വയനാടിന്റെ അതിജീവനത്തിന് ഡി സി ബുക്സും എഴുത്തുകാരും

വയനാടിന്റെ അതിജീവനത്തിന് ഡി സി ബുക്സും എഴുത്തുകാരും

ആദ്യ ഗഡുവായി പത്തു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തു
Updated on
1 min read

ഉരുൾപൊട്ടൽ നടന്ന വയനാട്ടിലെ മുണ്ടകൈയിലും ചൂരൽമലയിലും ദുരിതാശ്വാസപ്രവർത്തനങ്ങൾ നടത്തുന്നതിന് സംഭവനയുമായി ഡിസി ബുക്‌സും എഴുത്തുകാരും. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യഗഡുവായി പത്തുലക്ഷം രൂപ കൈമാറി. കോട്ടയം ജില്ലാ കലക്ടറാണ് തുക ഏറ്റുവാങ്ങിയത്.

അതിജീവിതർക്കായി സർക്കാർ ഒരുക്കുന്ന ടൗൺഷിപ്പിൽ നിർമിക്കുന്ന വായനശാലകളിലേക്ക് കുട്ടികളുടെ മാനസിക ഉല്ലാസത്തിന് സഹായിക്കുന്ന പുസ്തകങ്ങൾ സൗജന്യമായി നൽകാനുള്ള സന്നദ്ധത ഡിസി ബുക്സ് മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തു.

തുക കൈമാറുമ്പോൾ എഴുത്തുകാരനായ മനോജ് കുറൂര്‍, ഡി സി ബുക്സിന്റെ പ്രതിനിധികളായ ഏ വി ശ്രീകുമാര്‍, എം സി രാജന്‍, ആര്‍ രാംദാസ്‌, കെ ആര്‍. രാജ് മോഹന്‍, ജോജി, ഫാത്തിമ താജുദ്ദീന്‍, അനുരാധ, ആഷാ അരവിന്ദ് എന്നിവര്‍ സന്നിഹിതരായിരുന്നു.

വയനാടിന്റെ അതിജീവനത്തിന് ഡി സി ബുക്സും എഴുത്തുകാരും
വയനാട് ദുരന്തം: ഉറ്റവർക്കായി ഒൻപതാം നാളും തിരച്ചില്‍; കണ്ടെത്താനുള്ളത് 152 പേരെ, വകുപ്പ് മേധാവികളും ഉള്‍പ്പെട്ട സംഘം ഇന്നിറങ്ങും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായപ്രവാഹമാണിപ്പോൾ. സിനിമാക്കാരും വ്യവസായികളുമുൾപ്പെടെ എല്ലാ മേഖലയിൽ നിന്നുമുള്ള ആളുകൾ തങ്ങളുടെ വരുമാനത്തിന്റെ ഒരുപങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റി വയ്ക്കുകയാണ്. നടൻ മോഹൻലാൽ മൂന്നു കോടി രൂപയുടെ സഹായമാണ് സ്ഥലം സന്ദർശിച്ചതിനെത്തുടർന്ന് പ്രഖ്യാപിച്ചത്.

രക്ഷാപ്രവർത്തനം ഇപ്പോഴും അവസാനിച്ചിട്ടില്ലാത്ത വയനാട്ടിൽ മരണസംഖ്യ ഉയർന്നുകൊണ്ടിരിക്കുകയാണ്. കാണാതായ മുഴുവൻ ആളുകളെയും ഇതുവരെയും കണ്ടെത്താൻ സാധിച്ചിട്ടില്ല. ദുരന്തത്തെ അതിജീവിച്ച മുഴുവൻ ആളുകളും ഇപ്പോൾ ദുരിതാശ്വാസ ക്യാമ്പുകളിലാണ് കഴിയുന്നത്. കാണാതായവർക്കുവേണ്ടിയുള്ള തിരച്ചിൽ ഏകദേശം പൂർത്തിയാകുന്നതോടെ പുനരധിവാസത്തിലേക്ക് സർക്കാർ കടക്കേണ്ടതുണ്ട്. അതുമായി ബന്ധപ്പെട്ട ആസൂത്രണങ്ങൾ അണിയറയിൽ നടന്നുകൊണ്ടിരിക്കുന്നു. അതിജീവിതരായ ജനങ്ങൾക്കായി ടൗൺഷിപ്പ് തന്നെ നിർമിക്കാനാണ് സർക്കാർ ആലോചിക്കുന്നത്.

logo
The Fourth
www.thefourthnews.in