പരാതിയില്ലാതെ കേസെടുക്കാമല്ലോ? സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി ഹൈക്കോടതി; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ഹാജരാക്കാന്‍ ഉത്തരവ്‌

പരാതിയില്ലാതെ കേസെടുക്കാമല്ലോ? സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി ഹൈക്കോടതി; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ഹാജരാക്കാന്‍ ഉത്തരവ്‌

കമ്മിഷന്റെ കണ്ടെത്തലുകളില്‍ സ്വമേധയാ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു
Updated on
1 min read

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാരിനെ 'പ്രതിരോധത്തിലാക്കി' ഹൈക്കോടതി ഇടപെടല്‍. കമ്മിഷന്റെ കണ്ടെത്തലുകള്‍ ഗൗരവമേറിയതാണെന്നും ഇക്കാര്യത്തില്‍ പരാതികള്‍ ഇല്ലാതെ തന്നെ സ്വമേധയാ കേസ് എടുക്കാവുന്നതാണല്ലോയെന്നും പറഞ്ഞ ഹൈക്കോടതി കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം മുദ്രവച്ച കവറില്‍ ഹാജരാക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ഉത്തരവിട്ടു.

പരാതിയില്ലാതെ കേസെടുക്കാമല്ലോ? സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി ഹൈക്കോടതി; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ഹാജരാക്കാന്‍ ഉത്തരവ്‌
'നടിമാരുടെ മുറിയുടെ വാതില്‍ പൊളിക്കും വിധത്തില്‍ ശല്യം, ലൈംഗികചൂഷണങ്ങള്‍ നിയമനടപടി ആവശ്യമായത്'; ഞെട്ടിക്കുന്ന വിവരങ്ങളുമായി ഹേമ കമ്മിറ്റി റിപ്പോർട്ട്

കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്വമേധയാ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഫയലില്‍ സ്വീകരിച്ചുകൊണ്ടായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ഇതിനു പുറമേ ഹര്‍ജിയില്‍ വനിതാ കമ്മിഷനെ ഹൈക്കോടതി സ്വമേധയ കക്ഷി ചേര്‍ക്കുകയും ചെയ്തു. തിരുവനന്തപുരം സ്വദേശിയും പൊതുപ്രവർത്തകനുമായ പായ്ചിറ നവാസാണ് ഹർജിക്കാരൻ. ഹർജിക്കാരന് വേണ്ടി അഡ്വ. ശേഖർ ജി തമ്പി അഡ്വ. അഖിൽ, അഡ്വ. അഭിഷേക് എന്നിവർ ഹാജരായി.

പരാതിയില്ലാതെ കേസെടുക്കാമല്ലോ? സര്‍ക്കാരിനെ പ്രതിരോധത്തിലാക്കി ഹൈക്കോടതി; ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ഹാജരാക്കാന്‍ ഉത്തരവ്‌
ഇടപാടുകൾ അടിമകളോടെന്നപോലെ; 'ജൂനിയർ ആർട്ടിസ്റ്റ് അറേഞ്ച്മെന്റ്' എന്ന പേരിൽ നടക്കുന്നത് പച്ചയായ മാംസക്കച്ചവടമെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴി

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ സംസ്ഥാന സര്‍ക്കാര്‍ എന്ത് നടപടിയാണ് സ്വീകരിക്കാന്‍ ഒരുങ്ങുന്നതെന്നും ഹൈക്കോടതി ആരാഞ്ഞു. റിപ്പോര്‍ട്ടില്‍ മൊഴി നല്‍കിയവരുടെ പേര് വിവരങ്ങള്‍ സര്‍ക്കാരിന്റെ പക്കലുണ്ടോയെന്ന ചോദ്യത്തിന് അത് 'കോണ്‍ഫിഷന്‍ഷ്യല്‍' ആണെന്നാണ് സര്‍ക്കാരിനു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ ഡിവിഷന്‍ ബെഞ്ചിനെ അറിയിച്ചത്.

എന്നാല്‍ സമൂഹത്തെ ബാധിക്കുന്ന ഗൗരവതരമായ വിഷയമാണിതെന്നു ചൂണ്ടിക്കാട്ടി അതിനോട് വിയോജിച്ച ബെഞ്ച് റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം ഹാജരാക്കാന്‍ ഉത്തരവിടുകയായിരുന്നു. ഒഴിവാക്കിയ ഭാഗങ്ങള്‍ ഉള്‍പ്പടെ മുദ്രവച്ച കവറില്‍ സെപ്റ്റംബര്‍ 10ന് കോടതിയില്‍ ഹാജരാക്കണമെന്നായിരുന്നു ആക്ടിങ് ചീഫ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, എസ് മനു എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.

logo
The Fourth
www.thefourthnews.in