ശ്രീഹരിക്കോട്ടയിൽ 24 മണിക്കൂറിനിടെ രണ്ട് സിഐഎസ്എഫ് ജവാന്മാർ ജീവനൊടുക്കി

ശ്രീഹരിക്കോട്ടയിൽ 24 മണിക്കൂറിനിടെ രണ്ട് സിഐഎസ്എഫ് ജവാന്മാർ ജീവനൊടുക്കി

വ്യക്തിപരമായ പ്രശ്‌നങ്ങളെ തുടർന്നാണ് ജവാന്മാരുടെ ആത്മഹത്യയെന്ന് ശ്രീഹരിക്കോട്ട പോലീസ്
Updated on
1 min read

ശ്രീഹരിക്കോട്ടയിൽ 24 മണിക്കൂറിനുള്ളിൽ രണ്ട് സിഐഎസ്എഫ് ജവാന്മാർ ആത്മഹത്യ ചെയ്തു. നെല്ലൂർ ജില്ലയിലെ ശ്രീഹരിക്കോട്ട ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തിൽ ജോലിയിലുണ്ടായിരുന്ന 33കാരനായ വികാസ് സിങ് തിങ്കളാഴ്ച രാത്രി സർവീസ് റിവോൾവർ ഉപയോഗിച്ച് സ്വയം നിറയൊഴിക്കുകയായിരുന്നു. മറ്റൊരു ജവാനായ 29കാരന്‍ ചിന്താമണി മരത്തില്‍ തൂങ്ങി മരിച്ചു. ചിന്താമണി ഛത്തീസ്ഗഢ് സ്വദേശിയും വികാസ് സിങ് ബിഹാർ സ്വദേശിയുമാണ്. വ്യക്തിപരമായ പ്രശ്‌നങ്ങളെ തുടർന്നാണ് ജവാന്മാരുടെ ആത്മഹത്യയെന്ന് ശ്രീഹരിക്കോട്ട പോലീസ് പറഞ്ഞു.

മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്നുള്ള പീഡനം മൂലമാണ് ജവാന്മാരുടെ ആത്മഹത്യയെന്ന ആരോപണമുണ്ട്

എന്നാൽ, മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്നുള്ള പീഡനം മൂലമാണ് ജവാന്മാരുടെ ആത്മഹത്യയെന്ന ആരോപണം ഉയരുന്നുണ്ട്. സംഭവത്തില്‍ ലോക്കൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് ഉദ്യോഗസ്ഥരും വിഷയം അന്വേഷിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.

logo
The Fourth
www.thefourthnews.in