സ്റ്റിക്കറോ, സ്ലിപ്പോ ഇല്ലാത്ത ഭക്ഷണ പാഴ്സലുകൾക്ക് നിരോധനം; ഉത്തരവിറക്കി ആരോഗ്യ വകുപ്പ്

സ്റ്റിക്കറോ, സ്ലിപ്പോ ഇല്ലാത്ത ഭക്ഷണ പാഴ്സലുകൾക്ക് നിരോധനം; ഉത്തരവിറക്കി ആരോഗ്യ വകുപ്പ്

സ്ലിപ്പിലോ സ്റ്റിക്കറിലോ ഭക്ഷണം പാകം ചെയ്ത തീയതിയും സമയവും എത്ര സമയത്തിനുള്ളില്‍ കഴിക്കണം തുടങ്ങിയ കാര്യങ്ങൾ വ്യക്തമാക്കണമെന്നാണ് നിര്‍ദേശം
Updated on
1 min read

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പോട് കൂടിയ സ്ലിപ്പോ സ്റ്റിക്കറോ ഇല്ലാത്ത ഭക്ഷണപ്പൊതികള്‍ നിരോധിച്ച് ആരോഗ്യവകുപ്പിന്റെ ഉത്തരവ്. സ്ലിപ്പിലോ സ്റ്റിക്കറിലോ ഭക്ഷണം പാകം ചെയ്ത തീയതിയും സമയവും എത്ര സമയത്തിനുള്ളില്‍ കഴിക്കണം തുടങ്ങിയ കാര്യങ്ങൾ വ്യക്തമാക്കണമെന്നാണ് നിര്‍ദേശം.

സ്റ്റിക്കറോ, സ്ലിപ്പോ ഇല്ലാത്ത ഭക്ഷണ പാഴ്സലുകൾക്ക് നിരോധനം; ഉത്തരവിറക്കി ആരോഗ്യ വകുപ്പ്
ഇനി വിഷം വിളമ്പാന്‍ അനുവദിക്കില്ല; ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ നടപടികളുമായി ആരോഗ്യവകുപ്പ്

ഫുഡ്‌സേഫ്റ്റി സ്റ്റാന്റേര്‍ഡ്‌സ് റഗുലേഷന്‍സ് പ്രകാരം ഹൈ റിസ്‌ക് ഹോട്ട് ഫുഡ്‌സ് വിഭാഗത്തിലുള്ള ഭക്ഷണം പാകം ചെയ്ത് രണ്ട് മണിക്കൂറിനുള്ളില്‍ ഉപയോഗിച്ചിരിക്കണം. ഇത്തരം ഭക്ഷണം എത്തിക്കുവാന്‍ കൂടുതല്‍ സമയമെടുക്കുന്ന സ്ഥലങ്ങളില്‍ യാത്രയിലും 60 ഡിഗ്രി ഊഷ്മാവ് നിലനിര്‍ത്തേണ്ടതാണ്. ഈ ഭക്ഷണങ്ങള്‍ സാധാരണ ഊഷ്മാവില്‍ 2 മണിക്കൂറില്‍ കൂടുതല്‍ സൂക്ഷിക്കുമ്പോള്‍ ആരോഗ്യത്തിന് ഹാനികരവും മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്തതുമാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ ചില നിയന്ത്രണങ്ങള്‍ അത്യാവശ്യമാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെടുത്തതെന്നും മന്ത്രി വ്യക്തമാക്കി.

സ്റ്റിക്കറോ, സ്ലിപ്പോ ഇല്ലാത്ത ഭക്ഷണ പാഴ്സലുകൾക്ക് നിരോധനം; ഉത്തരവിറക്കി ആരോഗ്യ വകുപ്പ്
നാല് കോടി വെള്ളത്തിലായോ? സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ചെലവഴിച്ചത് നാല് കോടിയിലേറെ രൂപ

കേരളത്തില്‍ അടുത്തകാലത്തായി നിരവധി ഭക്ഷ്യവിഷബാധ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ്, ഭക്ഷ്യവകുപ്പ് നിലവിലുളള നിയമങ്ങള്‍ കര്‍ശനമാക്കുകയും പുതിയ നിയമങ്ങള്‍ കൊണ്ടുവരികയും ചെയ്യ്തത്. ഇതോടൊപ്പം സംസ്ഥാനത്ത് ലൈസന്‍സോ രജിസ്ട്രേഷനോ ഇല്ലാത്ത സ്ഥാപനങ്ങളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. ഒരിക്കല്‍ ലൈസന്‍സ് നല്‍കിക്കഴിഞ്ഞാലും നിശ്ചിത ഇടവേളകളില്‍ സ്ഥാപനങ്ങളില്‍ പരിശോധനകള്‍ നടത്തും. ഭക്ഷ്യസുരക്ഷയെ ബാധിക്കുന്ന തരത്തില്‍ എന്തെങ്കിലും കണ്ടെത്തി ലൈസന്‍സ് സസ്പെൻഡ് ചെയ്താല്‍ കമ്മീഷണറുടെ പരിശോധനയ്ക്ക് ശേഷമാകും വീണ്ടും അനുമതി നല്‍കുക.

logo
The Fourth
www.thefourthnews.in