പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തമിഴ്നാട്ടില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ തുടരുന്നു; 24 മണിക്കൂറിനിടെ മരിച്ചത് 3 വിദ്യാര്‍ത്ഥികള്‍

മാതാപിതാക്കള്‍ പഠിപ്പിക്കാന്‍ ഏറെ ബുദ്ധിമുട്ടുന്നുവെന്ന് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ കുറിപ്പ്
Published on

തമിഴ്നാട്ടിൽ തുടർക്കഥയായി വിദ്യാർത്ഥികളുടെ ആത്മഹത്യ. തിരുനെൽവേലി കളക്കാട് രാജലിം​ഗപുരത്തെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനി പാപ്പ ആത്മഹത്യ ചെയ്തതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. 24 മണിക്കൂറിനുള്ളിൽ തമിഴ്നാട്ടിലെ മൂന്നാമത്തെ വിദ്യാർത്ഥി ആത്മഹത്യയാണ്. രണ്ടാഴ്ചയ്ക്കിടെ ആറ് വിദ്യാർത്ഥികളാണ് ആത്മഹത്യ ചെയ്തത്.

വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലായിലാണ് പാപ്പയെ കണ്ടെത്തിയത്. കൂലിപ്പണിക്കാരായ മാതാപിതാക്കൾ തന്നെ പഠിപ്പിക്കാൻ ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. അത്രയ്ക്ക് ബുദ്ധിമുട്ടി തനിക്ക് പഠിക്കേണ്ടതില്ലെന്നാണ് ആത്മഹത്യാ കുറിപ്പിൽ എഴുതിയിരിക്കുന്നത്. കളക്കാട് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.

ചൊവ്വാഴ്ച രാവിലെ ശിവ​ഗം​ഗ കാരക്കുടി ചക്കോട്ടയിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥി ജീവനൊടുക്കിയിരുന്നു. വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. തിങ്കളാഴ്ച്ച വൈകുന്നേരം ശിവകാശിയിലെ വീട്ടിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ലെന്നും ആത്മത്യ കുറിപ്പ് കണ്ടെടുത്തിട്ടില്ലെന്നും പോലീസ് പറഞ്ഞു. ജൂലൈ 13 ന് കള്ളാക്കുറിച്ചി ജില്ലയിലാണ് ആദ്യ മരണം റിപ്പോർട്ട് ചെയ്തത്.

logo
The Fourth
www.thefourthnews.in