ഷിരൂരിൽ അർജുന്റെ ലോറി കണ്ടെത്തി; ക്യാബിനുള്ളിൽ ഉണ്ടായിരുന്ന മൃതദേഹം പുറത്തെടുത്തു

ഷിരൂരിൽ അർജുന്റെ ലോറി കണ്ടെത്തി; ക്യാബിനുള്ളിൽ ഉണ്ടായിരുന്ന മൃതദേഹം പുറത്തെടുത്തു

ജൂലൈ പതിനാറാം തീയതിയായിരുന്നു ദേശീയപാത 66-ല്‍ ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായത്
Updated on
1 min read

ഷിരൂരിൽ ഉരുൾപൊട്ടലിൽ പെട്ട അർജുന്റെ ലോറി കണ്ടെത്തി. 71 ദിവസങ്ങൾക്ക് ശേഷമാണ് ലോറി വെള്ളത്തിനിടയിൽനിന്ന് കണ്ടെത്തുന്നത്. ലോറിയുടെ മുൻഭാഗം അടങ്ങിയ ക്യാബിനാണ് വെള്ളത്തിനടിയിൽനിന്ന് ലഭിച്ചത്. ലോറി തന്റേതാണെന്ന് ഉടമ മനാഫും സ്ഥിരീകരിച്ചിട്ടുണ്ട്. ക്യാബിനുള്ളിൽ കണ്ടെത്തിയ മൃതദേഹം പുറത്തെടുത്തിട്ടുണ്ട്.

ഷിരൂരിൽ അർജുന്റെ ലോറി കണ്ടെത്തി; ക്യാബിനുള്ളിൽ ഉണ്ടായിരുന്ന മൃതദേഹം പുറത്തെടുത്തു
എഡിജിപി അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടതെന്തിന്? ഒടുവിൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ, ഉത്തരവിറങ്ങി

ജൂലൈ പതിനാറാം തീയതിയായിരുന്നു ദേശീയപാത 66-ല്‍ ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായത്. ചായക്കടയുടെ മുന്നില്‍നിന്നവരും സമീപം പാര്‍ക്ക് ചെയ്ത വാഹനങ്ങളുമാണ് മണ്ണിനടിയില്‍ അകപ്പെട്ടത്. ചായക്കട ഉടമയും കുടുംബവും ഉള്‍പ്പടെ ഏഴുപേര്‍ അപകടത്തില്‍ മരിച്ചിരുന്നു. കാര്‍വാര്‍ - കുംട്ട റൂട്ടില്‍ നാലുവരിപ്പാത വികസിപ്പിക്കാനുള്ള പണികള്‍ നടക്കുന്ന ഭാഗത്താണ് മണ്ണിടിച്ചിലുണ്ടായത്. പാതയുടെ ഒരുവശം കുന്നും മറുവശം ഗംഗാവല്ലി നദിയുമാണ്. അപകടസമയത്ത് ഇവിടെ നിര്‍ത്തിയിട്ട ഇന്ധന ടാങ്കര്‍ ഉള്‍പ്പടെ നാല് ലോറികള്‍ ഗാംഗാവല്ലി നദിയിലേക്കു തെറിച്ചുവീണു ഒഴുകിയിരുന്നു. അപകടത്തിന്റെ വാര്‍ത്തകള്‍ കേട്ടതിന് പിന്നാലെ ജിപിഎസ് പരിശോധിച്ചപ്പോഴാണ് മരം കയറ്റി വരികയായിരുന്ന അര്‍ജുന്റെ ലോറിയും മണ്ണിനടിയിലാണെന്ന വിവരം കുടുബം അറിഞ്ഞത്.

logo
The Fourth
www.thefourthnews.in