സ്‌കൂളിന്റെ അഭിവൃദ്ധിക്കുവേണ്ടി നരബലി; ഹത്രാസിൽ രണ്ടാംക്ലാസുകാരനെ കഴുത്തുഞെരിച്ച് കൊന്നു

സ്‌കൂളിന്റെ അഭിവൃദ്ധിക്കുവേണ്ടി നരബലി; ഹത്രാസിൽ രണ്ടാംക്ലാസുകാരനെ കഴുത്തുഞെരിച്ച് കൊന്നു

മറ്റൊരു കുട്ടിയെ ബലികൊടുക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെത്തുടർന്നാണ് രണ്ടാം ക്ലാസുകാരനെ ബലികൊടുക്കാൻ തീരുമാനിച്ചത്
Updated on
1 min read

ഉത്തർപ്രദേശിൽ സ്‌കൂളിന്റെ അഭിവൃദ്ധിക്കുവേണ്ടി നരബലി. ബലികൊടുത്തത്‌ രണ്ടാം ക്ലാസ്സുകാരനെ. 2020-ൽ പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലചെയ്ത യുപിയിലെ ഹത്രാസിൽ നിന്നുതന്നെയാണ് ഈ വാർത്തയും പുറത്തുവരുന്നത്. റാസ്ഗവാനിലെ ഡിഎൽ പബ്ലിക് സ്കൂളിലാണ് സംഭവം. സ്കൂളിന് അഭിവൃദ്ധി ലഭിക്കാൻവേണ്ടി നടത്തിയ ആഭിചാരക്രിയയുടെ ഭാഗമായാണ് കൊലപാതകം നടത്തിയതെന്നാണ് പോലീസ് പറയുന്നത്.

സംഭവത്തിൽ സ്കൂളിന്റെ ഡയറക്ടർ ദിനേശ് ഭാഗേൽ അയാളുടെ അച്ഛൻ ജശോധരൻ സിങ്, അധ്യാപകരായ ലക്ഷ്മൺ സിങ്, വേർപാൽ സിങ്, രാംപ്രകാശ് സോളങ്കി എന്നിവരുൾപ്പെടെ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഡയറക്ടറുടെ അച്ഛൻ ആഭിചാരക്രിയകളിൽ വിശ്വസിച്ചിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

സ്‌കൂളിന്റെ അഭിവൃദ്ധിക്കുവേണ്ടി നരബലി; ഹത്രാസിൽ രണ്ടാംക്ലാസുകാരനെ കഴുത്തുഞെരിച്ച് കൊന്നു
സ്വത്ത് വെളിപ്പെടുത്തിയ ജസ്റ്റിസുമാരില്‍ 80 ശതമാനവും മൂന്നു ഹൈക്കോടതിയില്‍ നിന്നുള്ളവര്‍; ഒന്നാം സ്ഥാനത്ത് കേരള ഹൈക്കോടതി

പ്രതികൾക്കു കുട്ടിയെ സ്കൂളിന് പുറത്തുള്ള കുഴൽക്കിണറിനു സമീപത്തുവച്ച് കൊല്ലണമെന്നായിരുന്നു ഉദ്ദേശ്യം. എന്നാൽ ഹോസ്റ്റൽ മുറിയിൽനിന്നു കുട്ടിയെ പുറത്തേക്കു പിടിച്ചുകൊണ്ടുവരുന്നതിനിടയിൽ കുട്ടി നിലവിളിക്കാൻ തുടങ്ങിയതോടെ പ്രതികൾ കുട്ടിയെ കഴുത്തുഞെരിച്ച് കൊല്ലുകയായിരുന്നുവെന്നാണ് പോലീസ് വിശദീകരിക്കുന്നത്. ആഭിചാരക്രിയയ്ക്കുപയോഗിച്ച സാധനങ്ങൾ പോലീസ് കണ്ടെടുത്തു.

സമാനമായരീതിയിൽ ഒൻപത് വയസുള്ള മറ്റൊരു കുട്ടിയെ ബലികൊടുക്കാനുള്ള ശ്രമം സെപ്റ്റംബർ ആറിന് സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്നുമുണ്ടായിരുന്നു. അത് പരാജയപ്പെട്ടതിനെത്തുടർന്നാണ് രണ്ടാം ക്ലാസുകാരനെ ബലികൊടുക്കാൻ തീരുമാനിച്ചത്.

തിങ്കളാഴ്ച രാവിലെയാണ് വിദ്യാർത്ഥികളും അധ്യാപകരും അനക്കമില്ലാത്ത കുട്ടിയുടെ ശരീരം ഹോസ്റ്റൽ മുറിയിൽ കാണുന്നത്. ഉടൻ തന്നെ പോലീസിൽ അറിയിക്കുന്നതിനു പകരം സ്കൂൾ ഡയറക്ടർ ദിനേശ് ഭാഗേൽ കുട്ടിയുടെ മൃതദേഹം കാറിൽ കയറ്റി ആഗ്ര അലിഗഡ് മേഖലയിലേക്കു മണിക്കൂറുകളോളം സഞ്ചരിച്ചു. ഈ സമയത്താണ് കുട്ടിയുടെ അച്ഛൻ കൃഷൻ കുശ്വാഹ സ്കൂളിലെത്തുന്നത്.

മകൻ തളർന്നുവീണുവെന്ന് അറിയിച്ചുകൊണ്ട് ഫോൺകോൾ ലഭിച്ചതിനെത്തുടർന്നാണ് താൻ സ്കൂളിലെത്തിയതെന്നു കൃഷൻ കുശ്വാഹ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സ്കൂളിലെത്തിയ കൃഷനോട്, അവശനായ കുട്ടിയെ സ്കൂൾ ഡയറക്ടർ കാറിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയതായി മറ്റുള്ളവർ അറിയിച്ചു.

സംഭവത്തിൽ സംശയം തോന്നിയ കൃഷൻ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. കുട്ടിയുടെ മൃതദേഹം പരുക്കേറ്റ നിലയിൽ ദിനേശ് ഭാഗേലിന്റെ കാറിൽ പോലീസ് പിന്നീട് കണ്ടെത്തി.

logo
The Fourth
www.thefourthnews.in