ആലുവ പീഡനം: പ്രതി മലയാളിയെന്ന് പോലീസ്, സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു

പ്രതിയെ തിരിച്ചറിഞ്ഞെന്നും ഉടൻ അറസ്റ്റുണ്ടാകുമെന്നും ആലുവ റൂറൽ എസ് പി

ആലുവയിൽ ഉറങ്ങിക്കിടന്ന ഒൻപത് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി മലയാളിയെന്ന് പോലീസ്. പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഇതരസംസ്ഥാന തൊഴിലാളിയാണ് പ്രതിയെന്ന് ആദ്യം പ്രചരിച്ചിരുന്നു. ഇതിന് പ്രതിയെ തിരിച്ചറിഞ്ഞെന്നും ഉടൻ അറസ്റ്റുണ്ടാകുമെന്നും ആലുവ റൂറൽ എസ് പി വിവേക് കുമാർ വ്യക്തമാക്കി.

ആലുവ ചാത്തൻപുറത്ത് ഇതര സംസ്ഥാന തൊഴിലാളികളുടെ മകളാണ് പീഡനത്തിനിരയായത്. സ്വകാര്യഭാഗങ്ങളിൽ പരുക്കേറ്റ കുട്ടിയെ കളമശേരി മെഡിക്കൽകോളേജിലേക്ക് മാറ്റി. കുട്ടി അപകടനില തരണം ചെയ്തു.

പുലർച്ചെ രണ്ടുമണിയോടെ സമീപവാസിയാണ് ഒരാൾ കുട്ടിയുമായി പോകുന്നത് കണ്ടത്. കുട്ടിയുടെ കരച്ചിലും കേട്ടു. സംശയം തോന്നിയതോടെ അയൽക്കാരെ വിവരം അറിയിച്ചു. ഇവർ ചേർന്ന് ആദ്യം തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. മടങ്ങുമ്പോഴാണ് നിലവിളിച്ചുകൊണ്ട് കുട്ടി വരുന്നത് കണ്ടത്. നാട്ടുകാർ കുട്ടിയെ വീട്ടിലെത്തിക്കുകയും പോലീസിനെ വിവരമറിയിക്കുകയും ചെയ്യുകയായിരുന്നു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in