കാന്‍വട് യാത്ര: ഹോട്ടലുടമകളുടെ പേര് പ്രദർശിപ്പിക്കണമെന്ന ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി

കാന്‍വട് യാത്ര: ഹോട്ടലുടമകളുടെ പേര് പ്രദർശിപ്പിക്കണമെന്ന ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി

ഡൽഹി സർവകലാശാല പ്രൊഫസറും രാഷ്ട്രീയ നിരീക്ഷകനുമായ പ്രൊഫ. അപൂർവാനന്ദും എഴുത്തുകാരൻ ആകാർ പട്ടേലുമാണ് കോടതിയെ സമീപിച്ചത്
Updated on
1 min read

കാന്‍വട് യാത്രയുടെ പേരില്‍ വർഗീയ ചേരിതിരിവ് സൃഷ്ടിക്കുന്ന തരത്തില്‍ ഉത്തരവുകള്‍ പുറപ്പെടുവിച്ച ഉത്തർപ്രദേശ് ഉത്തരാഖണ്ഡ് സർക്കാരുകളുടെ സുപ്രീം കോടയില്‍ പരാതി. കാന്‍വാട് യാത്ര കടന്നുപോകുന്ന വഴിയിലുള്ള ഹോട്ടലുകൾക്കു മുന്നിൽ ഉടമയുടെ പേരുവിവരങ്ങൾ പ്രദർശിപ്പിക്കണമെന്ന വിവാദ ഉത്തരവിനെതിരെ ഡൽഹി സർവകലാശാല പ്രൊഫസറും രാഷ്ട്രീയ നിരീക്ഷകനുമായ പ്രൊഫ. അപൂർവാനന്ദും എഴുത്തുകാരൻ ആകാർ പട്ടേലുമാണ് കോടതിയെ സമീപിച്ചത്.

ഉത്തര്‍ പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാരും ഉത്തരാഖണ്ഡിലെ പുഷ്കര്‍ സിങ് ധാമി സര്‍ക്കാരും പുറപ്പെടുവിച്ച ഉത്തവിനെതിരെ രാജ്യവ്യാപക വിമര്‍ശനം ഉയരുന്നതിനിടെയാണ് വിഷയം സുപ്രീം കോടതിയുടെ മുന്നിലെത്തുന്നത്. ഹൈന്ദവാചാരപ്രകാരമുള്ള കാൻവട് യാത്രയുടെ ഭാഗമായി യാത്ര കടന്നു പോകുന്ന കാൻവട് മാർഗിലെ ഹോട്ടലുടമകളുടെ പേരുവിവരങ്ങൾ കടയുടെ പുറത്ത് പ്രദർശിപ്പിക്കണം എന്നായിരുന്നു വിവാദ ഉത്തരവിലെ പ്രധാന നിർദേശം . അതോടൊപ്പം യാത്ര കടന്നുപോകുന്ന ഭാഗത്ത് ഹലാൽ ഭക്ഷണം വിൽക്കാൻ പാടില്ല എന്നുമായിരുന്നു മുന്നറിയിപ്പ്. മുസ്ലിം വിഭാഗത്തിലുള്ളവരുടെ ഉടമസ്ഥതയിലുള്ള ഹോട്ടലുകൾ പ്രത്യേകം മനസിലാക്കുന്നതിനാണ് ഇത്തരത്തിൽ പേരുവിവരങ്ങൾ പ്രദർശിപ്പിക്കുന്നതെന്നായിരുന്നു ഉത്തരവിന് എതിരായ പ്രധാനവിമർശനം.

കാന്‍വട് യാത്ര: ഹോട്ടലുടമകളുടെ പേര് പ്രദർശിപ്പിക്കണമെന്ന ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി
രാമായണം: 'അംബേദ്കറെ പിന്തുടരുക മാത്രമാണ് ഞാൻ ചെയ്തത്'; ഹിന്ദുത്വവാദികളുടെ സൈബർ ആക്രമണത്തിനെതിരെ ഡോ. ടിഎസ് ശ്യാം കുമാര്‍

ഉത്തരവിന് എതിരെ എൻഡിഎ ഘടകകക്ഷികളിൽനിന്നു തന്നെ ശബ്ദം ഉയര്‍ന്നിരുന്നു. "തിരക്ക് പിടിച്ചെടുത്ത തീരുമാനം" എന്നാണ് പേരുവിവരങ്ങൾ പ്രദർശിപ്പിക്കുന്നതിനെ എതിർത്ത് ആർഎൽഡി നേതാവും കേന്ദ്രമന്ത്രിയുമായ ജയന്ത് ചൗധരി കഴിഞ്ഞ ദിവസം പറഞ്ഞത്.

അതേസമയം ബിജെപി അനുകൂല മുസ്ലിം സംഘടനയായ മുസ്ലിം രാഷ്ട്രീയ മഞ്ച് തീരുമാനത്തെ സ്വാഗതം ചെയ്ത് രംഗത്തെത്തുകയും ചെയ്തു. സമുദായത്തിലുള്ളവർ ഈ തീരുമാനത്തെ സ്വാഗതം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് മുസ്ലിം രാഷ്ട്രീയ മഞ്ച് ശനിയാഴ്ച ചേർന്ന യോഗത്തിൽ പറഞ്ഞത്.

പുതിയ നിർദേശമനുസരിച്ച്, ഓരോ ഭക്ഷണശാലയും പെട്ടിക്കടക്കാരും ഉടമയുടെ പേര് ഒരു ബോർഡിൽ വ്യക്തമായി പ്രദർശിപ്പിക്കണം. ശുദ്ധമായ വെജിറ്റേറിയൻ റെസ്റ്ററൻ്റിൽനിന്ന് ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്ന, നോമ്പെടുക്കുന്ന ഹിന്ദുക്കൾക്ക് വേണ്ടിയാണ് ഇത്തരമൊരു നടപടി എന്നാണ് ബിജെപിയുടെ വാദം. വ്യാഴാഴ്ചത്തെ മുസഫർനഗർ പോലീസിന്റെ ഉത്തരവിന് പിന്നാലെയായിരുന്നു ബിജെപി ഇത്തരമൊരു ന്യായീകരണവുമായി രംഗത്തെത്തിയത്. ജൂലൈ 22നാണ് യാത്ര ആരംഭിക്കുന്നത്.

കാന്‍വട് യാത്ര: ഹോട്ടലുടമകളുടെ പേര് പ്രദർശിപ്പിക്കണമെന്ന ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി
'ബിജെപി സര്‍ക്കാര്‍ അധിക കാലം മുന്നോട്ടുപോകില്ല, ഏത് നിമിഷവും നിലം പതിക്കും'; ആവര്‍ത്തിച്ച് അഖിലേഷും മമതയും

കാൻവട് യാത്ര കടന്നുപോകുന്ന പടിഞ്ഞാറൻ യുപി ബെൽറ്റിലുടനീളം, ജനസംഖ്യയുടെ 30-40 ശതമാനം മുസ്ലിങ്ങളാണ് താമസിക്കുന്നത്. തീർഥാടകർ കൊണ്ടുപോകുന്ന കൻവാടുകൾ (ജലം നിറച്ച കണ്ടൈനറുകൾ) നിർമിക്കുന്നതിലും യാത്രക്കാർക്ക് ഭക്ഷണം ക്രമീകരിക്കുന്നതിലും സാധാരണയായി മുസ്ലിംങ്ങളും ഉൾപ്പെടാറുണ്ട്. അങ്ങനെയൊരു സാഹചര്യത്തിലാണ് പോലീസിന്റെ വിവാദ ഉത്തരവുമായി രണ്ട് സംസ്ഥാന സര്‍ക്കാരുകള്‍ രംഗത്തെത്തിയത്.

logo
The Fourth
www.thefourthnews.in