കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് ബിജെപി പിന്തുണ; കിടങ്ങൂരില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായി, രാജിവയ്ക്കാന്‍ യുഡിഎഫ് നിർദേശം

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് ബിജെപി പിന്തുണ; കിടങ്ങൂരില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായി, രാജിവയ്ക്കാന്‍ യുഡിഎഫ് നിർദേശം

ഇടതുമുന്നണിയിലെ ഇ എം ബിനുവിനെ ഏഴിനെതിരെ എട്ട് വോട്ടിനാണ് തോമസ് മാളിയേക്കൽ തോൽപ്പിച്ചത്
Updated on
1 min read

കോട്ടയം കിടങ്ങൂര്‍ പഞ്ചായത്തില്‍ ബിജെപി പിന്തുണയിൽ യുഡിഎഫ് ഭരണം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ പ്രസിഡന്റ് സ്ഥാനാർഥിക്ക് ബിജെപി അംഗങ്ങൾ വോട്ടു ചെയ്തു. ജോസഫ് ഗ്രൂപ്പിലെ തോമസ് മാളിയേക്കലാണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ഇടതുമുന്നണിയിലെ ഇ എം ബിനുവിനെ ഏഴിനെതിരെ എട്ട് വോട്ടിനാണ് തോമസ് മാളിയേക്കൽ തോൽപ്പിച്ചത്.

13 അംഗ പഞ്ചായത്തിൽ ഏഴ് അംഗങ്ങളായിരുന്നു ഇടതു മുന്നണിക്ക് ഉണ്ടായിരുന്നത്. ഇടതു മുന്നണിയിലെ ധാരണ പ്രകാരം മാണി ഗ്രൂപ്പുകാരനായ പ്രസിഡന്റ് രാജിവച്ച ഒഴിവിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. മൂന്ന് അംഗങ്ങൾ മാത്രമുള്ള യുഡിഎഫിനെ അഞ്ച് അംഗങ്ങളുള്ള ബിജെപി പിന്തുണയ്ക്കുകയായിരുന്നു. ബിജെപിക്ക് അഞ്ച് അംഗങ്ങളും യുഡിഎഫിന് മുന്നും കേരള കോണ്‍ഗ്രസ് (എം) ന് നാല്, സിപിഎം മൂന്ന് എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷി നില.

അതേസമയം, പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രചരണം നടക്കുന്നതിനിടെ കോട്ടയത്തെ ചൂടുള്ള ചര്‍ച്ചാവിഷയമായി മാറുകയാണ് കിടങ്ങൂരിലെ ബിജെപി- യുഡിഎഫ് സഖ്യം. കിടങ്ങൂര്‍ പഞ്ചായത്തിയെ വിഷയം അറിഞ്ഞിട്ടില്ലെന്ന് യുഡിഎഫ് കണ്‍വീനന്‍ എംഎം ഹസന്‍ പ്രതികരിച്ചു. എന്നാല്‍ ബിജെപിയുമായി ചേര്‍ന്നുള്ള ഒരു സഖ്യവും അംഗീകരിക്കില്ലെന്നും എംഎം ഹസന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ബിജെപി യുഡിഎഫ് ധാരണയാണ് കിടങ്ങൂരില്‍ കണ്ടെതെന്നാണ് ഇടത് മുന്നണിയില്‍ നിന്നും ഉയരുന്ന പ്രതികരണം.

അതിനിടെ, ചങ്ങനാശ്ശേരി നഗരസഭാ ഭരണം എല്‍ഡിഎഫ് പിടിച്ചു. രണ്ട് കോണ്‍ഗ്രസ് അംഗങ്ങളുടെ പിന്തുണയോടെയാണ് ചങ്ങനാശ്ശേരിയിലെ ഭരണം പിടിച്ചത്. വോട്ടെടുപ്പില്‍ എല്‍ഡിഎഫിന് 19 വോട്ടും യുഡിഎഫിന് 14 വോട്ടും ലഭിച്ചു. ഒരംഗത്തിന്റെ വോട്ട് അസാധുവായി.

logo
The Fourth
www.thefourthnews.in