'ട്രെയിനിന്റെ സ്റ്റോപ്പ് കോടതി തീരുമാനിക്കണോ?'; വന്ദേഭാരതിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ഹർജി തള്ളി സുപ്രീം കോടതി

'ട്രെയിനിന്റെ സ്റ്റോപ്പ് കോടതി തീരുമാനിക്കണോ?'; വന്ദേഭാരതിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ഹർജി തള്ളി സുപ്രീം കോടതി

റെയിൽവേയുടെ നയപരമായ കാര്യമാണിതെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്
Updated on
1 min read

വന്ദേ ഭാരത് എക്‌സ്പ്രസിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. ഏത് സ്റ്റേഷനിലാണ് ട്രെയിൻ നിർത്തേണ്ടതെന്ന് തീരുമാനിക്കാൻ കോടതിക്ക് കഴിയില്ലെന്നും റെയിൽവേയുടെ നയപരമായ കാര്യമാണിതെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി എസ് നരസിംഹ, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരി​ഗണിച്ചത്.

'ട്രെയിനിന്റെ സ്റ്റോപ്പ് കോടതി തീരുമാനിക്കണോ?'; വന്ദേഭാരതിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ഹർജി തള്ളി സുപ്രീം കോടതി
'പ്രേരണ ദേശീയ പതാക'; വന്ദേ ഭാരതിന് കാവി നിറം നല്‍കിയതിനെ കുറിച്ച് റെയില്‍വേ മന്ത്രി

മലപ്പുറം തിരൂർ സ്വദേശിയായ പി ടി ഷീജിഷ് ആണ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തത്. വന്ദേ ഭാരതിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയും തള്ളിയിരുന്നു. തുടർന്നാണ് ഷീജിഷ് സുപ്രീം കോടതിയെ സമീപിച്ചത്. ഒരു ഹർജി പരിഗണിച്ചാൽ സമാനമായ മറ്റ് ഹർജികൾ നാളെ പരിഗണിക്കേണ്ടി വരുമെന്നുമായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം.

''ട്രെയിൻ ഏത് സ്‌റ്റേഷനിലാണ് നിർത്തേണ്ടതെന്ന് ഞങ്ങൾ തീരുമാനിക്കണമെന്നാണോ നിങ്ങൾ പറയുന്നത്? നാളെ മറ്റാരെങ്കിലും രാജധാനി എക്‌സ്പ്രസിന് സ്റ്റോപ്പ് അനുവദിക്കണം എന്നാവശ്യപ്പെട്ട് വന്നാൽ അതും പരിഗണിക്കേണ്ടി വരും''- ചീഫ് ജസ്റ്റിസ് പറഞ്ഞു. റെയിൽവേയുടെ നയപരമായ തീരുമാനമാണിതെന്നും വ്യക്തമാക്കി ഹർജി തള്ളുകയായിരുന്നു.

'ട്രെയിനിന്റെ സ്റ്റോപ്പ് കോടതി തീരുമാനിക്കണോ?'; വന്ദേഭാരതിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ഹർജി തള്ളി സുപ്രീം കോടതി
ടിക്കറ്റ് നിരക്ക് കുറയ്ക്കാന്‍ റെയിൽവേ; വന്ദേഭാരത് ഉൾപ്പെടെയുള്ള ട്രെയിനുകളില്‍ 25 ശതമാനം ഇളവ് ലഭിക്കും

ട്രെയിനുകളുടെ സ്റ്റോപ്പുകൾ നിശ്ചയിക്കുന്നത് ഇന്ത്യൻ റെയിൽവേയാണെന്നും ഒരു പ്രത്യേക സ്റ്റേഷനിൽ തീവണ്ടി നിർത്തിയിടണമെന്ന് ആവശ്യപ്പെടാൻ ആർക്കും അവകാശമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഹർജി തള്ളിയത്. ആദ്യം റെയില്‍വേ പുറത്തിറക്കിയ പട്ടികയിൽ വന്ദേഭാരത് എക്‌സ്പ്രസിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചിരുന്നുവെന്നും പിന്നീട് രാഷ്ട്രീയ കാരണങ്ങളാലാണ് തിരൂരിനെ ഒഴിവാക്കിയതെന്നുമാണ് ഹർജിക്കാരന്റെ വാദം. പിന്നീട് തിരൂരിന് പകരം പാലക്കാട് ജില്ലയിലെ ഷൊർണൂർ എന്ന മറ്റൊരു റെയിൽവേ സ്റ്റേഷൻ അനുവദിച്ചുവെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

കേരളത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള ജില്ലകളിലൊന്നാണ് മലപ്പുറമെന്നും യാത്രയ്ക്കായി ട്രെയിൻ സർവീസിനെ ആശ്രയിക്കുന്ന നിരവധി പേരുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. അഭിഭാഷകരായ ശ്രീറാം പറക്കാട്ട്, എം എസ് വിഷ്ണു ശങ്കര്‍ എന്നിവരാണ് ഹർജിക്കാരന് വേണ്ടി സുപ്രീം കോടതിയിൽ ഹർജി ഫയല്‍ ചെയ്തത്.

logo
The Fourth
www.thefourthnews.in