കരിപ്പൂരില്‍ പിടികൂടിയത് 130 കോടിയുടെ സ്വർണം; ഈ വർഷം നവംബർ 30 വരെ കടത്തിയത് 253.33 കിലോ സ്വർണം

കരിപ്പൂരില്‍ പിടികൂടിയത് 130 കോടിയുടെ സ്വർണം; ഈ വർഷം നവംബർ 30 വരെ കടത്തിയത് 253.33 കിലോ സ്വർണം

എയർ കസ്റ്റംസ് സ്വർണം പിടികൂടുന്നത് വർധിച്ചിട്ടും സ്വർണക്കടത്തിൽ കുറവ് വന്നിട്ടില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്
Updated on
1 min read

കരിപ്പൂർ വിമാനത്താവളത്തിൽ ഈ വർഷം നവംബർ 30 വരെ പിടികൂടിയത് 130 കോടിയുടെ സ്വർണം. 253.33 കിലോ സ്വർണമാണ് കരിപ്പൂർ വഴി നികുതിവെട്ടിച്ച് കടത്താൻ ശ്രമിച്ചത്. എയർ കസ്റ്റംസ് സ്വർണം പിടികൂടുന്നത് വർധിച്ചിട്ടും സ്വർണക്കടത്തിൽ കുറവ് വന്നിട്ടില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

സംസ്ഥാനത്തെ സ്വർണ കള്ളക്കടത്തിന്‍റെ കേന്ദ്രം കരിപ്പൂർ വിമാനത്താവളമാണെന്ന് വെളിപ്പെടുന്നതാണ് കസ്റ്റംസ് പുറത്തുവിടുന്ന കണക്കുകൾ. നവംബർ 30 വരെ കരിപ്പൂരിൽ 253.33 കിലോ സ്വർണം എയർ കസ്റ്റംസ് പിടികൂടിയിട്ടുണ്ട്. ഈ സ്വർണത്തിന്‍റെ വിപണിവില 129.34 കോടി വരും. നവംബറിൽ മാത്രം 21.25 കിലോ സ്വർണം പിടികൂടിയിട്ടുണ്ട്. ആകെ 320 കേസുകളാണ് ഈ വർഷം നവംബർ 30 വരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സ്വർണത്തിന് പുറമെ 142.64 ലക്ഷത്തിന്‍റെ വിദേശ കറൻസിയും എയർകസ്റ്റംസ് പിടികൂടി കേസെടുത്തിട്ടുണ്ട്.

സ്വർണത്തിന് പുറമെ 142.64 ലക്ഷത്തിന്‍റെ വിദേശ കറൻസിയും എയർകസ്റ്റംസ് പിടികൂടി കേസെടുത്തിട്ടുണ്ട്

മുൻപ് ബിസ്കറ്റ് രൂപത്തിലായിരുന്നു സ്വർണമെത്തിയിരുന്നതെങ്കിൽ പോയവർഷം പിടികൂടിയതിൽ അധികവും മിശ്രിത രൂപത്തിലുള്ളതാണ്. ക്യാംപ്സ്യൂളുകളാക്കി ശരീരത്തിൽ ഒളിപ്പിച്ചു കടത്തിയ കേസുകളാണ് കൂടുതൽ. കൂടാതെ ഗൃഹോപകരണങ്ങളുടെ രൂപത്തിലും വസ്ത്രത്തിൽ തേച്ച് പിടിപ്പിച്ചും, വിഗ്ഗിനുള്ളിൽ വെച്ചുമെല്ലാം സ്വർണം എത്തിയിട്ടുണ്ട്. കസ്റ്റംസിന് പുറമെ വിമാനത്താവളത്തിന് പുറത്തുവെച്ച് പോലീസ് പിടികൂടിയ കേസുകളുമുണ്ട്. ഇത് കസ്റ്റംസിന്‍റെ കണക്കുകളിൽ വരില്ല. അതുകൊണ്ട് തന്നെ ആകെ പിടികൂടിയ സ്വർണത്തിന്‍റെ കണക്ക് കസ്റ്റംസ് കണക്കിനേക്കാൾ കൂടുതലാണ്.

ആകെ പിടികൂടിയ സ്വർണത്തിന്‍റെ കണക്ക് കസ്റ്റംസ് കണക്കിനേക്കാൾ കൂടുതലാണ്

ശരാശരി ദിവസം ഒരു കേസ് എന്ന തോതിൽ പിടികൂടുമ്പോഴും സ്വർണം എത്തുന്നതിന് കുറവില്ലെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറയുന്നു. സ്ഥിരം കടത്തുകാർക്ക് പുറമെ വിദേശത്ത് നിന്ന് അവധിക്ക് നാട്ടിലേക്ക് വരുന്നവരെയും കള്ളക്കടത്ത് സംഘം ക്യാരിയറായി ഉപയോഗിക്കുന്നുണ്ട്. വിമാനയാത്ര ടിക്കറ്റും പ്രതിഫലവും കൊടുത്താണ് പലരെയും ക്യാരിയർ ആയി എത്തിക്കുന്നത്. കരിപ്പൂരിന് പുറമെ നെടുമ്പാശ്ശേരി, കണ്ണൂർ വിമാനത്താവളങ്ങളിലൂടെയും സംസ്ഥാനത്തേക്ക് സ്വർണക്കടത്ത് നടക്കുന്നുണ്ട്.

logo
The Fourth
www.thefourthnews.in