

കേസില്‍ നാലു പ്രതികളും കുറ്റക്കാരാണെന്ന് ഒക്ടോബര്‍ 18 നായിരുന്നു കോടതി വിധിച്ചത്. സൗമ്യയുടെ കൊലപാതകം നടന്ന് കൃത്യം 15 വര്‍ഷവും ഒരു മാസവും പിന്നിടുന്ന ദിനത്തിലായിരുന്നു വിധി. ഒന്നു മുതല്‍ നാലുവരെയുള്ള പ്രതികളായ രവി കപൂറും, അമിത് ശുക്ലയും, അജയ് കുമാറും, ബൽജീത് മാലിക്കും കവർച്ച നടത്തുക എന്ന ഉദ്ദേശത്തോടെ സൗമ്യ വിശ്വനാഥിനെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കോടതി കണ്ടെത്തിയത്. അതേസമയം അഞ്ചാം പ്രതി അജയ് സേത്തിക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കില്ലെന്നും ഗൂഢാലോചനയുൾപ്പെടെ മറ്റു കാര്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും കോടതി കണ്ടെത്തി.

സൗമ്യ വിശ്വനാഥന്‍ കൊലക്കേസ്: നാല് പ്രതികള്‍ക്ക് ജീവപര്യന്തം
ഒന്നരപ്പതിറ്റാണ്ടിനിപ്പുറം നീതി; സൗമ്യ വിശ്വനാഥൻ കേസിന്റെ നാൾവഴി

ഐ പി സി 302, 34 വകുപ്പുകളും, മഹാരാഷ്ട്ര കണ്ട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈംസ് ആക്ടിലെ (മകോക) 3(1)(i) വകുപ്പുമാണ് ആദ്യ നാലുപേർക്കെതിരെ ചുമത്തിയത്. അജയ് സേത്തിക്കെതിരെ ഐ പി സി 411 വകുപ്പ് പ്രകാരവും മഹാരാഷ്ട്ര കണ്ട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈംസ് ആക്ടിലെ 3(2), 3(5) എന്നീ വകുപ്പുകൾ പ്രകാരവുമാണ് കുറ്റം ചുമത്തിയത്.

സൗമ്യ വിശ്വനാഥനെ വസന്ത്കുഞ്ചിന് സമീപം കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതാണ് കേസിന്റെ തുടക്കം. ആദ്യം അപകടമരണമാണെന്നായിരുന്നു നിഗമനമെങ്കിലും മൃതദേഹ പരിശോധനയില്‍ തലയ്ക്കു വെടിയേറ്റതായി കണ്ടെത്തിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. 2009 മാര്‍ച്ചില്‍ ഡല്‍ഹിയില്‍ കോള്‍ സെന്റര്‍ ജീവനക്കാരിയായ ജിഗിഷ ഘോഷിനെ കൊലപ്പെടുത്തിയ കേസില്‍ രവി കപൂര്‍ അമിത് ശുക്ല എന്നിവര്‍ മറ്റൊരു പോലീസ് സംഘത്തിന്റെ പിടിയിലായി. ഇവരെ ചോദ്യം ചെയ്യുന്നതിനിടെ ഒരു വര്‍ഷം മുമ്പ് സൗമ്യയെ വെടിവച്ചു കൊന്നതും തങ്ങളാണെന്ന് അവര്‍ വെളിപ്പെടുത്തുകയായിരുന്നു.

logo
The Fourth
www.thefourthnews.in