മാമി തിരോധാന കേസ്:  അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നിലമ്പൂർ എം എൽ എ പി വി അൻവറായിരുന്നു മാമിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പോലീസിലെ ഉന്നതർക്ക് പങ്കുണ്ടെന്ന തരത്തിൽ ആരോപണം ഉന്നയിച്ചിരുന്നു
Published on

റിയൽ എസ്റ്റേറ്റ് വ്യാപാരിയായിരുന്ന മുഹമ്മദ് ആട്ടൂർ എന്ന മാമിയെ കാണാതായ സംഭവം അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘം. ശനിയാഴ്ച രാവിലെ കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയതിന് പിന്നാലെയാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്. ക്രൈംബ്രാഞ്ച് കോഴിക്കോട് റേഞ്ച് ഐജി പി പ്രകാശിനാണ് അന്വേഷണസംഘത്തിന്റെ മേൽനോട്ട ചുമതല. നിലമ്പൂർ എം എൽ എ പി വി അൻവറായിരുന്നു മാമിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പോലീസിലെ ഉന്നതർക്ക് പങ്കുണ്ടെന്ന തരത്തിൽ ആരോപണം ഉന്നയിച്ചിരുന്നു.

കേസ് സി ബി ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് മാമിയുടെ കുടുംബം ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതിനിടെയാണ് സംസ്ഥാന പൊലീസ് മേധാവി കേസ് ക്രൈം ബ്രാഞ്ചിനെ ഏൽപ്പിക്കാൻ ഉത്തരവിരിക്കിയത്. തിരോധാനക്കേസ് അന്വേഷണ സംഘത്തലവനായ മലപ്പുറം എസ്പി എസ്.ശശിധരന്റെ ശുപാർശ കൂടി ലഭിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു നടപടി. നടക്കാവ് പോലീസിനായിരുന്നു കേസിന്റെ അന്വേഷണ ചുമതല ഉണ്ടായിരുന്നത്.

മാമി തിരോധാന കേസ്:  അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം
ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

കോഴിക്കോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പ്രേമൻ യു ആണ് പ്രത്യേക സംഘത്തിലെ അന്വേഷണ ഉദ്യോഗസ്ഥൻ. കോഴിക്കോട്, വയനാട് ക്രൈംബ്രാഞ്ച് യൂണിറ്റുകളിലെ ഡിറ്റക്ടീവ് ഇൻസ്പെക്ടർമാരായ ഷാരോൺ സി എസ്, രതീഷ് കുമാർ ആർ, അഭിലാഷ് പി, സിബി തോമസ് എന്നിവരെക്കൂടാതെ കോഴിക്കോട് ക്രൈംബ്രാഞ്ച് എസ് പി യും സംഘത്തിലുണ്ട്. ക്രൈം ബ്രാഞ്ച് എഡിജിപി എച്ച് വെങ്കടേഷാണ് സംഘം രൂപീകരിച്ചത്.

കേസിൽ ഒരുവർഷം അന്വേഷണം നടത്തിയിട്ടും പോലീസിന് യാതൊരു തുമ്പും കണ്ടെത്താൻ സാധിച്ചിരുന്നില്ല. മുൻപുതന്നെ മാമിയുടെ തിരോധാനം സിബിഐയെയോ ക്രൈംബ്രാഞ്ചിനെയോ ഏൽപ്പിക്കണമെന്ന് മാമിയുടെ കുടുംബം മുഖ്യമന്ത്രിയെ കണ്ട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ എഡിജിപി എം ആർ അജിത്കുമാർ നിയോഗിച്ച സംഘമായിരുന്നു അന്വേഷണം ഏറ്റെടുത്തത്. എന്നാൽ, മാമിയുടെ തിരോധാനത്തിൽ അജിത്കുമാറിന് പങ്കുണ്ടെന്ന ആരോപണം പി വി അൻവർ ഉന്നയിച്ചതോടെയാണ് കേസിൽ വീണ്ടും വഴിത്തിരിവാകുന്നത്.

logo
The Fourth
www.thefourthnews.in