പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിക്കുന്നു; പെണ്‍കുട്ടികളെ സ്വയം പ്രതിരോധം പഠിപ്പിക്കാന്‍ യുപി

സ്വാതന്ത്ര സമര സേനാനിയായ റാണി ലക്ഷ്മി ഭായിയുടെ സ്മരണാര്‍ഥം റാണി ലക്ഷ്മി ഭായ് ട്രയിനിംങ് എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്
Updated on
1 min read

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ആക്രമിക്കപ്പെടുന്ന സംസ്ഥാനമെന്ന് കണക്കുകള്‍ ചൂണ്ടിക്കാട്ടുന്ന ഉത്തര്‍പ്രദേശില്‍ വനിതകളെ സ്വയം പര്യാപ്തരാക്കാര്‍ സര്‍ക്കാര്‍ പദ്ധതി. അനിഷ്ഠ സംഭവങ്ങളെ പ്രതിരോധിക്കാന്‍ പെണ്‍കുട്ടികളെ പ്രാപ്തമാക്കുന്ന പുതിയ പദ്ധതി പാഠ ഭാഗമാക്കാനാണ് യുപി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സ്വാതന്ത്ര സമര സേനാനിയായ റാണി ലക്ഷ്മി ഭായിയുടെ സ്മരണാര്‍ഥം റാണി ലക്ഷ്മി ഭായ് ട്രയിനിംങ് എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. സംസ്ഥാനത്തെ 450,000 സ്കൂളുകളിലാണ് പുതിയ പദ്ധതി നടപ്പാക്കുക.

2021ല്‍ ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് എതിരെ നടന്ന അതിക്രമങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത 31,677 കേസുകളില്‍ 2845 കേസുകളും ഉത്തര്‍ പ്രദേശിലാണ്.

പുതിയ പദ്ധതി പ്രകാരം സംസ്ഥാനത്തെ രണ്ട് ലക്ഷം പെണ്‍കുട്ടികളാണ് സ്വയം പ്രതിരോധം മുറകള്‍ അഭ്യസിക്കുക. ആറ് ദിവസങ്ങളിലായി നടത്തുന്ന പരിപാടിയില്‍ പൂവാലശല്യം, സൈബര്‍ ആക്രമണങ്ങള്‍, ആസിഡ് ആക്രമണങ്ങള്‍ എന്നിവയെ കുറിച്ചും ബോധവത്കരണവും നടത്തും. പ്രവൃത്തി ദിനങ്ങളില്‍ ഒരു മണിക്കൂര്‍ പെണ്‍കുട്ടികള്‍ക്ക് പരിശീലനം നല്‍കുക. സ്‌കൂളിലെ ഫിസിക്കല്‍ എജ്യൂക്കേഷന്‍ അധ്യാപകനായിരിക്കും പരിശീലനത്തിന് നേതൃത്വം നല്‍കുക. ശാരീരികമായി എങ്ങനെ ആക്രമികളെ നേരിടാമെന്ന് പഠിപ്പിക്കുന്നതിനോടൊപ്പം യോഗ പരിശീലനവും വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കും.

നിയമ വിദഗ്ദര്‍, വനിത-ശിശു സംരക്ഷണ സംഘടനകള്‍, യുപി പോലീസ്, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍, UNICEF എന്നിവയില്‍ നിന്നുള്ള വിദഗ്ധരേയും ഉള്‍പ്പെടുത്തികൊണ്ടാണ് പുതിയ പദ്ധതിക്ക് യോഗി ആദിത്യ നാഥിന്റെ സര്‍ക്കാര്‍ തുടക്കമിടുന്നത്. സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയാന്‍ സജ്ജമാക്കിയ ഹെല്‍പ്പ് ലൈന്‍ സേവനങ്ങള്‍, സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും സര്‍ക്കാര്‍ അനുവദിച്ച സുരക്ഷാ പദ്ധതികള്‍ എന്നിവയെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്നതു കൂടി ഈ പദ്ധതിയുടെ ഭാഗമാണ് .

2021ല്‍ ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരെ നടന്ന അതിക്രമങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത 31,677 കേസുകളില്‍ 2845 കേസുകളും ഉത്തര്‍ പ്രദേശിലാണ്.

logo
The Fourth
www.thefourthnews.in