വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: അട്ടിമറി അന്വേഷിക്കണമെന്ന് ഹർഷിന, പരാതിനൽകി

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: അട്ടിമറി അന്വേഷിക്കണമെന്ന് ഹർഷിന, പരാതിനൽകി

ഈ മാസം 8 ന് ചേർന്ന മെഡിക്കൽ ബോർഡ് യോഗത്തിൽ ഗൂഢാലോചന നടന്നതായി സംശയിക്കുന്നുവെന്ന് ഹർഷിന വ്യക്തമാക്കി
Updated on
1 min read

ശസ്ത്രക്രിയയ്‌ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ അട്ടിമറി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹർഷിന സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി. പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് തള്ളിയ മെഡിക്കല്‍ ബോര്‍ഡ് നടപടിയില്‍ പ്രതിഷേധിച്ചാണ് പരാതി. ഡിഎംഒയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ബോർഡ് യോഗത്തിൽ നടന്ന യോഗത്തില്‍ ഗൂഡാലോചന നടന്നതായി സംശയിക്കുന്നുവെന്നും റേഡിയോളജിസ്റ്റിനെ മാറ്റിയ സംഭവത്തില്‍ സുതാര്യമായ അന്വേഷണം വേണമെന്നുമാണ് പരാതി. അസിസ്റ്റന്റ് കമ്മീഷണർക്ക് പരാതി കൈമാറുമെന്ന് കമ്മീഷണർ പറഞ്ഞു.

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: അട്ടിമറി അന്വേഷിക്കണമെന്ന് ഹർഷിന, പരാതിനൽകി
'നീതിക്കായി ഏതറ്റം വരെയും പോകും'; വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തില്‍ സമരവുമായി ഹർഷിന തലസ്ഥാനത്തേക്ക്

പ്രസവശസ്ത്രക്രിയക്കിടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ചാണ് ഹര്‍ഷിനയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം അകപ്പെട്ടതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ എംആര്‍ഐ സ്‌കാനിങ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് റിപ്പോര്‍ട്ട്. എന്നാല്‍ ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത് മെഡിക്കല്‍ കോളജില്‍നിന്നാണെന്ന് എംആര്‍ഐ റിപ്പോര്‍ട്ട് പ്രകാരം മാത്രം തീരുമാനിക്കാന്‍ പറ്റില്ലെന്ന നിലപാടാണ് മെഡിക്കല്‍ ബോര്‍ഡ് സ്വീകരിച്ചത്.

കേസ് അന്വേഷിച്ച ഉദ്യോഗസ്ഥൻ, പബ്ലിക് പ്രോസിക്യൂട്ടർ എന്നിവർ പോലീസ് റിപ്പോർട്ട് ശരിവച്ചപ്പോൾ ബോര്‍ഡ് അംഗമായ റേഡിയോളജിസ്റ്റിന്റെ ഈ നിലപാടിനെ മെഡിക്കല്‍ ബോര്‍ഡിലെ മറ്റുള്ള അംഗങ്ങളും അനുകൂലിക്കുകയായിരുന്നു. ഇതിൽ ഗൂഡാലോചന സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ഹർഷിന പരാതിയിൽ പറയുന്നു. നേരത്തെ നടക്കേണ്ടിയിരുന്ന ബോർഡ് യോഗം ഓഗസ്റ്റ് 8 ലേക്ക് മാറ്റിയതും നേരത്തെ നിശ്ചയിക്കപ്പെട്ട വനിതാ റേഡിയോളജിസ്റ്റിനെ മാറ്റി അതിവേഗത്തിൽ പുതിയൊരാളെ നിയമിച്ചതിലും ദുരൂഹത നിലനിൽക്കുന്നുണ്ട്.

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: അട്ടിമറി അന്വേഷിക്കണമെന്ന് ഹർഷിന, പരാതിനൽകി
ലക്ഷദ്വീപിലെ സ്‌കൂളുകളില്‍ ഹിജാബ് നിരോധിച്ചു; പുതിയ യൂണിഫോം കോഡിനെതിരേ പ്രതിഷേധം ശക്തം

സർക്കാർ ആരോഗ്യ കേന്ദ്രത്തിലെ അശ്രദ്ധ കൊണ്ട് വയറ്റിൽ അകപ്പെട്ട കത്രികയാൽ 5 വർഷം നരകയാതന അനുഭവിച്ച തനിക്ക് നീതി കിട്ടണമെന്നാണ് ഹർഷിനയുടെ ആവശ്യം. നിയമത്തിന്റെ വഴിയിലും അട്ടിമറി നടത്താനായി ഗൂഡാലോചന നടന്നിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കണമെന്നാണ് ആവശ്യം. ഓഗസ്റ്റ് 16 ബുധനാഴ്ച്ച ഹർഷിന സെക്രട്ടറിയേറ്റിന് മുന്നിൽ നിരാഹാര സമരം നടത്തുമെന്ന് സമരസമിതി അറിയിച്ചു.

logo
The Fourth
www.thefourthnews.in