മൂന്ന് ദിവസത്തിന് ശേഷം നിയമസഭ ഇന്ന് വീണ്ടും ചേരും; മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനെ കണ്ടേക്കും

മൂന്ന് ദിവസത്തിന് ശേഷം നിയമസഭ ഇന്ന് വീണ്ടും ചേരും; മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനെ കണ്ടേക്കും

അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കാനുള്ള അനുമതി നൽകാമെന്ന ഉറപ്പ് ലഭിച്ചാൽ മാത്രം വിട്ടുവീഴ്ച ചെയ്താൽ മതിയെന്ന നിലപാടിലാണ് പ്രതിപക്ഷം
Updated on
1 min read

തുടർച്ചയായ മൂന്ന് ദിവസം തടസപ്പെട്ട നിയമസഭാ സമ്മേളനം ഇന്ന് വീണ്ടും ചേരും. സഭയുടെ സുഗമമായ നടത്തിപ്പിന് സഹകരണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവ് വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്താനുള്ള സാധ്യതയുണ്ട്. പാർലമെന്ററികാര്യ മന്ത്രി കെ രാധാകൃഷ്ണനാണ് ചർച്ചകൾക്ക് മുൻകൈ എടുത്തിരിക്കുന്നത്.

സഭാ സമ്മേളനം ആരംഭിക്കുന്നതിന് മുൻപ് പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കിൽ കഴിഞ്ഞ ദിവസത്തെ പോലെ ചോദ്യോത്തര വേളയിൽ തന്നെ പ്രതിഷേധം ആരംഭിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം

മൂന്ന് ദിവസത്തിന് ശേഷം നിയമസഭ ഇന്ന് വീണ്ടും ചേരും; മുഖ്യമന്ത്രി പ്രതിപക്ഷ നേതാവിനെ കണ്ടേക്കും
സഭാ സ്തംഭനത്തില്‍ സമവായ നീക്കവുമായി സർക്കാർ; പ്രതിപക്ഷ നേതാവുമായി കൂടിക്കാഴ്ച നടത്തി മന്ത്രി കെ രാധാകൃഷ്ണന്‍

അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കാനുള്ള അനുമതി നൽകാമെന്ന ഉറപ്പ് ലഭിച്ചാൽ മാത്രം വിട്ടുവീഴ്ച ചെയ്താൽ മതിയെന്ന നിലപാടിലാണ് പ്രതിപക്ഷം. അക്കാര്യത്തിൽ ഭരണപക്ഷത്തിന്റെ ഭാഗത്ത് നിന്ന് വിട്ടുവീഴ്ചകൾ ഉണ്ടാകുമെന്നാണ് സൂചനകൾ.

തിരുവനന്തപുരം ലോ കോളേജിൽ അധ്യാപകർക്ക് നേരെ എസ്എഫ്ഐ പ്രവർത്തകർ നടത്തിയ അതിക്രമം ഇന്ന് അടിയന്തര പ്രമേയമായി കൊണ്ടുവരാനാണ് പ്രതിപക്ഷത്തിന്റെ ആലോചന. കോവളം എംഎൽഎ എം വിൻസെന്റ് ആണ് നോട്ടീസ് നൽകുക. സഭാ സമ്മേളനം ആരംഭിക്കുന്നതിന് മുൻപ് പ്രശ്നപരിഹാരം ഉണ്ടായില്ലെങ്കിൽ കഴിഞ്ഞ ദിവസത്തെ പോലെ ചോദ്യോത്തര വേളയിൽ തന്നെ പ്രതിഷേധം ആരംഭിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

logo
The Fourth
www.thefourthnews.in