നിയുക്ത സ്പീക്കര്‍ എ എന്‍ ഷംസീര്‍
നിയുക്ത സ്പീക്കര്‍ എ എന്‍ ഷംസീര്‍

'ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കണമെന്ന് പറഞ്ഞതിന് വേട്ടയാടപ്പെട്ടു'; മിത്ത് വിവാദം വിടാതെ സ്പീക്കര്‍ എഎന്‍ ഷംസീര്‍

ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കണമെന്ന് പറയാന്‍ പറ്റാത്ത സാഹചര്യമാണ് കേരളത്തിലെന്നും സ്പീക്കര്‍ എ എന്‍ ഷംസീര്‍
Updated on
1 min read

മിത്ത് വിവാദത്തില്‍ ചെറിയൊരിടവേളയ്ക്ക് ശേഷം വീണ്ടും പ്രതികരണവുമായി എ എന്‍ ഷംസീര്‍. ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ പറഞ്ഞതിന് വളഞ്ഞിട്ടാക്രമിക്കപ്പെട്ട പൊതുപ്രവര്‍ത്തകനാണ് താനെന്ന് എ എന്‍ ഷംസീര്‍ പറഞ്ഞു.

ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കണമെന്ന് പറയാന്‍ പറ്റാത്ത സാഹചര്യമാണ് കേരളത്തിലെന്നു സ്പീക്കര്‍ എ എന്‍ ഷംസീര്‍. ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ ഒരു പൊതുപ്രവര്‍ത്തകന് സംസാരിക്കാൻ സാധിക്കില്ലെന്ന അവസ്ഥയുണ്ടായാല്‍ എങ്ങോട്ടാണ് കേരളത്തിന്റെ പോക്കെന്നും എ എന്‍ ഷംസീര്‍ ചോദിച്ചു.

നിയുക്ത സ്പീക്കര്‍ എ എന്‍ ഷംസീര്‍
'ഗണപതിയും പുഷ്പക വിമാനവും മിത്ത്'; ഷംസീറിനെതിരേ പരാതിയുമായി ബിജെപി

സഹോദരന്‍ അയ്യപ്പന്‍ പുരസ്‌കാരം നല്‍കി പ്രസംഗിക്കവേയാണ് ഷംസീറിന്റെ പരാമര്‍ശം. ഗണപതി മിത്താണെന്ന സ്പീക്കറുടെ പരാമര്‍ശം വലിയ വിവാദങ്ങളാണ് കേരളത്തിലുണ്ടാക്കിയത്.

കുന്നത്തുനാട് നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കുന്ന വിദ്യാജ്യോതി പദ്ധതിയുടെ ഉദ്ഘാടനത്തിനിടയിലാണ് സ്പീക്കര്‍ എ എന്‍ ഷംസീര്‍ മിത്ത് പരാമർശം നടത്തിയത്. ''ഗണപതിയും പുഷ്പക വിമാനവുമല്ല ശാസ്ത്രം. അതൊക്കെ മിത്തുകളാണ്. ഹിന്ദുത്വ കാലഘട്ടത്തിലെ അന്ധവിശ്വാസങ്ങള്‍ പുരോഗമനത്തെ പിന്നോട്ട് നയിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലഘട്ടത്തില്‍ ഇതൊക്ക വെറും മിത്തുകളാണ്''- എന്നായിരുന്നു ഷംസീറിന്റെ പ്രസ്താവന. ഇത് സമൂഹ മാധ്യമങ്ങളില്‍ സജീവ ചര്‍ച്ചയായി. ഇതിന് പിന്നാലെയാണ് പ്രതിഷേധവും പരാതികളുമായി ബിജെപി രംഗത്തെത്തിയത്.

സ്പീക്കര്‍ ഹൈന്ദവ വിശ്വാസങ്ങളേയും ഹിന്ദു ദൈവങ്ങളെയും അവഹേളിച്ചെന്നും സമൂഹത്തില്‍ മതസ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിച്ചെന്നുമാണ് ബിജെപിയും വിശ്വഹിന്ദു പരിഷത്തും ഉയര്‍ത്തുന്ന പരാതി.

logo
The Fourth
www.thefourthnews.in