ജെയിന്‍ സര്‍വകലാശാലയിലെ ദളിത് അധിക്ഷേപ സ്‌കിറ്റ്: പ്രിൻസിപ്പളടക്കം ഒൻപത് പേർ അറസ്റ്റിൽ

ജെയിന്‍ സര്‍വകലാശാലയിലെ ദളിത് അധിക്ഷേപ സ്‌കിറ്റ്: പ്രിൻസിപ്പളടക്കം ഒൻപത് പേർ അറസ്റ്റിൽ

ഭരണഘടനാ ശില്‍പി ഡോ. ബിആര്‍ അംബേദ്ക്കറെയും ദളിത് വിഭാഗത്തെയും അധിക്ഷേപിക്കുന്ന തരത്തില്‍ സ്‌കിറ്റ് അവതരിപ്പിച്ച വിദ്യാര്‍ഥികളെയും അനുമതി നൽകിയ അധികൃതരെയുമാണ് അറസ്റ്റ് ചെയ്തത്
Updated on
1 min read

ബെംഗളുരു ജയിൻ സർവകലാശാലയിൽ  ദളിത് വിഭാഗത്തെ അധിക്ഷേപിക്കുന്ന സ്കിറ്റ് അവതരിപ്പിച്ചതിന് വിദ്യാർഥികളും കോളേജ് പ്രിൻസിപ്പാളും ഉൾപ്പെടെ ഒൻപത് പേർ  അറസ്റ്റിൽ. സെന്റർ  ഫോർ മാനേജ്മെന്‍റ് സ്റ്റഡീസിലെ ഓഴ് വിദ്യാർഥികളെയാണ് സ്കിറ്റ് അവതരിപ്പിച്ചതിന് അറസ്റ്റ് ചെയ്തത്. കോളേജ് പ്രിൻസിപ്പാൾ , പരിപാടിയുടെ സംഘാടകൻ എന്നിവരും അറസ്റ്റിലായി .

ജെയിന്‍ സര്‍വകലാശാലയിലെ ദളിത് അധിക്ഷേപ സ്‌കിറ്റ്: പ്രിൻസിപ്പളടക്കം ഒൻപത് പേർ അറസ്റ്റിൽ
ബി ആര്‍ അംബേദ്കറെ അധിക്ഷേപിച്ച് ജെയിന്‍ സര്‍വകലാശാലയില്‍ സ്‌കിറ്റ്; പ്രതിഷേധം

വിവിധ ദളിത് സംഘടനകൾ നൽകിയ പരാതിയിലാണ് നടപടി. വിദ്യാർഥികളെയും മറ്റുള്ളവരെയും ചോദ്യംചെയ്യാൻ പോലീസ് വിളിച്ച് വരുത്തിയിരുന്നു . ഇതിനു പിറകെയാണ് അറസ്റ്റ്. പട്ടിക ജാതി - പട്ടിക വർഗ പീഡന നിരോധന നിയമമാണ് ഇവ‍ർക്കെതിരെ ചുമത്തിയിരിക്കുന്നത്.

പട്ടിക ജാതി - പട്ടിക വര്‍ഗ അതിക്രമ നിരോധന നിയമ പ്രകാരമാണ് നടപടി

കഴിഞ്ഞ ഒൻപതാം തീയതിയായിരുന്നു വിവാദമായ സ്കിറ്റ് കോളേജ് വാർഷിക പരിപാടിയോടനുബന്ധിച്ചു അരങ്ങേറിയത് . ദളിത് വിഭാഗത്തെയും ഭരണഘടനാ ശില്പി ഡോ. ബി ആർ അംബേദ്കറെയും അധിക്ഷേപിക്കുന്ന നിരവധി സംഭാഷണങ്ങൾ സ്കിറ്റിലുണ്ടായിരുന്നു . അംബേദ്കറെ, ബിയർ അംബേദ്‌കർ എന്നും ദളിത് വിഭാഗത്തെ സംവരണത്തിലൂടെ എന്തും നേടുന്നവർ എന്നും വിശേഷിപ്പിച്ചാണ് സ്കിറ്റ് അരങ്ങേറിയത് . ഇതേ തുടർന്നായിരുന്നു ദളിത് വിദ്യാർഥികളും സംഘടനകളും പ്രതിഷേധവുമായെത്തിയത് . ഇവർ നൽകിയ പരാതിയെ തുടർന്ന് നേരത്തെ കോളേജ് പ്രിൻസിപ്പാൾ , സർവകലാശാല ഡീൻ , പരിപാടിയുടെ സംഘാടകർ എന്നിവർക്കെതിരെ പോലീസ് കേസെടുത്തിരുന്നു .

അതേസമയം, സ്‌കിറ്റ് അവതരിപ്പിച്ച വിദ്യാര്‍ഥികളെ രണ്ട് ദിവസം മുന്‍പ് സര്‍വകലാശാല സസ്പെന്‍ഡ് ചെയ്തിരുന്നു. ഇവര്‍ക്കെതിരെ സര്‍വകലാശാലാ അന്വേഷണം പുരോഗമിക്കവെയാണ് പ്രിൻസിപ്പാൾ അടക്കമുള്ളവരുടെ അറസ്റ്റ്.

logo
The Fourth
www.thefourthnews.in