നടിയെ ആക്രമിച്ച കേസ്: സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വിസ്താരം തിരുവനന്തപുരത്ത്

നടിയെ ആക്രമിച്ച കേസ്: സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വിസ്താരം തിരുവനന്തപുരത്ത്

ബാലചന്ദ്രകുമാര്‍ ചികിത്സയിലാണെന്നും കൊച്ചിയിലേക്ക് യാത്ര ചെയ്യാന്‍ ബുദ്ധിമുട്ട് ഉണ്ടെന്നും പ്രോസിക്യൂഷന്‍ കഴിഞ്ഞദിവസം കോടതിയെ അറിയിച്ചിരുന്നു.
Updated on
1 min read

നടന്‍ ദിലീപ് പ്രതിയായ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ സാക്ഷിയായ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വിസ്താരം അടുത്തയാഴ്ച തിരുവനന്തപുരത്ത് നടത്തും. ബാലചന്ദ്രകുമാര്‍ ചികിത്സയിലാണെന്നും കൊച്ചിയിലേക്ക് യാത്ര ചെയ്യാന്‍ ബുദ്ധിമുട്ട് ഉണ്ടെന്നും പ്രോസിക്യൂഷന്‍ കഴിഞ്ഞദിവസം കോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിസ്താരം തിരുവനന്തപുരത്തേക്ക് മാറ്റിയത്. ഈ മാസം 7 മുതല്‍ 10 വരെയാകും ഇദ്ദേഹത്തെ വിസ്തരിക്കുക.

ഈ മാസം 7 മുതല്‍ 10 വരെയാകും ബാലചന്ദ്രകുമാറിനെ വിസ്തരിക്കുക.

നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപെടുത്തലിന്റെ അടിസ്ഥാനത്തില്‍ കേസില്‍ തുടരന്വേഷണം നടത്തിയിരുന്നു. നടിയെ ആക്രമിച്ചകേസിലെ ഗൂഡാലോചന സംബന്ധിച്ചും കേസ് അട്ടിമറിക്കാന്‍ ദിലീപ് നടത്തിയ നീക്കങ്ങള്‍ സംബന്ധിച്ചും പ്രോസിക്യൂഷന്റെ പ്രധാന സാക്ഷിയാണ് ബാലചന്ദ്രകുമാര്‍.

നടിയെ ആക്രമിച്ചകേസിലെ ഗൂഡാലോചന സംബന്ധിച്ചും കേസ് അട്ടിമറിക്കാന്‍ ദിലീപ് നടത്തിയ നീക്കങ്ങള്‍ സംബന്ധിച്ചും പ്രോസിക്യൂഷന്റെ പ്രധാന സാക്ഷിയാണ് ബാലചന്ദ്രകുമാര്‍.

അതേസമയം, കേസില്‍ രണ്ടാംഘട്ട വിചാരണ പുരോഗമിക്കുകയാണ്. നടി മഞ്ജു വാര്യര്‍ ഉള്‍പ്പെടെയുള്ള സാക്ഷികളുടെ വിസ്താരമാണ് ഇനി നടക്കാനുള്ളത്. ഇതിനിടെ കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ എത്ര സമയം വേണമെന്ന് വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈകോടതി രജിസ്ട്രിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി നല്‍കിയ ജാമ്യ ഹര്‍ജിയിലാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ ഇക്കാര്യം ആരാഞ്ഞത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീം കോടതി നല്‍കിയ സമയം ജനുവരി 31ന് അവസാനിച്ചിരുന്നു.

logo
The Fourth
www.thefourthnews.in