തിമ്മക്ക പരിസ്ഥിതി അംബാസിഡറായി തുടരും; ക്യാബിനറ്റ് റാങ്കോടെയുള്ള നിയമനം നീട്ടി നൽകി സിദ്ധരാമയ്യ

തിമ്മക്ക പരിസ്ഥിതി അംബാസിഡറായി തുടരും; ക്യാബിനറ്റ് റാങ്കോടെയുള്ള നിയമനം നീട്ടി നൽകി സിദ്ധരാമയ്യ

112 വയസുള്ള തിമ്മക്ക എണ്ണായിരത്തോളം തണൽ വൃക്ഷങ്ങൾ നട്ടു പിടിപ്പിച്ചാണ് ശ്രദ്ധേയ ആയത് 
Updated on
1 min read

വൃക്ഷങ്ങളുടെ അമ്മയെന്ന് അറിയപ്പെടുന്ന 112കാരി സാലമരത തിമ്മക്ക കര്‍ണാടകയുടെ പരിസ്ഥിതി അംബാസിഡറായി തുടരും. കഴിഞ്ഞ ബിജെപി സര്‍ക്കാര്‍ നല്‍കിയ ക്യാബിനറ്റ് റാങ്കോടെയുള്ള പദവി നീട്ടി നല്‍കിക്കൊണ്ട് സിദ്ധരാമയ്യ സര്‍ക്കാര്‍ ഉത്തരവിറക്കി .

തിമ്മക്ക
തിമ്മക്ക

കര്‍ണാടകയിലെ തുംകൂരു ജില്ലയിലെ ഹുളികലില്‍ ആണ്‌ പാതയോരത്തു തണല്‍ വൃക്ഷങ്ങള്‍ നട്ടു പിടിപ്പിച്ചു തിമ്മക്ക ശ്രദ്ധ നേടിയത് . 1948 മുതല്‍ ഇതുവരെ 8500 ഓളം തണല്‍ മരങ്ങളാണ് തിമ്മക്ക നട്ടത്. 75 വയസു പിന്നിട്ട മരങ്ങള്‍ ഇപ്പോഴും വിവിധ ഇടങ്ങളില്‍ തണല്‍ വിരിക്കുകയാണ്.

തിമ്മക്ക പരിസ്ഥിതി അംബാസിഡറായി തുടരും; ക്യാബിനറ്റ് റാങ്കോടെയുള്ള നിയമനം നീട്ടി നൽകി സിദ്ധരാമയ്യ
മരമുത്തശ്ശിയൊരുക്കിയ തണലിൽ കർണാടക

കുട്ടികളില്ലാത്ത സങ്കടം മറക്കാനായിരുന്നു തിമ്മക്കയും ഭര്‍ത്താവ് ചിക്കയ്യയും ചേര്‍ന്ന് തണല്‍മര തൈകള്‍ നട്ടുതുടങ്ങിയത്. ഹുളികല്‍ - കുടൂര്‍ ദേശീയ പാതയില്‍ ഇപ്പോഴും തണല്‍ വിരിക്കുന്നത് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇവര്‍ നട്ട 385 പേരാല്‍ മരങ്ങളാണ്.

തിമ്മക്ക പരിസ്ഥിതി അംബാസിഡറായി തുടരും; ക്യാബിനറ്റ് റാങ്കോടെയുള്ള നിയമനം നീട്ടി നൽകി സിദ്ധരാമയ്യ
മരങ്ങളെ മക്കളായി വളർത്തിയ തിമ്മക്ക; കര്‍ണാടകയുടെ പരിസ്ഥിതി അംബാസിഡർ

ഭര്‍ത്താവിന്റെ മരണ ശേഷമായിരുന്നു ഇവര്‍ ചെയ്ത നന്മ ലോകം അറിഞ്ഞു തുടങ്ങിയത്. അതിനു ശേഷം നിരവധി അംഗീകാരങ്ങളായിരുന്നു തിമ്മക്കയെ തേടി എത്തിയത്. രാജ്യം പത്മശ്രീ നല്‍കി 2019-ല്‍ അവരെ ആദരിച്ചു. തിമ്മക്കയെ കുറിച്ച് രാജ്യത്തിനകത്തും പുറത്തും പഠനങ്ങള്‍ നടക്കുന്നുണ്ട്. കര്‍ണാടകയിലെ ഉദ്യാനങ്ങള്‍ക്കും പരിസ്ഥി സംബന്ധമായ ഗവേഷണ കേന്ദ്രങ്ങള്‍ക്കുമൊക്കെ തിമ്മക്കയുടെ പേര് വെച്ചിട്ടുണ്ട്. വയസ് 100 കടന്നെങ്കിലും പ്രായം തളര്‍ത്താത്ത മനസുമായി ഇപ്പോഴും പുതിയ തലമുറയ്ക്ക് പരിസ്ഥിതി സംരക്ഷണത്തിന്റെ നല്ലപാഠങ്ങള്‍ പകര്‍ന്നു കര്‍മ്മ നിരതയാണ് തിമ്മക്ക.

logo
The Fourth
www.thefourthnews.in