നിപ: എട്ട് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, രണ്ട് പേര്‍കൂടി പുതിയതായി ചികിത്സ തേടി

നിപ: എട്ട് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, രണ്ട് പേര്‍കൂടി പുതിയതായി ചികിത്സ തേടി

മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളവരുടെ എണ്ണം ആകെ 8 ആയി
Updated on
1 min read

മലപ്പുറത്ത് റിപ്പോര്‍ട്ട് ചെയ്ത നിപ വൈറസ് ബാധയില്‍ ആശങ്ക അകലുന്നു. സമ്പര്‍ക്കപ്പട്ടികയിലെ എട്ട് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉണ്ടായിരുന്ന 66 പേരുടെ സാമ്പിളുകളാണ് നെഗറ്റീവായത്. നിലവില്‍ 472 പേരാണ് നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളത്. അതില്‍ 220 പേര്‍ ഇപ്പോഴും ഹൈറിസ്‌ക് വിഭാഗത്തിലുണ്ടെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മലപ്പുറം കളക്ടറേറ്റില്‍ വൈകുന്നേരം ചേര്‍ന്ന നിപ അവലോകന യോഗത്തില്‍ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി പങ്കെടുത്തു.

നിപ: എട്ട് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, രണ്ട് പേര്‍കൂടി പുതിയതായി ചികിത്സ തേടി
വാഴക്കൂമ്പും സുരക്ഷിതമല്ല; വവ്വാലുകളില്‍നിന്ന് നിപ വൈറസ് മനുഷ്യരിലേക്ക് എത്തുന്ന സാഹചര്യങ്ങള്‍ എങ്ങനെ ഒഴിവാക്കാം?

അതിനിടെ, രോഗ ബാധയുടെ പശ്ചാത്തലത്തില്‍ പുതുതായി 2 പേര്‍ കൂടി ചികിത്സതേടി. ഇതോടെ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളേജുകളിലായി ചികിത്സയിലുള്ളവരുടെ എണ്ണം ആകെ 8 ആയി. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവര്‍ത്തകരുടെ ഭവന സന്ദര്‍ശനം പൂര്‍ത്തിയാക്കി. ഇന്ന് 1,477 വീടുകളില്‍ സന്ദര്‍ശനം നടത്തി. ആകെ 27,908 വീടുകളിലാണ് ഇതുവരെ സന്ദര്‍ശനം നടത്തിയത്. ഇന്ന് 227 പേര്‍ക്ക് മാനസിക ആരോഗ്യ സേവനങ്ങള്‍ നല്‍കി.

സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണം. 21 ദിവസമാണ് ഐസോലേഷന്‍. ഡിസ്ചാര്‍ജ് ആയവരും ഐസോലേഷന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.

logo
The Fourth
www.thefourthnews.in