'ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് പ്രശ്നങ്ങളില്‍ ഇടപെടണം'; രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തെഴുതി സമരമുഖത്തുള്ള ഡോക്ടര്‍മാര്‍

'ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് പ്രശ്നങ്ങളില്‍ ഇടപെടണം'; രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തെഴുതി സമരമുഖത്തുള്ള ഡോക്ടര്‍മാര്‍

പശ്ചിമബംഗാള്‍ ജൂനിയര്‍ ഡോക്ടേഴ്‌സ് ഫ്രണ്ട് എഴുതിയ നാല് പേജുള്ള കത്തിന്റെ പകര്‍പ്പ് വൈസ്പ്രസിഡന്‌റ് ജഗ്ദീപ് ധന്‍കറിനും കേന്ദ്രമന്ത്രി ജെ പി നദ്ദയ്ക്കുമുണ്ട്
Updated on
2 min read

കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളേജിലെ ജൂനിയര്‍ ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളില്‍ ഇടപെടണമെന്ന് ആവശ്യപ്പട്ട് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കത്തയച്ച് സമരം ചെയ്യുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍. പശ്ചിമബംഗാള്‍ ജൂനിയര്‍ ഡോക്ടേഴ്‌സ് ഫ്രണ്ട് എഴുതിയ നാല് പേജുള്ള കത്തിന്‌റെ പകര്‍പ്പ് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിനും കേന്ദ്രമന്ത്രി ജെ പി നദ്ദയ്ക്കുമുണ്ട്.

ആര്‍ജി കര്‍ മെഡിക്കല്‍ കോളേജിലെ പോസ്റ്റ് ഗ്രാജുവേറ്റ് ട്രെയിനി ഡോക്ടര്‍ ഓഗസ്റ്റ് ഒന്‍പതിനാണ് ബലാല്‍സംഗത്തിന് ഇരയായി കൊല ചെയ്യപ്പെട്ടത്. അന്ന് മുതല്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരമുഖത്താണ്.

'രാഷ്ട്രത്തലവന്‍ എന്ന നിലയില്‍ ഞങ്ങളുടെ പ്രശ്‌നങ്ങള്‍ ബഹുമാന്യരായ വ്യക്തികളുടെ മുമ്പാകെ വയ്ക്കുന്നു, അതുവഴി ഏറ്റവും നിന്ദ്യമായ കുറ്റകൃത്യത്തിന് ഇരയായ ഞങ്ങളുടെ നിര്‍ഭാഗ്യയായ സഹപ്രവര്‍ത്തകയ്ക്ക് നീതി ലഭിക്കും, അങ്ങനെ പശ്ചിമ ബംഗാള്‍ ആരോഗ്യ വകുപ്പിന് കീഴിലുള്ള ആരോഗ്യ പ്രവര്‍ത്തകരായ ഞങ്ങള്‍ക്ക് പൊതുജനങ്ങളോടുള്ള കടമകള്‍ ഭയമില്ലാതെ നിര്‍വഹിക്കാന്‍ കഴിഞ്ഞേക്കും.

ഈ പ്രയാസകരമായ സമയങ്ങളില്‍ നിങ്ങളുടെ ഇടപെടല്‍ നമുക്കെല്ലാവര്‍ക്കും പ്രകാശമായി പ്രവര്‍ത്തിക്കും, ഞങ്ങളെ ചുറ്റിപ്പറ്റിയുള്ള ഇരുട്ടില്‍ നിന്ന് മുന്നോട്ട് പോകാനുള്ള വഴി കാണിക്കും,' അവര്‍ എഴുതി.

ഈ മാസം ആദ്യം തയ്യാറാക്കിയ കത്ത് വ്യാഴാഴ്ച രാത്രി അയച്ചതാണെന്ന് സമരമുഖത്തുള്ള അനികേത് മഹാതോ പിടിഐയോട് പറഞ്ഞു.

'ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് പ്രശ്നങ്ങളില്‍ ഇടപെടണം'; രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തെഴുതി സമരമുഖത്തുള്ള ഡോക്ടര്‍മാര്‍
അറസ്റ്റില്‍ ഭിന്നാഭിപ്രായം, ജാമ്യത്തില്‍ ഏകാഭിപ്രായം; സിബിഐക്കെതിരെ വിമര്‍ശനം, പുറത്തിറങ്ങിയാലും 'മുഖ്യമന്ത്രി' ആയി പ്രവര്‍ത്തിക്കാനാകാതെ കെജ്‌രിവാള്‍

അതേസമയം, പ്രതിഷേധിക്കുന്ന ഡോക്ടർമാരെ കഴിഞ്ഞ ദിവസം ചർച്ചയ്ക്ക് പശ്ചിമ ബംഗാള്‍ സർക്കാർ ക്ഷണിച്ചെങ്കിലും  പ്രതിഷേധക്കാർ പങ്കെടുത്തില്ല. യോഗം പൂർണമായും ലൈവ് സ്ട്രീം ചെയ്യണമെന്ന പ്രതിഷേധക്കാരുടെ ആവശ്യം തള്ളിയതിനുപിന്നാലെ സമരക്കാരിൽ നിന്നുള്ള പ്രതിനിധിസംഘം യോഗം ബഹിഷ്കക്കുകയായിരുന്നു. പ്രതിഷേധം നടത്തുന്നവരിൽ നിന്ന് 15 പേരുടെ പ്രതിനിധിസംഘത്തെ നേരിൽകണ്ട് ചർച്ചനടത്താം എന്നാണ് ആദ്യം സർക്കാരും മമത ബാനർജിയും അറിയിച്ചത്. എന്നാൽ പ്രതിനിധി സംഘത്തിൽ 30പേരെ ഉൾപ്പെടുത്തണമെന്നും കൂടിക്കാഴ്ച പൂർണമായും ലൈവ് സ്ട്രീം ചെയ്യണമെന്നുമാവശ്യപ്പെട്ട് പ്രതിഷേധക്കാർ മമതയ്ക്ക് കത്തയച്ചു. ഈ ആവശ്യം കൂടിക്കാഴ്ചയ്ക്ക് തൊട്ടുമുമ്പ് സർക്കാർ നിരസിക്കുകയായിരുന്നു.

തുടര്‍ന്ന് ജനങ്ങൾക്ക് വേണ്ടി താൻ രാജിവയ്ക്കാൻ തയ്യാറാണെന്ന് മമത ബാനർജി പറഞ്ഞു. അക്രമണത്തിനിരയായി മരണപ്പെട്ട പെൺകുട്ടിക്ക് നീതി ലഭിക്കണമെന്നാണ് തനിക്കും ആഗ്രഹമെന്നും ജനങ്ങൾക്ക് വേണ്ടി താൻ രാജിവയ്ക്കാൻ തയ്യാറാണെന്നുമാണ് മമത പറഞ്ഞത. ഒരുമാസം കഴിയുന്ന ഡോക്ടർമാരുടെ സമരത്തിന്റെ ഭാഗമായി ചികിത്സ കിട്ടാതെ 27 പേർ മരിച്ചെന്നും ഏഴു ലക്ഷം പേർ ചികിത്സ കിട്ടാതെ ബുദ്ധിമുട്ടുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു. സമരം ചെയ്യുന്ന ഡോക്ടർമാരോട് തിരിച്ച് ജോലിയിൽ പ്രവേശിക്കണമെന്നു സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടും അവരതിന് തയ്യാറായില്ല എന്നുമാണ് മമതയുടെ പരാതി.

'ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് പ്രശ്നങ്ങളില്‍ ഇടപെടണം'; രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തെഴുതി സമരമുഖത്തുള്ള ഡോക്ടര്‍മാര്‍
'ജനകീയനായ യെച്ചൂരി'; പാർട്ടിക്കപ്പുറം വ്യക്തിത്വങ്ങൾ അനുസ്മരിക്കുന്നു

എന്നാൽ ലൈവ് സ്ട്രീമിങ് എന്ന തങ്ങളുടെ ആവശ്യം അംഗീകരിക്കുന്നതിന് എന്താണ് ഇത്രയും ബുദ്ധിമുട്ട് എന്ന് സമരത്തിലുള്ള ഡോക്ടർമാർ തിരിച്ചു ചോദിക്കുന്നു. സുപ്രീംകോടതി പോലും ലൈവ് സ്ട്രീമിങ്ങിൽ വാദം കേൾക്കുമ്പോൾ എന്തുകൊണ്ട് സംസ്ഥാന സർക്കാരിന് അത് സാധ്യമാകുന്നില്ല എന്നാണ് അവരുടെ മറുചോദ്യം.

ലൈവ് സ്ട്രീമിങ് എന്ന ആവശ്യം നിരസിച്ച സർക്കാർ പതിനഞ്ചുപേരുമായി കൂടിക്കാഴ്ച നടത്തുമെന്നും ആ കൂടിക്കാഴ്ചയുടെ വീഡിയോ പകർത്തി പിന്നീട് പുറത്തുവിടാമെന്നും അറിയിക്കുകയായിരുന്നു. എന്നാൽ ആ നിർദേശം അംഗീകരിക്കാൻ പ്രതിഷേധക്കാർ തയ്യാറായിരുന്നില്ല.

logo
The Fourth
www.thefourthnews.in