കത്ത് വിവാദം: മേയറുടെ വാഹനത്തിൽ കരിങ്കൊടി, പോലീസിന് നേരെ കല്ലേറ്; സംഘര്‍ഷം

കത്ത് വിവാദം: മേയറുടെ വാഹനത്തിൽ കരിങ്കൊടി, പോലീസിന് നേരെ കല്ലേറ്; സംഘര്‍ഷം

പോലീസ് സംരക്ഷണയിലാണ് മേയർ കോർപ്പറേഷനിൽ എത്തിയത്
Updated on
1 min read

തിരുവനന്തപുരം നഗരസഭയിൽ മേയർ ആര്യ രാജേന്ദ്രനെതിരെ പ്രതിപക്ഷം നടത്തുന്ന സമരത്തില്‍ സംഘർഷം. മേയറുടെ വാഹനത്തിൽ കരിങ്കൊടികെട്ടിയും പോലീസിന് നേരെ കല്ലെറിഞ്ഞുമാണ് പ്രതിപക്ഷം രംഗത്തെത്തിയത്. കോൺഗ്രസ്, ബിജെപി കൗൺസിലർമാരാണ് മേയറുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം കടുപ്പിച്ചത്. പ്രതിഷേധം ആറാം ദിവസമെത്തുമ്പോള്‍ പോലീസും സമരക്കാരും തമ്മിൽ വാക്കുതർക്കവുമുണ്ടായി. ഇതിനിടയിൽ പോലീസ് സംരക്ഷണത്തിലാണ് മേയർ കോർപ്പറേഷനിൽ എത്തിയത്.

കത്ത് വിവാദം: മേയറുടെ വാഹനത്തിൽ കരിങ്കൊടി, പോലീസിന് നേരെ കല്ലേറ്; സംഘര്‍ഷം
'മേയറുടെ കത്തിനെക്കുറിച്ച് അറിയില്ല'- ക്രൈംബ്രാഞ്ചിനും വിജിലൻസിനും മുൻപാകെ ഡി ആർ അനിലിന്റെ മൊഴി

കത്ത് വിവാദത്തിൽ കേസെടുത്ത് അന്വേഷണം വേണമെന്നാണ് ക്രൈംബ്രാഞ്ച് ഡിജിപിയോട് ശുപാര്‍ശ ചെയ്തിരിക്കുന്നത്. കത്തിന്റെ ഒറിജിനൽ കോപ്പി ഇതുവരെ കണ്ടെത്തിട്ടില്ല. സ്ക്രീൻഷോട്ട് മാത്രമാണ് പ്രചരിച്ചത്. അതിനാൽ കത്ത് കണ്ടെത്തണമെങ്കിൽ കേസെടുക്കണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. അതേസമയം, വിജിലൻസ് അന്വേഷണം പുരോഗമിക്കുകയാണ്. ഇന്ന് കോര്‍പ്പറേഷൻ ഉദ്യോഗസ്ഥർ ഉൾപ്പെടെ കൂടുതൽ പേരുടെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തും. നാളെയോ മറ്റന്നാളോ പ്രാഥമിക റിപ്പോര്‍ട്ട് വിജിലൻസ് ഡയറക്ടർക്ക് സമര്‍പ്പിച്ചേക്കും.

കത്ത് വിവാദം: മേയറുടെ വാഹനത്തിൽ കരിങ്കൊടി, പോലീസിന് നേരെ കല്ലേറ്; സംഘര്‍ഷം
കത്ത് വിവാദം: മേയറുടെ രാജി വേണ്ട; അന്വേഷണം കഴിയും വരെ കാത്തിരിക്കാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ്

അതേസമയം, മേയറുടെ കത്തിനെക്കുറിച്ച് അറിയില്ലെന്ന് കൗൺസിലർ ഡി ആർ അനിൽ ക്രൈം ബ്രാഞ്ചിനും വിജിലൻസിനും മൊഴി നൽകി. കുടുംബശ്രീ പ്രവർത്തകരെ നിയമിക്കാൻ ഒരു കത്ത് തയ്യാറാക്കിയിരുന്നു. പബ്ലിസിറ്റിക്ക് വേണ്ടി ഓഫിസിൽ തയ്യാറാക്കിയ കത്ത് പുറത്തായതെങ്ങനെയെന്ന് അറിയില്ലെന്നും അനിൽ പറഞ്ഞു.

കത്ത് വിവാദം: മേയറുടെ വാഹനത്തിൽ കരിങ്കൊടി, പോലീസിന് നേരെ കല്ലേറ്; സംഘര്‍ഷം
'കത്ത് തയ്യാറാക്കിയിട്ടില്ല, മാധ്യമങ്ങളിലൂടെ മാത്രമാണ് അത് കണ്ടത്': നഗരസഭാ ജീവനക്കാരുടെ മൊഴി

മേയറുടെ ഔദ്യോഗിക ലെറ്റര്‍പാഡില്‍ ഈ മാസം ഒന്നിന് അയച്ച കത്ത് ചില പാര്‍ട്ടി നേതാക്കളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി പുറത്തായതോടെയാണ് വിവാദങ്ങൾക്ക് തുടക്കം. 'സഖാവേ' എന്ന് അഭിസംബോധന ചെയ്തുള്ള കത്തില്‍ ഒഴിവുകളുടെ വിശദവിവരം നല്‍കിയശേഷം ഇതിലേക്ക് ഉദ്യോഗാര്‍ഥികളുടെ മുന്‍ഗണനാ പട്ടിക നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു. അപേക്ഷിക്കേണ്ടതെങ്ങനെ, അവസാന തീയതി എന്നിവയും മേയര്‍ ഒപ്പിട്ട കത്തിലുണ്ട്. ഇതോടെ പ്രധാന തസ്തികകള്‍ മുതല്‍ താല്‍ക്കാലിക ഒഴിവുകളില്‍ വരെ സിപിഎം ഇഷ്ടക്കാരെ കുത്തിനിറയ്ക്കുകയാണെന്ന ആക്ഷേപം ഉയരുകയും ഇതിനെചൊല്ലി പ്രതിപക്ഷം രംഗത്തെത്തുകയുമായിരുന്നു.

logo
The Fourth
www.thefourthnews.in